Wednesday 21 December 2016

“ഭൂമിക്കു കാരാളര്‍”-എം.ജി.എസ്സിന്‍റെ അറിവില്ലായ്മ



“ഭൂമിക്കു കാരാളര്‍”-എം.ജി.എസ്സിന്‍റെ അറിവില്ലായ്മ
=============================================
മലയാളത്തിലെ പ്രമുഖ ചരിത്രഗ്രന്ഥങ്ങള്‍ വായിക്കുമ്പോള്‍
എന്നെപ്പോലുള്ള ഒരു സാധാരണ വായനക്കാരന് തോന്നുന്നത് ബ്രാഹ്മണര്‍,ബ്രാഹമണ ഗ്രാമങ്ങള്‍ ,ക്ഷേത്രങ്ങള്‍ ,പള്ളികള്‍ ,രാജാക്കന്മാര്‍ .
പെരുമാക്കന്മാര്‍ (ഭാസ്കര രവി മനുകുലാദിത്യന്‍ ,അയ്യനടി തിരുവടികള്‍ ,രാമര്‍ തിരുവടി ,വിജയരാഗവ കോയിലധികാരികള്‍ സപീര്‍ ഈശോ 
വിദേശി പശ്ചിമേഷ്യന്‍ (അറബി- യഹൂദ –നസ്രാണി ) വ്യാപാരസംഘങ്ങള്‍
എന്നിവരുടെ ചരിത്രം മാത്രമാണ് കേരള ചരിത്രം എന്നത്രേ .2015 ല്‍ എസ.പി.സി.എസ് പുറത്തിറക്കിയ എന്‍റെ പ്രിയ സ്നേഹിതന്‍ ടി ഓ ഏ ലിയാസ് എഴുതിയ സിറിയന്‍ മാന്വല്‍ (ലോഗനെ അനുകരിച്ചതാവണം)
കണ്ടാല്‍ ക്രിസ്ത്യന്‍ ചരിത്രം ആണ് “സമഗ്ര കേരള ചരിത്രം” (പ്രയോഗം ചരിത്രകാരന്‍ വക ) എന്ന്
ഏതായാലും മുതിര്‍ന്ന ചരിത്രകാരന്‍ ഇപ്പോള്‍ നായര്‍ ഈഴവ ചരിത്രം കൂടി എഴുതാന്‍ തുടങ്ങിയിരിക്കുന്നു .
ഇവിടത്തെ ആദിവാസി ഗോത്രങ്ങളായ പണിയരും കുറിച്ച്യരും ആണ് നായര്‍ ആയതെന്നും അതിനാല്‍ അവര്‍ വംശപരമായി ഐക്യപ്പെടുകയില്ല എന്നും തിരുവിതാം കൂര്‍ ( പെരുന്ന എന്ന് വായിക്കുക ) നായമ്മാരുടെ ചരിത്രം അറിയാത്ത മലബാര്‍ മേനോന്‍ (നായര്‍) എഴുതുന്നു
എം.ജി.എസ് എഴുതിയ പത്ത് കള്ളക്കഥകള്‍ ഡി.സി.ബുക്സ് ഒക്ടോബര്‍ 2016 പുറം 67)
നായര്‍ തദ്ദേശി വാസികള്‍ എന്നും ഈഴവര്‍ പരദേശികള്‍ എന്നും മേനോന്‍ കൂട്ടിച്ചേര്‍ക്കുന്നു .അവര്‍ ഒരിക്കലും യോഗിക്കില്ല എന്നും
തിരുവിതാം കൂറില്‍ പണിയരും കുറിച്ച്യരും ഉണ്ടായിരുന്നു എന്ന് പറയുന്നത് എം.ജി.എസ് പണ്ട് ന്യൂ ടി വി തുടങ്ങും കാലം
“മാപ്പിളമാര്‍ അറബികള്‍ക്ക് നാടന്‍ സ്ത്രീകളില്‍ ഉണ്ടായ സന്താനങ്ങള്‍”
എന്ന് പറഞ്ഞത് പോലെ എന്ന് കണക്കാക്കാം
മലബാര്‍ നായര്‍ക്കു (മേനോന് ) തിരുവിതാംകൂറിലെ അച്ചായന്മാരെയും അറിയില്ല .
നായന്മാരെയും അറിയില്ല
എന്ന് കരുതി നമുക്ക് ക്ഷമിക്കാം
എന്നാല്‍ ഒരു സംഗതി ക്ഷമിക്കാന്‍ ഒക്കില്ല
നമ്പൂതിരി ,നായാടി എന്നിവര്‍ക്കിടയില്‍ വേറെ എത്രയോ ജനസമൂഹങ്ങള്‍
ഉണ്ട് നമ്മുടെ നാട്ടില്‍
വെള്ളാളര്‍ ,
വീരശൈവര്‍ ,
വിശ്വകര്‍മ്മജര്‍ ,
ചാന്നാന്മാര്‍ ,
പാണര്‍ വേലര്‍
ദളിതര്‍ തുടങ്ങി
എത്രയോ പുരാതന സമൂഹങ്ങള്‍
അവരുടെ ചരിത്രം കൂടിയല്ലേ കേരള ചരിത്രം ?
"കരാളരായ വീട്ടുകാര്‍ നായന്മാരായിരുന്നു"
എന്ന് പുറം 68.
ഏതു രേഖയില്‍ ആണ് നായര്‍" കാരാളര്‍" എന്ന് കാണുന്നത് ?
എം.ജി.എസ്സും പുതുശ്ശേരിയും നല്‍കുന്ന
 മുഴുവന്‍ പ്രാചീന രേഖകളും അരിച്ചു പെറുക്കി നോക്കി
ഒരിടത്തും അങ്ങനെ ഒരു പരാമര്‍ശനം കണ്ടില്ല

കാഴ്ച ക്കുറവായിരിക്കാം കാരണം
പക്ഷെ തരിസാപ്പള്ളി പട്ടയത്തില്‍
“ഭൂമിക്കു കാരാളാര്‍ നാലുകുടി വെള്ളാളര്‍”
എന്ന് നല്‍കിയിട്ടുണ്ട്
(ഓല രണ്ട്. പുറം ഒന്ന്. വരി 13-14 )

Friday 16 December 2016

വ്യാജ സാക്ഷികള്‍

വ്യാജ സാക്ഷികള്‍
===========================
.വിജ്ഞാന കൈരളി ഡിസംബര്‍ 2016 ലക്കത്തില്‍ ഡോക്ടര്‍ എം.ജി.ശശിഭൂഷന്‍ എഴുതിയ “മുസ്ലിമുകളും കേരളസംസ്കാരവും” പഠനാര്‍ഹമായ ലേഖനം തന്നെ സംശയം ഇല്ല .ലേഖകന് അനുമോദനങ്ങള്‍.
പക്ഷെ രണ്ടു പരാമര്‍ശനങ്ങലോടു വിയോജിപ്പുണ്ട്
“ഒന്‍പതാം നൂറ്റാ ണ്ടിലെ തരിസാപ്പള്ളി പട്ടയത്തിലെ സാക്ഷികളായി മുസ്ലിം വര്‍ത്തകര്‍ തങ്ങളുടെ പേരുകള്‍ കുല്‍ഫിക് ലിപിയില്‍ രേഖപ്പെടുത്തി” (പേജ് 41).
“ചാതുര്‍വര്‍ന്ന്യ വ്യവസ്ഥയിലെ വൈശ്യര്‍ ,കേരളത്തില്‍ പില്‍ക്കാലത്ത് ഇല്ലാതിരുന്നതിനാല്‍ ആ സ്ഥാനം ഏറ്റെടുത്തുകൊണ്ടാണ് ക്രിസ്തുമതവും ഇസ്ലാം മതവും ഇവിടെ മധ്യകാലത്ത് വളര്‍ന്നതെന്ന ഗവേഷക......” മതം (അതേ പേജ് )
എന്നീ പരാമര്‍ശങ്ങള്‍ അപ്പാടെ വെട്ടി വിഴുങ്ങാന്‍ പാട്
2008 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പി.എസ് നടരാജപിള്ള മെമ്മോറിയല്‍ ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സോവനീറില്‍ “ആരായിരുന്നു പി.സുന്ദരന്‍ പിള്ള” എന്ന ലേഖനം(പേജ് 55-58Some) എഴുതിയ ഡോ എം.ജി ശഷിഭൂഷനെ ഞാന്‍ ഏറെ ബഹുമാനിക്കുന്നു .പൊതു ജനത്തിന് മനോന്മണീയം സുന്ദരന്‍ പിള്ളയെ കുറിച്ച് കാര്യമായി ഒന്നും അറിവില്ലാത്ത കാലത്ത്, അദ്ദേഹത്തെ കുറിച്ചുള്ള നിരവധി വിവരങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്നത് ഡോ ശശിഭൂഷന്‍ ആയിരുന്നു .തിരുവിതാം കൂര്‍ പുരാവസ്തു വകുപ്പ് സ്ഥാപക മേധാവി (1891) ആയിരുന്ന അദ്ദേഹത്തിന്‍റെ Some Early Sovereigns of Travancore (1894) എന്ന പ്രബന്ധം ശശിഭൂഷന്‍ കണ്ടിരിക്കണം .ഇല്ലെങ്കില്‍ കണ്ടു പിടിച്ചു ഒരു തവണ വായിക്കണം .അത് ഓര്‍മ്മയില്‍ വയ്ക്കയും വേണം .
സുന്ദരന്‍ പിള്ള അതില്‍ എഴുതി
“…….ചെപ്പേടുകള്‍ മിക്കവാറും സ്വകാര്യ വ്യക്തികളുടെയും വ്യാപാര സംഘടന കളുടെയും സ്വകാര്യ വസ്തുക്കള്‍ ആയിരുന്നു .അതുകൊണ്ട് തന്നെ അവ വ്യാജരേഖകളാവാന്‍ സാധ്യത കൂടുതലാണ് .(മലയാള തര്‍ജ്ജമ ജെ.ബി പി മോറെ,” കേരളത്തിലെ മുസ്ലിമുകള്‍- ആവിര്‍ഭാവവും ആദ്യകാല ചരിത്രവും” വിവര്‍ത്തനം ഷിബു മുഹമ്മദ്‌ ലീഡ് ബുക്സ് കോഴിക്കോട്2013 പേജ് 54)
ഇനി സാക്ഷാല്‍ എം.ജി എസ് നാരായണന്‍, ചരിത്രം എഴുതുന്നവര്‍ക്ക് പ്രാചീന ലിപികളിലുള്ള രേഖകള്‍ ഉദ്ധരിക്കുന്നവര്‍ക്ക്, നല്‍കുന്ന ഉപദേശം (അദ്ദേഹം തന്നെ അത് പലപ്പോഴും മറന്നു പോകുന്നു എന്നത് രസകരം തന്നെ ) ഒന്ന് വായിക്കാം “ചരിത്രം വ്യവഹാരം കേരളവും ഭാരതവും”, കറന്റ് ബുക്സ്, ജൂണ്‍ 2015) എം.ജി എസ് എഴുതിയ ആമുഖം പേജ് x
“ഒരു പ്രമാണം,കത്തോ, ഡയറിയോ,ആത്മകഥയോ, ആധാരമോ, രാജകീയ പ്രഖ്യാപനമോ പത്രപ്രസ്ഥാവനനയോ കയ്യില്‍ വന്നാല്‍ അതിനെ ബാഹ്യ വിമര്‍ശനം, ആന്തര വിമര്‍ശനം എന്നിങ്ങനെ രണ്ടു തരം പ്രക്രിയകള്‍ക്ക് വിധേയമാക്കേണ്ടതാണ് .ബാഹ്യവിമര്‍ശനത്തില്‍ അതിന്‍റെ തീയതി, പേരുകള്‍ ,കയ്പ്പട,ഭാഷ സംവിധാനം എന്നിവയെല്ലാം നിഷ്കൃഷ്ട പരിശോധനയ്ക്ക് വിഷയമാക്കുന്നു.ആന്തരിക വിമര്‍ശനത്തില്‍ അതിന്‍റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം .ശൈലി ,കൂട്ടിച്ചേര്‍ക്കലുകള്‍ ഒഴിവാക്കലുകള്‍ എന്നിവ കൂലങ്കഷമായി നിരീക്ഷിക്കുന്നു ....”
തരിസാപ്പള്ളി പട്ടയത്തിലെ ഭാഗം തന്നെയാണോ വിദേശ ലിപികളില്‍ ആരോ എഴുതിയ പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക എന്ന് ഉറപ്പാക്കിയ ശേഷമാണോ ഡോ ശശിഭൂഷന്‍ അതിലെ മുസ്ലിം സാന്നിധ്യം ചൂണ്ടിക്കാട്ടുന്നത് എന്നറിയാന്‍ താല്‍പ്പര്യം ഉണ്ട് .
“ചില കേരള ചരിത്ര പ്രശ്നങ്ങള്‍” (1963, NBS) എന്ന കൃതിയില്‍ “തരിസാപ്പള്ളി ശാസനങ്ങള്‍” എന്ന പഠനത്തില്‍ ഇളംകുളം കുഞ്ഞന്‍പിള്ള സാര്‍ ഈ സാക്ഷിപ്പട്ടിക പരാമര്‍ശ വിധേയമാക്കി പോലുമില്ല .കുത്തഴിഞ്ഞ ചെമ്പോല കെട്ടില്‍,
വ്യത്യസ്ത വലിപ്പത്തില്‍
വ്യത്യസ്ത ലിപികളില്‍
ആരോ എന്നോ എഴുതി
ആരോ കൂട്ടിവച്ചിരിക്കുന്ന ,
പിതൃത്വം നിശ്ചയമില്ലാത്ത ,
എഴുതിയ ആളുടെ പേരില്ലാത്ത,
ഒരു വ്യാജസാക്ഷിപ്പട്ടികയിലെ പേരുകള്‍ക്ക് കേരള ചരിത്രവുമായി എന്ത് ബന്ധം ?
ഇനി പുരാതന കേരളത്തില്‍ വൈശ്യര്‍ ഇല്ലായിരുന്നു എന്ന പ്രസ്താവം
ഇതിനുള്ള മറുപടി “മാധ്യമം” വാരികയില്‍(2016 ജൂണ്‍ 13) ലേഖനമായി ഞാന്‍ എഴുതിയിരുന്നു .ലിങ്ക് കാണുക .
വൈശ്യര്‍ ഉണ്ടായിരുന്നു പുരാതന കേരളത്തിലും
ഈ കത്തെഴുതുന്ന ആളൊരു ചരിത്ര പണ്ഡിതന്‍ അല്ല .എന്നാല്‍ കേരള ചരിത്ര സംബന്ധമായി ഇറങ്ങിയ നിരവധി കൃതികള്‍ വായിച്ച,വായിക്കുന്ന, അത്ര മോശക്കാരനല്ലാത്ത ഒരു ചെറുകിട ചരിത്ര വായനക്കാരന്‍. മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 951 ( 2016 മേയ് 23) –ല്‍ “കേരളചരിത്രത്തിന് എത്രകാലം മധ്യകാല അങ്ങാടികളെയും വ്യാപാരത്തെയും പുറത്ത് നിര്ത്താനാവും?” എന്ന ലേഖനം എഴുതിയ സോമശേഖരന്‍ ഒരു അക്കാദമിക് ചരിത്രകാരന്‍ ആണോ അല്ലയോ എന്നറിഞ്ഞു കൂടാ. എന്നാല്‍ “കേരളത്തില്‍ തനതു വൈശ്യര്‍ ഇല്ലായിരുന്നു” എന്ന് എം.ജി.എസ് ,രാജന്‍ ഗുരുക്കള്‍ കെ.എന്‍ ,ഗണേഷ് ത്രയങ്ങളെ പോലെ “കേരളത്തില്‍ ചരിത്രമെഴുതി തുടങ്ങുന്ന കാലത്ത് വൈശ്യരോ അവരുടെ കടമയേറ്റെടുത്ത ജാതികളോ ഉണ്ടായിരുന്നില്ല” (പേജ് 21)എന്ന് അദ്ദേഹവും തറപ്പിച്ചു പറഞ്ഞു അന്തിമവിധി നല്‍കുന്നതു .കഷ്ടം തന്നെ .
“കേരളചരിത്രതിന്റെ നാട്ടുവഴികള്‍”-കേരളത്തിലെ പ്രാദേശീക ചരിത്രാന്വേഷണങ്ങളുടെ ആദ്യസമാഹാരം- എന്ന പേരില്‍ ഡോ.എന്‍.എം നമ്പൂതിരിയും പി.കെ.ശിവദാസും ചേര്‍ന്ന് എഡിറ്റ്‌ ചെയ്ത 654 പേജും 475 രൂപാ വിലയുമുള്ള, ഡി.സി.ബുക്സ്പ്രസിദ്ധീകരണം പുറത്തിക്കിയത് 2009 ഏപ്രിലില്‍. 2015 സെപ്തംബറില്‍ പുറത്തിറക്കിയ രണ്ടാം പതിപ്പ് ഇപ്പോള്‍ എന്‍റെ വായനയില്‍ . “വൈശ്യവിഭാഗങ്ങള്‍ കേരളത്തില്‍” (പേജ് 298-310) എന്ന ആ പുസ്തകത്തിലെ ലേഖനം .ഈ.പി ഭാസ്കര ഗുപ്തന്‍ എഴുതിയ “ദേശായനം” എന്ന ഗ്രാമചരിത്രത്തിന്‍റെ ഭാഗം എടുത്തു നല്‍കിയതാണ് . പ്രവേശികയില്‍ അതിന്‍റെ എഡിറ്റര്‍ പറയുന്നു (പേജ്297)) ”കേരളത്തില്‍ വൈശ്യരില്ല എന്നാണു പൊതുവേ പറയുക” എന്ന സ്ഥിരം പല്ലവി ആവര്‍ത്തിക്കുന്നു . “ദേശായനം” മുഴുവന്‍ നേരത്തെ വായിച്ചിരുന്നു. കടമ്പഴിപ്പുറം ഭാസ്കരഗുപ്തനെ ഫോണിലൂടെ പരിചയപ്പെടുകയും ചെയ്തിരുന്നു .ഇന്നദ്ദേഹം ഇല്ല .
ആമുഖം എഴുതിയത് കേരളത്തില്‍ വൈശ്യര്‍ ഇല്ലായിരുന്നു എന്ന് പറയുന്ന അതെ ചരിത്രകാരകുലപതി എം.ജി.എസ് നാരായണന്‍. മൂത്താന്മാര്‍ അഥവാ ഗുപ്തന്മാര്‍ എന്ന് അറിയപ്പെടുന്ന കേരളത്തിലെ പുരാതന വൈശ്യരുടെ ചരിത്രത്തിനാണ് എം.ജി.എസ് ആമുഖം എഴുതിയത് എന്നതാണ് വിചിത്രമായ കാര്യം ചരിത്രകാരന്മാരുടെ അഭിപ്രായങ്ങള്‍ എത്ര വിചിത്രം?
കൃഷി,ഗോരക്ഷ ,വാണിജ്യം ഇവയാണല്ലോ വൈശ്യധര്‍മ്മം അപ്പോള്‍ ഇവ പുരാതന കേരളത്തില്‍,തമിഴകത്ത് ആര് നടത്തി എന്നീ ചരിത്രകാരന്മാര്‍ വ്യക്തമാക്കുന്നില്ല.ഉണ്ണിനീലി സന്ദേശത്തിലെ ചൊങ്കും ചമ്പ്രാണിയും കൊണ്ടുവന്ന അല്ലെങ്കില്‍ കൊണ്ടുപോയ ചരക്കുകളും പിന്നെ 11-12 നൂറ്റാണ്ടുകളിലെ മൂഷികവംശം, ഭാഷാകൌടില്യം എന്നിവയില്‍ കാണപ്പെടുന്ന അങ്ങാടികളെയും വിവരിക്കുന്ന നമ്മുടെ ലേഖകന്‍ സോമശേഖരന്‍, ഒന്‍പതാം നൂറ്റാണ്ടിലെ തരിസാപ്പള്ളി ശാസനത്തിലെ കരം, നകരം,അങ്ങാടി, വര്ത്തകരായ വേള്‍നാടന്‍ സാക്ഷികള്‍ എന്നിവരെ തമസ്കരിക്കുന്നു .
നാഞ്ചിനാട്ടില്‍ നെല്‍കൃഷി തുടങ്ങിയ, കലപ്പ(നാഞ്ചില്‍)കണ്ടു പിടിച്ച വെള്ളാളരെ (അവര്‍ കന്നിയിലെ മകം നെല്ലിന്‍റെ പിറന്നാള്‍ ആയി ആഘോഷിച്ചു പോന്നു എന്നറിയുക ),സംഘകാല കൃതികളിലെ (രാജന്‍ ഗുരുക്കളുടെ ഭാഷയില്‍ “പഴം തമിഴ്‌ പാട്ടു”കളില്‍), തൊല്‍ക്കാപ്പിയത്തില്‍ പറയുന്ന “മരുതം” തിണകളിലെ ഉഴവരെ, ബ്രാഹ്മണ ആധിപത്യകാലത്ത് അക്കൂട്ടര്‍ “വൈശ്യര്‍” ആക്കുകയല്ലേ ചെയ്തത്? അവര്‍ തമിഴകഭാഗമായ കേരളത്തിലും ഉണ്ടായിരുന്നില്ലേ? ഉഴവര്‍ പുഴ വെള്ളത്താല്‍ കൃഷി ചെയ്തിരുന്ന വെള്ളാളര്‍, മഴവെള്ളത്താല്‍ കൃഷി ചെയ്തിരുന്ന കരാളര്‍ എന്ന് പതിറ്റ്പ്പത്തു വ്യാഖ്യാതാവ് എഴുതി വച്ചു. ഉഴവര്‍ എന്ന കര്‍ഷക ജനതയെ മൂന്നിനം വൈശ്യര്‍ ആക്കി ബ്രാഹ്മണര്‍ വിഭജിച്ചു. കര്‍ഷകര്‍ മാത്രമായ ഭൂ ഉടമകള്‍ “ഭൂവൈശ്യര്‍” ,മുതലിയാര്‍ ,പിള്ള എന്നിവര്‍ .കച്ചവടക്കാര്‍ “ധനവൈശ്യര്‍” അഥവാ ചെട്ടികള്‍ .മൃഗപരിപാലനം നടത്തിയിരുന്നവര്‍ “ഗോവൈശ്യര്‍” അഥവാ യാദവര്‍ .അവരായിരുന്നു ആയ് വംശവും പിന്നീട് വേണാട് രാജവംശവും .”കേരളാവകാശ ക്രമത്തില്‍ വൈശ്യവര്‍ണ്ണം ഇല്ല” (പി.ഭാസ്കരന്‍ ഉണ്ണി ,കേരളം ഇരുപതാം നൂടാണ്ടിന്റെ ആരംഭത്തില്‍, കേരള സാഹിത്യ അക്കാദമി 2005 പേജ് 15) എന്നെഴുതി വച്ചത് വായിച്ചു തത്ത പറയുമ്പോലെ അഭിപ്രായം പറയുന്നവര്‍ ആവാം ഈ ചരിത്രപണ്ടിതര്‍ .സ്വന്തമായ “ഒരു വൈശ്യജാതിയുടെ അഭാവത്തില യഹൂദരെയും ക്രിസ്ത്യാനികളെയും അറബികളെയും കേരളീയര്‍ ആലിംഗനം ചെയ്തു എന്നുമെഴുതി Cultural Symbiosis കാരന്‍ എം.ജി.എസ് (ചരിത്രവ്യവഹാരം ,കേരളവും ഭാരതവും കറന്റ്ബുക്സ് ജൂണ്‍ 2015 പേജ് 251). ).”വയനാടന്‍ ചെട്ടികള്‍”
മലബാറിലെ തനതു വൈശ്യര്‍ ആയ ആദിദ്രാവിഡര്‍ ആണത്രേ. .എം.ജി.എസ്സിനെ പോലുള്ള ആധുനിക ചരിത്രകാരന്മാര്‍ കാണാതെ പോയ മറ്റൊരു മലബാര്‍ ജനസമൂഹം.
കേരളത്തില്‍ ചെട്ടികുളങ്ങര ,ചെട്ടിമുക്ക് ചെട്ടിമുക്ക് ,ചെട്ടിത്തെരുവ്, ചെട്ടിമറ്റം,ചെട്ടിയങ്ങാടി,ചെട്ടിയാര,ചെട്ടിയട തുടങ്ങിയ സ്ഥലനാമങ്ങള്‍ എല്ലാം തന്നെ വൈശ്യസാന്നിധ്യം കാട്ടുന്നു കേരളത്തിലെ “ചെട്ടികള്‍” (“ലോകപെരും ചെട്ടി” എന്ന ബിരുദം ഓര്‍ക്കുക) വൈശ്യര്‍ അല്ലായിരുന്നോ ? മൂത്താന്മാര്‍ മാത്രമല്ല, വെള്ളാളരും. വൈശ്യര്‍ അല്ലാതെ ആരായിരുന്നു ? വെള്ളാളരെ കേരളത്തില്‍ നിന്ന് മാത്രമല്ല, കേരളചരിത്രത്തില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താന്‍ സംഘടിതശ്രമം എം.എന്‍ ഗോവിന്ദന്‍ നായര്‍ക്കു മുമ്പേ,ഭാര്യാ പിതാവ് സംസ്ഥാന പുനസംഘടന കമ്മറ്റി അംഗം ചാലയില്‍ സര്‍ദാര്‍ കെ.എം പണിക്കര്‍ക്കും മുമ്പേ (തെക്കന്‍ തിരുവിതാം കൂറിനെ വെട്ടിമുറിക്കും മുമ്പേ), തുടങ്ങിയിരുന്നു .ഇന്നും അത് തുടര്‍ന്നു പോകുന്നു എന്നതിന് തെളിവ് ആധുനിക ചരിത്രകാരന്മാരുടെ ഈ പരാമര്‍ശം, “കേരളത്തില്‍ തനതു വൈശ്യര്‍ ഇല്ലായിരുന്നു” എന്ന് കേള്‍ക്കുമ്പോള്‍, .തനതു ബ്രാഹ്മണരും തനതു ക്ഷത്രിയരും ഉണ്ടായിരുന്നോ എന്ന് മറുചോദ്യം ഉന്നയിക്കട്ടെ.
തരിസാപ്പള്ളി പട്ടയത്തിലെ അവസാന ഓല പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക
കൂട്ടിച്ചേര്‍ക്കപ്പെട്ടതാനെന്നും അത് വ്യാജന്‍ ആണെന്നും അത് വേള്‍കുല സുന്ദരന്‍ എഴുതിയ ചെമ്പോലയുടെ ഭാഗം അല്ല എന്നുംഅതില്‍ അയ്യന്‍ അടികളുടെ ആനമുദ്ര ഇല്ല എന്നും തെളിയിക്കപ്പെട്ടു കഴിഞ്ഞു. .2015 നവംബര്‍ 27-നു കോട്ടയം സി.എം.എസ് കോളേജില്‍ ദ്വിശതാബ്ധി ആഘോഷഭാഗമായി നടത്തപ്പെട്ട മൂന്നാം അന്തര്‍ദ്ദേശീയ ചരിത്ര കോണ്ഫ്രന്സില്‍ ഈ ലേഖകന്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ ഫ്രഞ്ച് സഞ്ചാരിയായിരുന്ന ആങ്ക്തില്‍ ഡ്യു പെറോ 1771-ല്‍ പാരീസ്സില്‍ പ്രസിദ്ധപ്പെടുത്തിയ സെന്‍റ് അവസ്ഥ (Zend Avesta Paris 1771 page 177-179) എന്ന ഗ്രന്‍ഥത്തില്‍ ഉള്ള ആയ് വംശ ആന മുദ്ര ഉള്ള പതിനേഴു നാടന്‍ സാക്ഷികളുടെ പട്ടിക അവതരിപ്പിച്ചിരുന്നു .എല്ലാം വെള്ളാള കുലജാതരായ വൈശ്യര്‍ (ചെട്ടികള്‍) പായ് കപ്പല്‍ നിര്‍മ്മാണം, .അവയുടെ കേടുപാടുകള്‍ തീര്‍ക്കല്‍ ,സമുദ്ര വ്യാപാരം എന്നിവയില്‍ വ്യാപരിച്ചിരുന്ന, പതിനേഴു വെള്ളാള വര്‍ത്തകര്‍ .പായ്കപ്പലില്‍ സിലോണ്‍,ഫിജി, മലയാ, ചൈന എന്നിവിടങ്ങളില്‍ പോയി
കുരുമുളകും ഇഞ്ചിയും മഞ്ഞളും നീലവും കൊടുത്ത് പകരം ചീനവലയും ചീനപ്പട്ടും ചീനച്ചട്ടിയും ചീനമുളകും കൊണ്ടുവന്ന ചെട്ടികളുടെ താവളമായിരുന്നു കുരക്കേണി കൊല്ലം എന്ന ഒന്‍പതാം നൂറ്റാണ്ടിലെ തെക്കന്‍ കൊല്ലം .താംഗ് വംശകാലത്ത് കുരക്കേണി കൊല്ലത്ത് നിന്ന് വര്‍ത്തകര്‍ ചൈനയില്‍ചെ ന്ന് അവിടെ താവളം കെട്ടിയിരുന്നു എന്ന് ഇളംകുളം കുഞ്ഞന്‍പിള്ള .ആ വെള്ളാള വ്യാപാരികള്‍ സ്ഥാപിച്ചതാണ് കൊല്ലത്തെ “ചീനക്കട” (ഇന്നത് ചിന്നക്കട എന്ന വ്യാപാരകേന്ദ്രം ) കടല്‍ വ്യാപാരം നടത്തിയ വെള്ളാള ചെട്ടികളെ യാഥാസ്ഥിതിക “വെണ്ണീര്‍ വെള്ളാള”സമൂഹം (പാലിയം ചെപ്പേട് കാണുക ) ഭ്രഷ്ടര്‍ ആക്കിയപ്പോള്‍ ,ഭസ്മം ധരിക്കാനുള്ള അവരുടെ അവകാശം നിഷേധിക്കപ്പെട്ടു .ഭസ്മം (വെണ്ണീര്‍) ധരിക്കാന്‍ അവകാശം നഷ്ടപ്പെട്ട “ധരിയാ” ചെട്ടികള്‍ ജൈനമതം സ്വീകരിച്ചു .അവര്‍ ജൈനനെ (തേവര്‍) ആരാധിക്കാന്‍ നിര്‍മ്മിച്ച പള്ളിയായിരുന്നു സി.ഇ 849 കാലത്ത് കൊല്ലം തേവള്ളിയില്‍ ഉണ്ടായിരുന്ന ദരിസാ(ധര്യാ)പ്പള്ളി അഥവാ തരിസാപ്പള്ളി
(കാനം ശങ്കരപ്പിള്ള, തരിസാപ്പള്ളി ശാസനത്തിലെ ആനമുദ്രയുള്ള നാടന്‍ സാക്ഷിപ്പട്ടിക, കിളിപ്പാട്ട് മാസിക, ജനുവരി 2016 പേജ്11-12).പക്ഷെ ഗുണ്ടെര്‍ട്ട് സായിപ്പ് ആ പള്ളിയെ ക്രിസ്ത്യന്‍ പള്ളിയാക്കി.”അമരുവാന്‍” എന്ന പദത്തെ വെട്ടിമുറിച്ച് “മറുവാന്‍” എന്ന പദമുണ്ടാക്കി അതിനു “മാര്‍” അഥവാ ബിഷപ്പ് എന്നര്‍ത്ഥം എഴുതി “ശബരീശന്‍” എന്ന വര്ത്തകപ്രമുഖനെ, ജൈനച്ചെട്ടിയെ, Sapir Eso എന്ന സിറിയന്‍ ബിഷപ്പുമാക്കി (Madras Journal of Literature and Science No 30,June 1884പേജ് 115-146). എന്നിട്ട് ചെമ്പോലക്കരണത്തിന് “സിറിയന്‍ ക്രിസ്ത്യന്‍” എന്നും “കോട്ടയം” എന്നും വിശേഷണവും നല്‍കികുരക്കേണി കൊല്ലത്തെ തമ്സകരിച്ചു..സായിപ്പ് പറഞ്ഞതല്ലേ? കവാത്ത് മറന്ന മലയാളി ചരിത്രകാരന്മാര്‍ തലകുലുക്കി സമ്മതിച്ചു “വെള്ളാള(വൈശ്യ)പട്ടയം” എന്ന് വിശേഷിപ്പിക്കേണ്ട പുരാതന രേഖയാണ് സി.ഇ 849 –ല്‍ വൈശ്യനായ വെള്ളാളകുല ജാതന്‍ സുന്ദരന്‍ വരഞ്ഞ പ്രസ്തുത പട്ടയം .
ഇന്ന് യൂകെയിലെ ലസ്റ്ററില്‍, ഡീ മോണ്ട്ട് യൂനിവേര്‍സിറ്റിയില്‍, എലിസബേത് ലംബോണിന്‍റെ നേതൃത്വത്തില്‍ പത്ത് രാജ്യങ്ങളിലെ മുപ്പതു ചരിത്രപണ്ടിതന്മാരെ ഉള്‍പ്പെടുത്തി (അതില്‍ കേശവന്‍ വെളുത്താട്ടും വരും) നടത്തുന്ന പഠനം (www.ce849 uk.org )കേരള -പശ്ചിമേഷ്യന്‍ കപ്പല്‍ വ്യാപാരത്തെ കുറിച്ചാവാന്‍ കാരണം തരിസാപ്പള്ളി ശാസനത്തിലെ “വെള്ളാളര്‍”(കര്‍ഷക-വ്യാപാര –ഇടയ –സാക്ഷര സമൂഹമായ ഇവരെ വെളുത്താട്ട് വെറും കൃഷിപ്പണിക്കാര്‍ മാത്രമാക്കി മദാമ്മയെ തെറ്റിദ്ധരിപ്പിച്ചു ) ,”ദാരിസാ”(ഈ കൊല്ലം ഗ്രാമ്യ പദത്തെ സിറിയന്‍ പദമാക്കി ) എന്നീ പദങ്ങളെ കുറിച്ചു. കേശവന്‍ വെളുത്താട്ടും രാഘവവാര്യരും നല്‍കിയ തെറ്റായ വ്യാഖ്യാനം ആണ് പുരാതന കൊല്ലത്ത് നിന്നുമുള്ള കൊല്ലം-ചൈനീസ്‌ പൂര്‍വേഷ്യന്‍ വ്യാപരശൃംഖലയെ കുറിച്ചു പഠിക്കാന്‍ വേലായുധന്‍ പണിക്കശ്ശേരിയുടെ “ചിരപുരാതന ബന്ധങ്ങ”ളിലെ ഭാരതവും ചൈനയും പ്രാചീന ബന്ധങ്ങള്‍, എസ് .പി.സി.എസ് 2013 പേജ് 24-38 കാണുക. ധാരാളം വിവരങ്ങള്‍ നല്‍കുന്ന രേഖയാണ് പതിനേഴു നാടന്‍ വെള്ളാള സാക്ഷികളുടെ വിവരം നല്‍കുന്ന “ദരിസാജൈനപ്പള്ളി” ശാസനം
.വേള്‍ കുലസുന്ദരന്‍ ,വിജയനാരായണന്‍ ,ഇതിരാക്ഷി ഒടിയ കണ്ണന്‍ നന്ദനന്‍, മദിനെയ വിനയദിനന്‍,കണ്ണന്‍ നന്ദനന്‍ ,നലതിരിഞ്ഞ നിനയന്‍,കാമന്‍ കണ്ണന്‍ എന്ന് തുടങ്ങി സംബോധി വീരന്‍ വരെയുള്ള പതിനേഴു നാടന്‍ സാക്ഷികള്‍ മുഴുവന്‍ വേണാട്ടിലെ തനതു കച്ചവടക്കാര്‍ ആയിരുന്ന വെള്ളാളചെട്ടികള്‍ (വൈശ്യര്‍) ആയിരുന്നു
.ആ ലിസ്റ്റ് തീരുന്നതോടെ ദരിസാപ്പള്ളി ശാസനം അവസാനിക്കുന്നു .ഇപ്പോള്‍ ലഭ്യമായ വിദേശ സാക്ഷികള്‍ മുഴുവന്‍ കള്ളസാക്ഷികള്‍ ആണെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു ആക്തില്‍ ഡ്യു .പെറോ എന്ന ആ ഫ്രഞ്ച് സഞ്ചാരിക്ക് സ്തുതി .
കൂടുതലറിയാന്‍ www.kurakkenikollam ce849.blogspot.in എന്ന പേരിലുള്ള ഈ ലേഖകന്‍റെ ബ്ലോഗ്‌ കാണുക.ഒപ്പം വൈറ്റില കെ.വി.എം.എസ് സോവനീര്‍ 2015- ല്‍ വന്ന “തരിസാപ്പള്ളി പട്ടയം എന്ന വെള്ളാള പട്ടയം” എന്ന ലേഖനവും കിളിപ്പാട്ട് മാസിക (തിരുവനന്തപുരം 2016 ജനുവരി ലക്കം പേജ് 11-2)യി ലെ “തരിസാപ്പള്ളി ശാസനത്തിലെ ഒളിച്ചുവയ്ക്കപ്പെട്ട ആനമുദ്രയുള്ള പതിനേഴു വേല്‍ നാടന്‍ സാക്ഷിപ്പട്ടിക” എന്ന ലേഖനവും വായിക്കുക

Thursday 15 December 2016

ചരിത്ര വായന : എം.ജി എസ് നാരായണന്‍ എഴുതുന്ന കള്ളം

ചരിത്ര വായന : എം.ജി എസ് നാരായണന്‍ എഴുതുന്ന കള്ളം: എം.ജി എസ് നാരായണന്‍ എഴുതുന്ന കള്ളം ======================================== "കേരള ചരിത്രത്തിലെ 10 കള്ളക്കഥകള്‍" എന്ന പുതിയ ഗ്ര...

Thursday 3 November 2016

ചെങ്ങന്നൂര്‍ പിള്ളവീട്ടില്‍ പി.എസ് പൊന്നപ്പാപിള്ള

ചെങ്ങന്നൂര്‍ പിള്ളവീട്ടില്‍ പി.എസ് പൊന്നപ്പാപിള്ള
ചെങ്ങന്നൂരിലെ അതിപുരാതനമായ പിള്ള വീട്ടില്‍ സുബ്രഹ്മണ്യപിള്ള  വക്കീലിന്‍റെ ഇളയ  മകനായിരുന്നു പി.എസ് .പൊന്നപ്പാപിള്ള.ചെറുപ്പം മുതല്‍ പ്രസംഗം ലേഖനമെഴുത്ത് ,പത്രപ്രവര്‍ത്തനം എന്നിവയില്‍ തല്‍പ്പരന്‍ ആയിരുന്നു.സര്‍ക്കാര്‍ ജോലിയില്‍ താല്‍പ്പര്യം കാട്ടിയില്ല പഠനം കഴിഞ്ഞപ്പോള്‍ .സാമൂഹ്യ സേവനത്തില്‍ പ്രവേശിച്ചു .ഹിന്ദു മിഷ്യന്‍ പ്രവര്‍ത്തകനായി വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത് കാരാഗൃഹത്തില്‍ കിടന്നു .പിതാവിന്‍റെ സുഹൃത്ത് വക്കീല്‍ സി.കെ ശങ്കരപ്പിള്ള വക ഭജേ ഭാരതം പ്രസ്സില്‍ കുറേക്കാലം ജോലി ചെയ്തു .
അദ്ദേഹം തുടങ്ങിയ പരമാര്‍ത്ഥ സാരപ്രബോധിനി എന്ന സംഘടന പില്‍ക്കാലത്ത് തിരുവിതാം കൂര്‍ വെള്ളാള സഭ എന്ന പേരില്‍ അറിയപ്പെട്ടു .നിരവധി ഉപസഭകള്‍ തിരുവിതാം കൂറില്‍ സ്ഥാപിക്കപ്പെട്ടു .വെള്ളാളരുടെ ഇടയിലെ അവാന്തരവിഭാഗങ്ങളെ എകോപ്പിക്കാന്‍ ശ്രമിച്ചു .മനോരമയുടെ ഭാഷാപോഷിണിയില്‍ കേരളത്തിലെ വെള്ളാളര്‍ എന്ന ലേഖനം എഴുതിയിരുന്നു .വെള്ളാള ചരിത്രം (ഒന്നാം ഭാഗം ) എന്നൊരു പുസ്തകവും എഴുതി .ബാക്കി ഭാഗം എഴുതപ്പെട്ടില്ല .സുകൃത ലത ,ജീവിതാദര്‍ശം ,ഔവ്വയാര്‍ ,വിരമിണ്ട നായനാര്‍ എന്നിവയാണ് മറ്റു കൃതികള്‍ .വെള്ളാളര്‍ ,സ്വധര്‍മ്മം ,സ്വതന്ത്ര കേരളം ,വെള്ളാള മിത്രം

എന്നീ പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹം പുറത്തിറക്കിയിരുന്നു .

Friday 30 September 2016

മനോന്മണീയം സുന്ദരന്‍ പിള്ള (1855-1897)

മനോന്മണീയം സുന്ദരന്‍ പിള്ള (1855-1897)



തിരുവിതാംകൂറില്‍ നിന്നുള്ള ആദ്യ എം.ഏ ബിരുദധാരിയായിരുന്നതിനാല്‍,  എം.ഏ സുന്ദരന്‍ പിള്ള എന്നറിയപ്പെട്ട പണ്ഡിതന്‍ തമിഴ് നാട്ടില്‍ തമിഴ് ഷക്സ്പീയ്ര്‍ എന്നറിയപ്പെടുന്നു. തമിഴിലെ അതിപ്രസിദ്ധ നാടകം മനോന്മണീയം രചിച്ചതിനാല്‍ അദ്ദേഹം മനോന്മണീയം സുന്ദരന്‍ പിള്ള എന്നുമറിയപ്പെടുന്നു .അദ്ദേഹം ജനിച്ചത് ആലപ്പുഴയില്‍ . പ്രവര്‍ത്തനം അനന്തപുരിയില്‍ .
പക്ഷെ Karunanidhi സര്‍ക്കാര്‍ തിരുനെല്‍വേലിയില്‍ തുടങ്ങിയ തമിഴ് സര്‍വ്വകലാശാല അറിയപ്പെടുന്നത്
മനോന്മണീയം സുന്ദരനാര്‍ (M.S) യൂണിവേര്‍സിറ്റി എന്നാണ് . അദ്ദേഹത്തിന്‍റെ  പൂര്‍വ്വികര്‍ തിരുനെല്‍ വേലിക്കാര്‍ ആയിരുന്നു എന്നതാണ് കാരണം . തമിഴ് നാട്ടിലെ ദേശീയ ഗാനം (തമിഴ്വാഴ്ത്ത്) മനോന്മണീയത്തിലെ  അവതരണ ഗാനമാണ് . തിരുക്കൊച്ചിയില്‍ ഭൂനിയമം നടപ്പിലാക്കാന്‍ ആദ്യമായി നാല് ബില്ലുകള്‍ അവതരിപ്പിച്ച (1954) ധന-വന–റവന്യു  മന്ത്രി പി.എസ്. നടരാജപിള്ള (പട്ടം താണ്പിള്ളയുടെ പി.എസ്.പി മന്ത്രിസഭ) സുന്ദരന്‍ പിള്ളയുടെ ഏക മകന്‍ ആയിരുന്നു .
ആളില്ലാപ്പുഴ  എന്നു ഒരുകാലത്ത് അറിയപ്പെട്ടിരുന്ന ആലപ്പുഴ എന്ന ചെറിയ കടല്‍ത്തീര ഗ്രാമത്തെ “കിഴക്കിന്‍റെ  വെനീസ്” എന്ന ലോകമറിയുന്ന തുറമുഖമാക്കി മാറ്റിയത് രാജാ കേശവദാസന്‍ എന്ന ദിവാന്‍ ആയിരുന്നു .അവിടെ കൊട്ടാരവും ക്ഷേത്രവും പാണ്ടികശാലകളും നിരവധി കച്ചേരികളും നിര്‍മ്മിക്കപ്പെട്ടു. ഏലം,മെഴുകു, തേന്‍, ആനക്കൊമ്പ് ,കുരുമുളക് എന്നിവ അവിടെ നിന്നും കപ്പല്‍ വഴി വിദേശങ്ങളിലേക്ക് കയറ്റി അയച്ചു തുടങ്ങി .തമിഴ് നാട്ടില്‍ നിന്നും കണക്കു സൂക്ഷിക്കാനറിയാവുന്ന രണ്ടു വര്‍ത്തക ശ്രേഷ്ടരെ രാജാ കേശവദാസന്‍ തിരുനെല്‍ വേലിയില്‍ നിന്നും ക്ഷണിച്ചു വരുത്തി .അവര്‍ വെള്ളാള സമുദായത്തില്‍ പെട്ട “പിള്ള”മാര്‍ ആയിരുന്നു
അക്കാലത്തെ ആലപ്പുഴയിലെ പ്രധാന തോടിന്‍റെ ഇരുകരകളിലായി ആ കണക്കപ്പിള്ള കുടുംബങ്ങള്‍ താമസ്സമുറപ്പിച്ചു .തെക്കേക്കര ,വടക്കേക്കര എന്നിങ്ങനെ രണ്ടു വെള്ളാള വീട്ടുക്കാര്‍ ആലപ്പുഴയിലെ കണക്കപ്പിള്ളമാര്‍ ആയി. തെക്കേക്കരയിലെ നാഥന്‍ അര്‍ജുനന്‍ പിള്ള .അദ്ദേഹം പിന്നീട്  ജൌളി വ്യാപാരവും തുടങ്ങി .മകന്‍ പെരുമാള്‍ പിള്ള  കച്ചവടം വിപുലമാക്കി..
വലിയ ശിവഭക്തനായിരുന്നു പെരുമാള്‍ പിള്ള .ഭാര്യ മാടത്തി അമ്മാള്‍ .
വളരെക്കാലം അവര്‍ കുട്ടികളില്ലാതെ വിഷമിച്ചു .മധുരയില്‍ പോയി കുലദൈവമായ സോമസുന്ദരനെ  ഭജിച്ചു .തുടര്‍ന്നു 1855-ല്‍ അവര്‍ക്കൊരു മകന്‍ ജനിച്ചു .അവനു “സുന്ദരന്‍” എന്ന പേരിട്ടു.ഈ സുന്ദരനെ അന്വേഷിച്ചാണ് പില്‍ക്കാലത്ത് വിവേകാനന്ദന്‍ തിരുവിതാം കൂറിലെത്തുന്നത്(1892).
ലളിതവും ഭക്തി നിര്‍ഭരവുമായ ജീവിതമാണ് പെരുമാള്‍ പിള്ളയും ഭാര്യയും നയിച്ചിരുന്നത് .ഭാവിയില്‍ സുന്ദരന്‍ വലിയ ദാര്ശികന്‍ ആവാന്‍ കാരണമതായിരുന്നു.തമിഴിലെ തേവാരം ,തിരുവാചകം, തിരുക്കുറല്‍ എന്നിവ ശൈശവത്തില്‍ തന്നെ സുന്ദരന്‍ ഹൃദ്ദിസ്ഥമാക്കി.
പന്ത്രണ്ടാം വയസ്സില്‍ സുന്ദരന്‍ നല്ലൊരു തമിഴ് പണ്ഡിതനായിക്കഴിഞ്ഞിരുന്നു. പിന്നെ ആലപ്പുഴ ഇംഗ്ലീഷ് സ്കൂളില്‍. അതിനു ശേഷം തിരുവനന്തപുരം സര്‍ക്കാര്‍ വക ആംഗല വിദ്യാലയത്തില്‍ ചേര്‍ന്നു .ബന്‍സിലി ശേഷയ്യര്‍ , പിള്ളവീട്ടില്‍ മാതേവന്‍ പിള്ള ,പണ്ഡിതന്‍ സ്വാമിനാഥപിള്ള  എന്നിവരായിരുന്നു ഗുരുക്കന്മാര്‍. മട്രിക്കുലേഷന്‍ ഒന്നാം ക്ലാസില്‍ പാസ്സായി, എട്ടു രൂപാ പ്രതിമാസം  സ്കോളര്‍ഷിപ് ലഭിച്ചു .സര്‍ ടി.മാധവരായരുടെ  മകന്‍ രങ്കരായന്‍ സഹപാഠി ആയിരുന്നു.  പ്രിന്‍സിപ്പല്‍ ഡോ.റോസ്സിന്‍റെ  പ്രിയശിഷ്യന്‍ ആയിരുന്നു സുന്ദരന്‍ പിള്ള .പ്രശസ്തമായ നിലയില്‍ ബി.ഏ ജയിച്ച സുന്ദരത്തെ ട്യൂട്ടര്‍ ആയി റോസ് നിയമിച്ചു .ഡോ.ഹാര്‍വി ആയിരുന്നു തത്ത്വശാസ്ത്ര വകുപ്പിലെ പ്രഫസ്സര്‍ .അദ്ധ്യാപകന്‍ ആയിരിക്കെ 1880 – ല്‍ അദ്ദേഹം എം.ഏ എഴുതി എടുത്തു, തിരുവിതാം കൂറിലെ ആദ്യ എം.ഏക്കാരനായി. 22 വയസ്സുള്ളപ്പോള്‍  ശിവകാമി അമ്മാളെ വിവാഹം കഴിച്ചു .തിരുനെല്‍വേലി ഹിന്ദു കോളേജില്‍ കുറെ നാള്‍ അദ്ധ്യാപകന്‍ ആയി .പിന്നെ കുറെ നാള്‍ പ്രിന്‍സിപ്പല്‍ ആയും ജോലി നോക്കി. അക്കാലത്ത് കൊടകനല്ലൂര്‍ സുന്ദരസ്വാമികളുടെ ശിഷ്യനായി .സ്വാമികളുടെ “നിജാനന്ദ വിലാസം” പ്രസിദ്ധപ്പെടുത്തി .”മനോന്മണീയം” എഴുതിയതും ഇക്കാലത്തായിരുന്നു .ചരിത്രസംബന്ധിയായി നിരവധി ലേഖനങ്ങള്‍ അദ്ദേഹം ഇക്കാലത്ത് രചിച്ചു .ഒരു “മാതാവിന്‍റെ  രോദനം” എന്നൊരു വിലാപകാവ്യവും രചിച്ചു .സംഘകാല കൃതിയായ “പത്തുപ്പാട്ട് “ വിശദമായി  അവലോകനം ചെയ്ത് പ്രബന്ധം രചിച്ചു .തിരുജ്ഞാന സംബന്ധര്‍ എന്ന സിദ്ധന്‍റെ  കാലത്തെക്കുറിച്ച് ഗവേഷണം നടത്തി. തിരുവിതാം കൂറിലെ പ്രാചീന രാജാക്കന്മാരെ കുറിച്ചു പ്രബന്ധം രചിച്ചു ലണ്ടന്‍ ഹിസ്റ്റോറിക്കല്‍ സോസ്സൈറ്റിയില്‍ അംഗത്വം നേടി.1888 –ല്‍ രചിക്കപ്പെട്ട “നൂറ്റൊകൈ വിളക്കം” എന്ന തമിഴ് കൃതി പ്രസിദ്ധമാണ് .1894- ല്‍ അദ്ദേഹത്തിനു “റാവു ബഹദൂര്‍”  സ്ഥാനം ലഭിച്ചു .മദിരാശി സര്‍വ്വകലാശാല ഫെലോഷിപ്പ് നല്‍കി പിള്ളയെ ആദരിച്ചു .അന്ന് വയസ്സ് 36 മാത്രം .
സുന്ദരം പിള്ളയുടെ പ്രൊഫസ്സര്‍ അവധിയില്‍ പോയപ്പോള്‍,  പിള്ളയെ തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ പ്രൊഫസ്സര്‍ ആയി നിയമിച്ചു. ഹാര്വ്വി മടങ്ങി വന്നപ്പോള്‍ പിള്ളയെ ഹജൂര്‍ ആഫീസിലെ ശിരസ്തദാര്‍ ആയി മാറ്റി നിയമിച്ചു (1882).
ആയിടയ്ക്കാണ് (1892) സുന്ദരം പിള്ളയെ വീട്ടില്‍ ചെന്നു കാണാനും ഒപ്പം ധ്യാനത്തിനു പറ്റിയ സ്ഥലം കണ്ടെത്താനുമായി സ്വാമി വിവേകാനന്ദന്‍ തിരുവനന്തപുരത്ത് എത്തിയത്. ”ഞാനൊരു ദ്രാവിഡനും ശൈവനും അതിനാല്‍ അഹിന്ദുവും” ആണെന്ന് സ്വാമികളോടു പിള്ള പറയുന്നത് അപ്പോഴാണ്‌ . ഹാര്വ്വിപുരം (ആര്‍ വി.പുരമല്ല)  കുന്നിലെ “അടുപ്പുകൂട്ടാന്‍ പാറ” ധ്യാനമിരിക്കാന്‍ സ്വാമികള്‍ കയറി നോക്കിയെങ്കിലും ഇഷ്ടമായില്.(കെ .മുപ്പാല്‍ മണി ,ദിനമണി 2008) അതിനാല്‍, പിന്നീടു ധ്യാനത്തിനായി, കന്യാകുമാരിക്ക് പോയി.ഈ അടുപ്പുകൂട്ടാന്‍ പാറയെ കുറിച്ച് ചട്ടമ്പിസ്വാമികള്‍ പരാമര്‍ശിച്ചിട്ടുണ്ട് (ശതാബ്ദി സ്മാരക ഗ്രന്ഥം )
ശിവരാജയോഗി തൈക്കാട്ട് അയ്യാസ്വാമികള്‍, വലിയ മേലെഴുത്ത് പിള്ള ആയിരുന്ന തിരുവിയം പിള്ള, ടി.ലക്ഷ്മണന്‍ പിള്ള എന്നിവരോടൊപ്പം സുന്ദരന്പിള്ള 1885-ല്‍ ചെന്തിട്ടയില്‍ “ശൈവപ്രകാശസഭ “ സ്ഥാപിച്ചു . സി.വി. രാമന്‍പിള്ള, ഗുരു റോസ്സിന്‍റെ  പേരില്‍ “റോസ്കോട്ട്” പണിയും മുമ്പ് സുന്ദരന്‍ പിള്ള, ഗുരു ഹാര്വ്വിയുടെ പേരില്‍ പേരൂര്‍ക്കടയില്‍.മഹാരാജാവില്‍ നിന്ന് പതിച്ചു കിട്ടിയ  ആയിരം ഏക്കറോളം  വരുന്ന കുന്നില്‍ “ഹാര്‍വിപുരം ബംഗ്ലാവ്” പണിയിച്ചു.
വലിയ ഒരു മരുത് നിന്നിരുന്നതിനാല്‍ മരുതും മൂട് എന്നായിരുന്നു അക്കാലത്തെ സ്ഥലപ്പേര്‍ .പിന്നീടത് പേരൂര്‍ക്കട ആയി .ഹാര്‍വിപുരം എന്നത് പലരും ആര്‍.വി പുരം എന്ന് തെറ്റായി പറഞ്ഞിരുന്നു . ശൈവപ്രകാശ സഭ,പബ്ലിക് ലൈബ്രറി ,അയ്യാസ്വാമികള്‍ ,പേട്ട രാമന്‍പിള്ള ആശാന്‍ എന്നിവര്‍ 1876-ല്‍ പേട്ടയില്‍ തുടങ്ങിയ “ജ്ഞാനപ്രജാഗരം” എന്ന വിദ്വല്‍ സഭ എന്നിവിടങ്ങളില്‍ പിള്ള  പ്രഭാഷണ പരമ്പരകള്‍ നടത്തിയിരുന്നു .ഈ പ്രഭാഷണങ്ങള്‍ മുഴുവന്‍ ശ്രദ്ധാപൂര്‍വ്വം കേട്ട് അവയുടെ വിശദമായ നോട്ടുകള്‍ എഴുതിയെടുത്ത കുഞ്ഞന്‍ പില്‍ക്കാലത്ത്,ചട്ടമ്പി സ്വാമികളായപ്പോള്‍, ശിഷ്യര്‍  അവ ഗുരുവിന്‍റെ  പേരില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തി(ക്രിസ്തുമത ഛെദനം(1895),പ്രാചീന മലയാളം(1919) വേദാധികാര നിരൂപണം(1921), സുന്ദരന്‍ പിള്ളയെ തമസ്കരിച്ചു കളഞ്ഞു. .അകാലത്തില്‍ നാല്പത്തി രണ്ടാം വയസ്സില്‍ അന്തരിച്ച (അന്ന് ഏകമകന്‍ നടരാജന് പ്രായം ആറു വയസ്സ് മാത്രം) സുന്ദരന്‍ പിള്ളയ്ക്ക് തന്‍റെ  ഗവേഷണ ഫലങ്ങള്‍ പുസ്തകമാക്കാന്‍ കഴിഞ്ഞുമില്ല .
കേരളത്തിലെ ബ്രാഹ്മണര്‍ ഉത്തര ഇന്ത്യയില്‍ നിന്ന് വന്നവരാണെന്നും
ഇവിടുത്തെ ഭൂമിയുടെ അവകാശികള്‍ അവര്‍ ആയിരുന്നില്ല എന്നും കണ്ടെത്തിയത് കര്‍ഷക കുടുംബത്തില്‍ പിറന്ന ,”വെള്ളാളന്‍” ആയ സുന്ദരന്‍ പിള്ള ആയിരുന്നു .കദംബരാജാവിയായിരുന്ന മയൂരശര്‍മ്മന്‍റെ  
കുടിയേറ്റങ്ങളെ കുറിച്ചുള്ള ശിലാലിഖിതങ്ങള്‍ കണ്ടു പിടിച്ചത് തിരുവിതാംകൂര്‍ ആര്‍ക്കിയോളജി വകുപ്പ് സ്ഥാപക മേധാവി ആയിരുന്ന
സുന്ദരന്‍പിള്ള തന്നെ  ആയിരുന്നു എന്നത് ചരിത്ര സത്യം.മധുരയിലും തിരുനെല്‍വേലിയിലും പ്രവര്‍ത്തിച്ചിരുന്ന ശൈവ മഠങ്ങളും അവയില്‍ സൂക്ഷിച്ചിരുന്ന പ്രാചീന ചേപ്പേടുകളും സുന്ദരന്‍ പിള്ള വായിച്ചെടുത്തിരുന്നു .പല ശിലാലിഖിതങ്ങളും വായിച്ചു (ഡോ .എം.ജി ശശിഭൂഷന്‍, കല്ലുവിള സുകുമാരന്‍ എഴുതിയ  മനോന്മണീയം സുന്ദരന്‍ പിള്ള  ജീവചരിത്രം (മനോന്മണീയം പബ്ലീക്കേഷന്‍സ് 2012  അവതാരിക പുറം 9) അത് തമ്സകരിക്കപ്പെട്ടു .പ്രാചീന മലയാളം എന്ന കൃതി വഴി ചട്ടമ്പി സ്വാമികളാണ് ഈ വസ്തുത സ്ഥാപിച്ചത് എന്ന് ചിലര്‍ പറയാറും എഴുതാറും  ഉള്ളത് ഈ സത്യം അറിയാതെയാണ് .അദ്ദേഹം മനോന്മണീ യത്തിന്‍റെ പ്രഭാഷണ പരമ്പരകളില്‍ നിന്നും ആ വിവരം മനസ്സിലാക്കി . രണ്ടു ഹിന്ദു രാജാക്കള്‍ തമ്മില്‍ യുദ്ധം നടക്കുമ്പോള്‍ ബ്രാഹ്മണരുടെ വസ്തുവകകള്‍, ബ്രഹ്മദായങ്ങള്‍,  ആക്രമിക്കപ്പെടുകയില്ലായിരുന്നു .അവ നികുതിവിമുക്തവും ആയിരുന്നു .അതിനാല്‍ യുദ്ധകാലങ്ങളില്‍ വെള്ളാളരുടെ ഭൂമി ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുക പതിവായിരുന്നു .
 കേരളത്തിലെ കൃഷി ഭൂമിയുടെ യതാര്‍ത്ഥ അവകാശി ആരാ യരുന്നു  എന്നാന്വേഷനമാണ് സുന്ദരന്‍ പിള്ളയെ പുരാവസ്തു ഗവേഷണത്തിലേക്ക് നയിച്ചതു എന്ന് ഡോ .എം.ജി ശശിഭൂഷന്‍ കണ്ടെത്തെന്നു “ആരായിരുന്നു പി.സുന്ദരന്‍ പിള്ള?” എന്ന പ്രബന്ധം വഴി. (പി.നടരാജപിള്ള മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സ്മാരക സോവനീര്‍ 2008 പേജ്  55-58 കാണുക ).തിരുനെല്‍വേലിയിലെയും നാഞ്ചിനാട്ടിലെയും ഭൂമിയെ ജലസേചനം വഴി കൃഷിയോഗ്യമാക്കിയ കര്‍ഷകരായിരുന്ന വെള്ളാള കുലത്തില്‍ ജനിച്ച സുന്ദരന്‍ പിള്ള പൂര്‍ണ്ണമായും സസ്യഭുക്ക് ആയിരുന്നു എന്ന് ശശിഭൂഷന്‍
രാമകൃഷ്ണ പരമഹംസര്‍ക്ക് ഈശ്വര ചന്ദ്ര വിദ്യാസാഗര്‍ സ്വീകാര്യനായതുപോലെ ചട്ടമ്പി സ്വാമികള്‍ക്ക് പി.സുന്ദരന്‍ പിള്ള സമാദരണീയന്‍ ആയിരുന്നു എന്ന് ഡോ .ശശിഭൂഷന്‍ (അവതാരിക )
എഴുതുന്നു 1878-ല്‍ പി.ശങ്കുണ്ണി മേനോന്‍ രചിച്ച തിരുവിതാംകൂര്‍ ചരിത്രത്തിലെ അശാസ്ത്രീയതയും പിള്ളയെ ഗവേഷകനാക്കി. .ശിലാലിഖിതങ്ങളുടെ  പകര്‍പ്പുകള്‍ അദ്ദേഹം ശാസ്ത്രീയമാക്കി തയാറാക്കി ആര്‍ക്കിയോളജി വകുപ്പ് സ്ഥാപിച്ചു .കേരള ചരിത്രനിര്‍മ്മിതിയില്‍ അദ്ദേഹത്തിന്‍റെ  സംഭാവന ശരിക്കും വിലയിരുത്തപ്പെടാതെ പോയി എം.ജി.എസ് നാരായണന്‍ ആകട്ടെ രാജന്‍ ഗുരുക്കള്‍ എഴുതിയ കേരളചരിത്രത്തില്‍ പിള്ളയ്ക്ക് മുക്കാല്‍ പേജ് നല്‍കിയതില്‍ അസഹിഷ്ണത പ്രകടിപ്പിച്ചു ചരിത്രം സൃഷ്ടിക്കയും ചെയ്തു (അത്രയൊന്നും പറയാനില്ലാത്ത പാച്ചു മുത്തുവും  സുന്ദരന്‍ പിള്ളയും നീണ്ട ഖണ്ഡിക യില്‍ ചര്‍ച്ചചെയ്യപ്പെടുന്നു” എം.ജി.എസ് നാരായണന്‍ ,ചരിത്രവും വ്യഹഹാരവും കേരളവും ഭാരതവും”, കറന്റ് ബുക്സ് ഒന്നാം പതിപ്പ്2015 പേജ് 130)
.ഡോ.ഹുല്‍ഷ്,ഡോ.വെങ്കയ്യ ,സ്വാമിക്കന്നു  പിള്ള   എന്നിവര്‍ സുന്ദരം പിള്ളയുടെ സമകാലീകരും സുഹൃത്തുക്കളും ആയിരുന്നു .അവധി ദിവസങ്ങളില്‍ കാളവണ്ടികളില്‍ യാത്ര ചെയ്താണ് പിള്ള പുരാതന ശിലാലിഖിതങ്ങള്‍ കണ്ടെത്തിയത് .അത് വരെ കണ്ടെത്തിയ ശിലാലി ഖിതങ്ങളെ വിശദമായി വിശകലനം ചെയ്തു തയ്യാറാക്കിയ ആദ്യ പ്രബന്ധം ത്തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളില്‍ അവതരിപ്പിച്ചത് 1894 - ഏപ്രില്‍ 7- ന്ആയിരുന്നു .തുടര്‍ന്നു മഹാരാജാവ് അദ്ദേഹത്തിനു പ്രതിമാസം 50 രൂപാ യാത്രപ്പടി ആയി അനുവദിച്ചു. യാത്രക്കൂലി ഇനത്തില്‍ അദ്ദേഹം മൊത്തം  582രൂപാ  14 അണ കൈപ്പറ്റിയതായി കാണുന്നു .തുടര്‍ന്നു അദ്ദേഹം 1894-ല്‍ ആര്‍ക്കിയോളജി വിഭാഗം  ഓണറ റി സൂപ്രണ്ട് ആയി നിയമിതനായി .
1878-ല്‍ പുറത്ത് വന്ന പി.ശങ്കുണ്ണി മേനോന്‍റെ  തിരുവിതാം കൂര്‍ ചരിത്രത്തില്‍ പരാമര്ശിക്കപ്പെടാതെ പോയ നിരവധി രാജാക്കന്മാരെ കുറിച്ചു സുന്ദരന്‍ പിള്ള Some Early Soverings of Travancore എന്ന പ്രബന്ധം തയ്യാറാക്കി. വീര രവിവര്‍മ്മ മുതല്‍ വീര മാര്ത്താണ്ടന്‍വരെയുള്ള ഒന്‍പതു രാജാക്കളെ  പ്രതിപാദിക്കുന്ന പ്രബന്ധം .മലയാളത്തിലെ
ആദ്യ പുരാവസ്തു ഗവേഷണ ഫലം .തിരുവിതാം കൂറിനെകുറിച്ചുള്ള ആദ്യ ശാസ്ത്രീയ ചരിത്ര ഗ്രന്ഥം,രാജാക്കന്മാരുടെ ഭരണകാലത്തെ രാഷ്ട്രീയ ചരിത്രം അനാവരണം ചെയ്യുന്നവ ആയിരുന്നു അദ്ദേഹത്തിന്റെ രചനകള്‍ തെക്കന്‍ തിരുവിതാം കൂറിലെ “മണലിക്കര”യില്‍ നിന്ന് കിട്ടിയ ശാസനം വഴി പുരാതന ഊര്‍ക്കൂട്ടങ്ങളുടെ, പുരാതന “ഗ്രാമ സമതി”കളുടെ, വെള്ളാള നാട്ടുക്കൂട്ടങ്ങളുടെ,  പ്രവര്‍ത്തന രീതി അദ്ദേഹം വിശദമാക്കി.കൊല്ലവര്‍ഷത്തെ കുറിച്ചു അദ്ദേഹം പല വിവരങ്ങളും കണ്ടെത്തി .കാഷ്മീരിലെ  സപ്തര്‍ഷി വര്‍ഷത്തെ അനുകരിച്ചു രൂപപ്പെടുത്തിയതാണ് കൊല്ല വര്‍ഷം  എന്നായിരുന്നു പിള്ളയുടെ മതം.നൂറു വര്‍ഷം  പൂര്‍ത്തിയായാല്‍ വീണ്ടും ഒന്ന് എന്ന് തുടങ്ങുന്നതിനു പകരം നൂറ്റി ഒന്ന് എന്ന് തുടങ്ങുന്ന രീതി .ഇളംകുളം കുഞ്ഞന്‍ പി ള്ളയും മറ്റും ഇതേ അഭിപ്രായമുള്ളവരായിത്തീര്‍ന്നത്‌ പില്‍ക്കാല ചരിത്രം.അദ്ദേഹത്തിന്‍റെ  പ്രൊഫസ്സര്‍, ഡോ.ഹാര്‍വി, ഈ പ്രബന്ധത്തെ കുറിച്ചു നിരൂപണം India Magazine Review (London)-ല്‍ എഴുതി അംഗീകാരം നല്‍കി . ഹാര്‍വി അന്ന് എഡിന്‍ബറോയില്‍ വിശ്രമ ജീവിതം നയിക്ക ആയിരുന്നു.
മനോന്മണീയം സുന്ദരന്‍ പിള്ളയെ തമസ്കരിക്കാന്‍ മനപ്പൂര്‍വ്വം ശ്രമങ്ങള്‍ നടന്നു എന്ന് കരുതണം “.മഹശ്ചരിതമാല”യില്‍ ഡി.സി അദ്ദേഹത്തെ ഒഴിവാക്കി എന്ന് ജി പ്രിയദര്‍ശന്‍ ഭാഷാപോഷിണി “പഴമയില്‍ നിന്ന്”
പംക്തിയില്‍ തുറന്നു പറഞ്ഞു (ജൂലൈ 2012 പേജ് 82).ക്രിസ്തുമത ചേദനം എഴുതാന്‍ ചട്ടമ്പി സ്വാമികള്‍ക്ക് ഇംഗ്ലീഷ് ബൈബിള്‍ ആണ് ആശ്ര യമായത് .ഇംഗ്ലീഷ് ഭാഷ വശമില്ലാതിരുന്ന സ്വാമികള്‍ അതിനു
സുന്ദരന്‍ പിള്ളയുടെ സഹായം തേടി എന്ന്  ജഡ്ജി കെ.ഭാസ്കരന്‍ പിള്ള ജാമ്യം എടുത്തു (വാഴൂര്‍ ആശ്രമം പുറത്തിറക്കിയ “ചട്ടമ്പിസ്വാമികള്‍”  . എന്ന ജീവചരിത്രം കാണുക ) എങ്കിലും വായനക്കാര്‍ക്ക് അദ്ദേഹത്തിന്‍റെ വാചകം  ദഹിക്കാന്‍ വിഷമം. .തെക്കുംഭാഗം മോഹന്‍ “വിദ്യാധിരാജായണം” എന്ന കൃതിയില്‍ ജഡ്ജി അദ്ദേഹത്തിന്‍റെ അഭിപ്രായം ഉദ്ധരിക്കുന്നുണ്ട് (പേജ് 43-47)
പക്ഷെ ചട്ടമ്പിസ്വാമികളുടെ  ബന്ധുക്കളോ സ്നേഹിതാരോ മാര്‍ഗ്ഗം കൂടിയതായി തെളിവില്ല .എന്നാല്‍ സുന്ദരം പിള്ളയുടെ അടുത്തബന്ധുക്കള്‍ മുഴുവന്‍ ഭാര്യാപിതാവ് സംപ്രതിപ്പിള്ള (ട്രഷറി ഓഫീസ്സര്‍ ) എന്ന സ്ഥാനം വഹിച്ചിരുന്ന ചുടല മുത്തുപിള്ളയുടെ  മക്കള്‍ ,സുന്ദരം പിള്ളയുടെ ഭാര്യ മാടത്തി അമ്മാള്‍ ഒഴികെ മറ്റുള്ളവര്‍, മുഴുവന്‍ ക്രിസ്തുമതം സ്വീകരിക്കയും ബന്ധുക്കലുമായുള്ള ബന്ധം നിഷേധിക്കയും ചെയ്തു എന്ന്  സുന്ദരന്‍ പിള്ളയുടെ കൊച്ചുമകന്‍ ഡോ .രാമസ്വാമിപ്പിള്ള(പേരൂര്‍ക്കട) വ്യക്തിഗത സംഭാഷണ വേളയില്‍ പറഞ്ഞു. .തീര്‍ച്ചയായും 1890-95 കാലഘട്ടത്തില്‍ ക്രിസ്തുമത ഛെദനം ചട്ടമ്പി സ്വാമികളെക്കാള്‍ ആവശ്യം സുന്ദരന്‍ പിള്ളയ്ക്കായിരുന്നു ജാതി ഭേദം ഇല്ലാത്ത .ഒരു സന്യാസിവര്യന്‍ അന്യമതത്തെ നിശിതമായി വിമര്‍ശിക്കേണ്ട കാര്യവും ഉണ്ടായിരുന്നോ എന്ന് പലരും ചോദിച്ചിട്ടുള്ളതായി കാണാം. ജ്ഞാനപ്രജാഗരം, ശൈവപ്രകാശ സഭ എന്നിവയില്‍ സുന്ദരന്‍പിള്ള നടത്തിയ പ്രഭാഷനങ്ങളുടെ നോട്ട് ആവണം
ക്രിസ്തുമത ഛെദനം .അച്ചടിക്കും മുമ്പ് സുന്ദരന്‍ പിള്ള അകാലത്തില്‍ മരണമടഞ്ഞു .ക്രിസ്തുമതഛെദനം ഇംഗ്ലീഷ് ഗ്രന്ഥ കര്‍ ത്താക്കളുടെ ഉദ്ധരണികളാലും പേരുകളാലും  അതിസമ്പന്നം എന്നറിയുക  .ഇംഗ്ലീഷ് അറിയാത്ത സ്വാമികള്‍ അങ്ങനെ ഒരു പുസ്തകം എഴുതുകില്ല .തീര്‍ച്ച


ഹാരപ്പന്‍  സംസ്കാരം മുമ്പേ കണ്ടെത്തിയ സുന്ദരന്‍ പിള്ള
 സർ ജോൺ ഹ്യൂബെർട്ട് മാർഷൽ എന്ന പുരാവസ്തു ശാസ്ത്രജ്ഞന്‍റെ  നേതൃത്വത്തിൽ ബ്രിട്ടീഷ് സർക്കാരിന്‍റെ  പുരാവസ്തുവകുപ്പ് ഇന്ത്യയിൽ പ്രവർത്തനം ഊർജ്ജിതപ്പെടുത്തി. പിൽക്കാലത്ത് മധു സ്വരൂപ് വത്സ് എന്ന ഇന്ത്യൻ പുരാവസ്തു ശാസ്ത്രജ്ഞന്‍റെ  മേൽ നോട്ടത്തിൽ 1920 മുതൽ 34 വരെ ഹരപ്പയിൽ വിസ്തരിച്ച് ഉത്ഖനനം നടക്കുകയുണ്ടായി. ഇതിലേക്കു നയിച്ച ഒരു പ്രധാന സംഭവം ഒരു ബുദ്ധസ്തൂപമോ ശിവലിംഗമോ എന്ന് നിർണ്ണയിക്കാൻ കഴിയാതെപോയ ഒരു പുരാവസ്തുവിന്‍റെ  കണ്ടെത്തലായിരുന്നു. 
1921- റാവു ബഹാദൂർ ദയാറാം സാഹ്‍നി (Dayaram Sahni) എന്ന പുരാവസ്തുശാസ്ത്രജ്ഞനാണ് ഹരപ്പയിലെ സങ്കേതം കണ്ടെത്തിയത്. അദ്ദേഹം ഉത്ഖനനത്തിനായി ഒരു കുന്ന് പരിശോധിച്ചുവരവെ കണ്ണിങ്ങാമിനു ലഭിച്ച തരം നിരവധി മുദ്രകൾ ലഭിക്കുകയുണ്ടായി. വീണ്ടും അതിനു ചുറ്റും താഴേക്ക് ഖനനം നടത്തിയപ്പോൾ 7 തട്ടുകളിലായി ബൃഹത്തായ ഒരു നഗരത്തിന്‍റെ  അവശിഷ്ടങ്ങൾ തെളിഞ്ഞു വന്നു. അവക്ക് ക്രിസ്തുവിനു മുൻപ് 2500 വർഷമെങ്കിലും പഴക്കമുണ്ടെന്നായിരുന്നു അന്നത്തെ ഊഹം. ഒരു വർഷത്തിനു ശേഷം രാഖൽ ദാസ് ബാനർജി മോഹഞ്ചോ-ദാരോ എന്ന സ്ഥലത്തും ഇത്തരമൊരു നാഗരികതയുടെ അവശിഷ്ടങ്ങൾ ഉൽഖനനം ചെയ്തെടുത്തു.
അത്യാധുനിക കാരബന്‍ പരിശോധന വഴി സൈന്ധവ സംസ്ക്രുതിയ്ക്ക് 8000 –ല്‍ പരം വര്‍ഷത്തെ പഴക്കം വരും എന്നും ആസംസ്കൃതി മെസ്സപ്പെട്ടോമിയന്‍ -ഈജിപ്ഷ്യന്‍ സംസ്ക്രുതിയെക്കാള്‍ പഴയതാണെന്നും

അടുത്തകാലത്ത് (2016) കണ്ടെത്തി കഴിഞ്ഞു .അത് ദ്രാവിഡ സംസ്കൃതി ആയിരുന്നു എന്നറിഞ്ഞത് 1921-34 കാലഘട്ടത്തിലെ ഹാരപ്പന്‍ ഉല്‍ഘനനത്തിനു ശേഷം മാത്രം ആയിരുന്നു .എന്നാല്‍ 1897-ല്‍ അകാലത്തില്‍ അന്തരിച്ച സുന്ദരന്‍ പിള്ള പുരാതന ഭാരതീയ സംസ്കാരം ദ്രാവിടസംസ്കൃതി ആണെന്നും ആ സംസ്കാരം വടക്കെഇന്ത്യയിലെ നദീ തടങ്ങളില്‍ നിന്ന് തെക്കോ ട്ട് വ്യാപാരിക്ക ആയിരുന്നില്ല എന്നും ദക്ഷിണേന്ത്യന്‍ നദീ തടങ്ങളില്‍ നിന്ന് വടക്കോട്ട്‌ വ്യാപിക്ക ആയിരുന്നു എന്നും രേഖപ്പെടുത്തി .അപ്പോള്‍ പിള്ള തന്‍റെ ദ്രാവിടഭ്രാന്ത് കൊണ്ട് അങ്ങനെ പറയുന്നു എന്നദ്ദേഹത്തെ കളിയാക്കി  ആ വാദം പണ്ഡിത ലോകം തള്ളിക്കളഞ്ഞു (ഹരി കട്ടേല്‍ ,സ്ഥലനാമ ചരിത്രം എസ് പി.എസ് ജനുവരി 2026  പുറം 68-71   “വിളപ്പിലും വിളവൂര്‍ക്കലും മറ്റു വിള നിലങ്ങളും” എന്ന അദ്ധ്യായം കാണുക )

എം.ജി എസ് നാരായണന്‍ എഴുതുന്ന കള്ളം
========================================
"കേരള ചരിത്രത്തിലെ 10 കള്ളക്കഥകള്‍"
എന്ന പുതിയ ഗ്രന്ഥത്തില്‍ (D.C Books Oct 2016 )
എം ജി എസ്എഴുതുന്നു ,(പേജ് 61)
"1910 ലാണ് തിരുവിതാം കൂര്‍ ആര്‍ക്കിയോളജി വകുപ്പ് ആരംഭിച്ചത് .ആന്ധ്ര സ്വദേശി യായ ടി ഏ ഗോപിനാഥ റാവു എന്ന പണ്ഡിതനാണ് ആദ്യത്തെ സൂപ്രണ്ട് "
ഒന്നാംതരം കള്ളം .കല്ലുവച്ച നുണ .
നമുക്ക് പുരാവസ്തു വകുപ്പ് വെബ്സൈറ്റ് ഒന്ന് വായിക്കാം
Kerala State Department of Archaeology evolved into its present form consequent to the integration of The Department of Archaeology in the erstwhile states of Cochin and Travancore on the formation of the Kerala State, the ancient sites and monuments in the District of Malabar which was part of the former Madras Province came under the Jurisdiction of the Kerala State Department of Archaeology.
The genesis of the Department of Archaeology in the erstwhile Travancore State may be traced back to December 1891 when the ruling sovereign Sri Mulam Thirunal Rama Varma (1885 to 1924) sanctioned a monthly grant of Rs.50/- for a year to Sri.P.Sundaram Pillai, (Professor of Philosophy, H.H.Maharajas College, present University College), and author of ˜Early Sovereigns of Travancore), for the maintenance of an establishment engaged in the study and interpretation of inscriptions. However no permanent arrangement was made until 1071 ME (1895-96 AD) for its continuance. In the same year a committee was constituted to advice the Government on the methods of maintenance and preservation of Historical sites and monuments in Travancore .
വര്‍ക്കല തുരങ്കം നിര്‍മ്മിച്ചപ്പോള്‍ ലഭിച്ച ചിലരേഖകള്‍ അവലംബിച്ച് പി.സുന്ദരന്‍ പിള്ള തിരുവിതാം കൂര്‍ ചരിത്രം ആസ്പദമാക്കി ഒരു പ്രബന്ധം തയ്യാറാക്കി ബ്രിട്ടീഷ് രാഞ്ഞിയില്‍ നിന്ന് വരെ ബഹുമതി വാങ്ങി .എന്ത് സമ്മാനം വേണമെന്ന് ശ്രീമൂലം തിരുനാള്‍ ചോദിച്ചപ്പോള്‍ സംസ്ഥാനത്തിന് സ്വന്തമായി പുരാവസ്തു വകുപ്പ് സ്ഥാപിച്ചാല്‍ മതി എന്നായിരുന്നു സുന്ദരന്‍ പിള്ളയുടെ അപേക്ഷ .അതനുസരിച്ച് തുടങ്ങിയ പുരാവകുപ്പിന്റെ ആദ്യ മേധാവിയും സുന്ദരന്‍ പിള്ള തന്നെ ആയിരുന്നു .അത് 1891 ഡിസംബറില്‍ ആയിരുന്നു .ആസത്യം എം ജി.എസ് മറച്ചു വയ്ക്കുന്നു
കള്ളം പ്രചരിപ്പിക്കുന്നു .
.
റഫറന്‍സ്
1.സുകുമാരന്‍ കല്ലുവിള, “മനോന്മണീയം സുന്ദരം പിള്ള” മനോന്മണീയം പബ്ലിക്കേഷന്‍സ് നന്തന്‍ കോട് 2012
2.പി.സുബ്ബയ്യാ പിള്ള “പി.എസ്  നടരാജ പിള്ള”,കേരള മഹാത്മാക്കള്‍ സീരീസ്-13  കേരള സാംസ്കാരിക വകുപ്പ് 1991
3.ഡോ. എം ജി ശശിഭൂഷന്‍ ആരാണീ പി.സുന്ദരന്‍ പിള്ള?” പി.എസ് നടരാജപിള്ള മെമ്മോറിയല്‍ ഹയര്സെക്കണ്ടറി  സ്കൂള്‍ ശതാബ്ദി സ്മരണിക 2008
4.എം.ജി.എസ് നാരായണന്‍ ,ചരിത്രവും വ്യഹഹാരവും കേരളവും ഭാരതവും”, കറന്റ് ബുക്സ് ഒന്നാം പതിപ്പ്2015 പേജ് 130
5.കാനം ശങ്കരപ്പിള്ള ഡോ , മനോന്മണീയം സുന്ദരന്‍ പിള്ള സാംസ്കാരിക കമലദളം മാസിക കോട്ടയം ഡിസംബര്‍ 2015  പേജ് 23-26
6.പ്രിയ ദര്‍ശനന്‍ ജി   ,പ്രൊഫ .മനോമാനീയം സുന്ദരന്‍ പിള്ള ,ഭാഷാപോഷിണി പഴമയില്‍ നിന്ന് 2012ജൂലൈ പുറം 82
7.തെക്കുംഭാഗം മോഹന്‍ .വിദ്യാധി രാജായണം”, നന്ദനം പബ്ലീഷേര്‍സ് തിരുവനന്തപുരം 2016
8.ഗുപ്തന്‍ നായര്‍ എസ പ്രൊഫ .”ആദ്ധ്യാത്മിക നവോത്ഥാനത്തിന്‍റെ  ശില്‍പ്പികള്‍”  മാതൃഭൂമി 2013 പേജ് 42
9.ഗോവിന്ദപ്പിള്ള പി  , “ചാള്‍സ് ഡാര്‍ വിന്‍ -ജീവിതവും കാലവും” ,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്2009  പേജ് 208-209
10.Prof.N Sundaram Sundaram the Household Head –Centenary SouvenirMDT Hindu College Thirunelvely 1976pages 79-82
 



Tuesday 27 September 2016

ചരിത്ര വായന : “പുലയന്‍” അയ്യപ്പന്‍റെ മിശ്രഭോജനവും “പാണ്ടിപ്പറയന്...

ചരിത്ര വായന : “പുലയന്‍” അയ്യപ്പന്‍റെ മിശ്രഭോജനവും “പാണ്ടിപ്പറയന്...: ചരിത്ര സത്യങ്ങള്‍ “ പുലയന്‍” അയ്യപ്പന്‍റെ മിശ്രഭോജനവും “പാണ്ടിപ്പറയന്‍” അയ്യാവിന്‍റെ പന്തിഭോജനവും ഡോ.കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം ...

Monday 15 August 2016

Shri. K. Sankaranarayana Pillai-Ex Minister,Kerala

Shri. K. Sankaranarayana Pillai-Ex Minister,Kerala


Shri. K. Sankaranarayana Pillai, Advocate and political leader, was born as the son of Shri. S. Kumara Pillai on 3rd November 1945 at Nedumangad.

He entered politics through KSU and Youth Congress, and was the President of KSU, and Youth Congress in Trivandrum District. He served as the General Secretary, D.C.C. Trivandrum from 1969 to 1972 and later, as its President too.

In 1980 he also became the General Secretary of KPCC(S). Shri. Sankaranarayana Pillai became elected to the KLA in 1982 and 1987, from Trivandrum East constituency, representing Congress (S) party.
He was the Minister for Transport, from 2..4..1987 to 17..6..1991, in the Ministry headed by Shri. E.K. Nayanar. Shri. Pillai has also served at different times as Member, KSEB, President, Taxi Drivers Co-operative Society, Director, Kerala State Financial Enterprises and as Director, Kerala State Co-operative Marketing Federation. Later, he formed a new party, the Kerala Vikas Party, which merged with the INC subsequently, and was its Chairman too.

Smt. K.R. Kumari Girija is his wife and they have two daughters.


Veellanadu Ramachandran-the Historian

write up by C. Gouridasan Nair(The Hindu)


A 934-page book packages the history, geography and culture of a village which has 25,000 inhabitants.
THIRUVANANTHAPURAM: How much history can a village with a population of around 25,000 possibly have? If the question is put to Vellanad Ramachandran, a BSNL employee, he would present you with a copy of ‘Vellanad: History and Evolution,' a 934-page book into which he has weaved in a fascinating account of his native village's geography, history and culture.
Mr. Ramachandran, a geology graduate with no formal training in the writing of history, had spent the last one decade and roughly Rs.1.25 lakh of his earnings to write the history of Vellanad, which is a rare work of its kind even in these days of heightened awareness about local history. ‘‘I have always been interested in history and folklore and used to write articles and present papers on both these topics. That was how I decided to take up the challenge of writing Vellanad's history,'' says Mr. Ramachandran.
The extensively researched book, in which some 130 references have been cited, is an attempt to place Vellanad, a village to the east of the State capital, in the framework of South Indian history. From the stone edicts to the contemporary political polarisations, the book takes an exhaustive look at the land, language, people, crops, cultivation habits past and present and the changes that have come in almost every facet of life in the village over time.
The book is simultaneously a dictionary of place names and a dispassionate document of the cultural and developmental history of Vellanad. The different communities that have inhabited the area from early times, the language of the ‘Kani' tribe and the plainspeople, the local festivals, important families and individuals at different times and the songs that used to be sung on different occasions have all found a place in the book which could be said to be lacking in the rigour of an academic historian, but is notable for the wealth of information that it contains.
video
https://www.youtube.com/watch?v=IYcxZ-xmI3Y&feature=youtu.be