Saturday 3 October 2015

ഡോ.ജി.ഓ.പാൽ

ഡോ.ജി.ഓ.പാൽ
1962 കാലത്ത് തിരുവനന്തപുരം മെഡിക്കൾ കോളേജിൽ ഒന്നാം
വർഷ എം.ബി.ബി.എസ്സിനു പടിക്കുമ്പോൾ,മാധവരായർ പ്രതിമയ്ക്കടുത്ത്
സെക്രട്ടറിയേറ്റിനെതിർവശം ഡോ.ജി.ഓ.പാലിന്റെ ഡന്റൽ ക്ലിനിക്കിന്റെ
ബോർഡർ ശ്ർദ്ധിച്ചിരുന്നു.
1963 ല് ബോധേശ്വരന്റെ ശ്രമഫലമായി ഹജൂർ കച്ചേരിയുടെ മുൻപില്
വൈ.ബി.ചവാൻ വേലുത്തമ്പിയുടെ പ്രതിമ അനാവരണം ചെയ്തപ്പോൾ
തമ്പി നേരെ കണ്മുമ്പിൽ കണത്ത് ഡോ.ജി.ഓ.പാലിന്റെ ബോർഡായിരുന്നിരിക്കണം.
ഇംഗ്ലണ്ടിൽ പോയിനാടൻസായിപ്പായിമാറിയ ഏതോ ഒരു ഗോപാലൻ ജി.ഓ
പാൽ ആയി മാറി എന്നാണു കരുതിയിരുന്നത്.
വേലു തമ്പിയും ജി.ഓ പാലും തമ്മിലുള്ള ബന്ധവും ജി.ഓ പാലിന്റെ അപദാനങ്ങളും
ഇക്കഴിഞ്ഞ ദിവസം ഡോ.നന്ത്യാട്ട് സോമൻ എന്ന ശാസ്ത്രജ്ഞൻ അയച്ചു തന്ന 900
പേജുള്ള വരുടെ കുടുംബചരിത്രത്തിൽ നിന്നു വായിച്ചപ്പോൽ അത്ഭുതം തോന്നി.
(പാരിക്കാപ്പള്ളി ആൻഡ് വെള്ളാളതറവാഡ്സ് ഓഫ് ട്രാവങ്കോർ എന്ന കുടുംബചരിത്രം
തിരുവിതാം കൂർ ചരിത്രത്തിലെ അജ്ഞാത ഭാഗങ്ങളിലേക്കു പ്രകാശം പരത്തുന്നു.
വേലുതമ്പിയുടെ ഇഷ്ട അനുയായി ധീര ഡേശാഭിമാനി വൈക്കം പത്മനാഭപിള്ളയുടെ
പിൻ ഗാമികളിൽ ഒരുവനായിരുന്നു മാവേലിക്കരയിൽ ജനിച്ച ഡോ.ഗോപാലപിള്ള
എന്ന കേരളത്തിലെ അതിപ്രസിദ്ധ ഡന്റിസ്റ്റ്(ജനനം 1900 ജൂലായ് 24.
പിതാവു നീലകണ്ഠപ്പിള്ള.മാതാവു നീലാ പിള്ള.

ഹൈസ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാൻ കഴിയാതിരുന്ന
ഗോപാലപിള്ളയാണു പിന്നീട് അതിപ്രശസ്ത ദന്റിസ്റ്റായി പുകൾപെറ്റ,
അനന്തപുരിയിലെ ഡോ.ജി.ഓ പാൽ.സ്വാതന്ത്രസമരത്തിൽ പങ്കെടുത്ത
ഗോപാല പിള്ള 1916 ല് അറസ്റ്റിൽ നിന്നു ഭാഗ്യം കൊണ്ടു രക്ഷപെട്ടു.
അന്നത്തെ സിലോണൊലേക്കു ഒളിച്ചു കടന്നു.ലക്ഷീ മേനൊന്റെ സഹപ്രവർത്തകനായിരുന്ന
ബാലക്രിഷ്ണപിള്ളയും ഗോപാലപിള്ളയോടൊപ്പം സിലോണിലേക്കു
കടന്നു.അവിടെ പ്രാക്റ്റീസ്സ് ചെയ്തിരുന്ന ഒരു ജർമ്മൻ ദന്തിന്റിനെ സഹായി ആയി
നിന്ന ഗോപാലപിള്ള അദ്ദേഹത്തിൽ നിന്നു ദന്തവൈദ്യം കണ്ടു പടിച്ചു.1921 ല്
അദ്ദേഹം തിരുവനന്തപുരത്തു തിരിച്ചെത്തി.ജാപ്പനീസ് ദന്റിസ്റ്റായ നിഷിമാരയെ
കൂട്ടി ഗോപാലപിള്ള ഹജൂർ കച്ചേരിയ്ക്കെതിർവശം വീടിനോടു ചേർന്നു ദന്തൽ
ക്ലിനിക് തുടങ്ങി.
1925 ല് നിഷിമാരപ്രാക്ടീസ് കൊച്ചിയിലേക്കു മാറ്റി.അപ്പോൾ ജി.ഓ.പാൽ
തനിയെ പ്രാക്ടീസ് തുടങ്ങി.
പിൽക്കാലത്ത് രണ്ടാം തലമുറ ദന്റിസ്റ്റ കളായ ഡോ.എൻ.ടി പിള്ള(ചാല)
ഭാസ്കരപിള്ള,പ്രദീപ്കുമാർ എന്നിവരെല്ലാം ജി.ഓ.പാലിന്റെ ശിഷ്യർ

അമ്മുക്കുട്ടിയമ്മ ആയിരുന്നു ഭാര്യ,
ജയചന്ദ്ര പാൽ എന്ന മകൻ കാറപകടത്തിൽ അകാലത്തിൽ അന്തരിച്ചു.
ശാന്തകുമാരി നവനീതം എന്നു രണ്ടു മക്കൾ
ഇളയമകനാണു അമേരിക്കയിലെ പ്രശസ്ത ദന്റിസ്റ്റ് ഡോ.ശിവരാജപാൽ
കെ.ആർ.നാരായണൻ തുടങ്ങിയ ഇന്ത്യൻ അംബാസിഡറന്മാരുടേയും
പ്രകുഖ സിനിമാ താരങ്ങളുടെയും ഡന്റിസ്റ്റ്.

1940 ല് അകാലത്തിൽ ഭർത്താവു മരിച്ച കാശിഅമ്മാൾ എന്ന ഭ്രാഹ്മണസ്ത്രീയെ
കൂടി അദ്ദേഹം വിവാഹം കഴിച്ചു.
അതേ തുടർന്നു രണ്ടു ഭാര്യ ഉള്ള ആൾ എന്ന കാരണത്താൽ അദ്ദേഹത്തിനു
കൊട്ടാരം ഡന്റിസ്റ്റ് എന്നസഥാനം നഷ്ടമായി.
കേശി അമ്മാളിനു ഒരു മകൻ.മോഹൻ.മകനോടൊപ്പം അമേരിക്കയിൽ
ജീവിച്ചു.1995 ല് അന്തരിച്ചു.
തിരുവിതാംകൂറിൽ ഇറക്കുമതി ചെയ്ത (1919) ആദ്യ മോട്ടോർ സൈക്കിൾ ഉടമ
ഇറക്കുമതി ചെയ്ത ആദ്യ കാർ(സ്പോർടസ് കാറായി മാറ്റാവുന്നത്)ഉടമ1940
മാധവരായർ കവലമുതൽ കിഴക്കേ കോട്ട വരെ ഡോ.ജി.ഓ പാൽ
തന്റെ കാർ ഇടയ്ക്കിടെ പുറകോട്ട് ഓടിച്ച് ആളുകളുടെശ്രദ്ധ പിടിച്ചു
പറ്റിയ കാര്യം ഉത്രാടം തിരുനാൾ തന്റെ ആത്മകഥയിൽ വിവരിച്ചിരിക്കുന്നു.
ഒരു തീറ്റിപ്രാന്തനായിരുന്നു ജി.ഓ.പാൽ.
നല്ലതു പോലെ മദ്യപിച്ചിരുന്നു,
രണ്ടു ഭാരമാരെ ഒരേ സമയം പോറ്റി.
കാര്യമായ അസുഖം ഒന്നും വന്നതില്ല.
95 വയസ്സുള്ളപ്പോൾ അമേരിക്കയിൽ പോയി മകനോടൊപ്പം താംസ്സിച്ചു.
മരിച്ചത് 1997 ഒക്ടൊബർ 26.അപ്പോൾ പ്രായം 97,കാര്യമായ
അസുഖം അതു വരെ ഉണ്ടായില്ല.
------
ഡൊ.ഇഷിമാരാ ഒരു ജാപ്പനീസ് ചാരനായിരുന്നു.
സുഭാഷ് ചന്ദ്ര ബോസ്സിന്റെ പ്രവർത്തനങ്ങളെ സഹായിച്ചു എന്നു കരുതപ്പെടുന്നു.
കൊച്ചിയിലെത്തി ഒരു കൊച്ചിക്കാരിയെ കല്യാണം കഴിച്ചു
1979 ലാണു മരിച്ചത്

No comments:

Post a Comment