Friday 25 September 2015

വൈക്കം പത്മനാഭപിള്ള(1767-1809)

ശ്രീ പത്മനാഭന്റെ നിധി കാത്ത വൈക്കം പത്മനാഭപിള്ള(1767-1809)

ശ്രീപത്മനാഭക്ഷേത്രത്തിലെ നിധിയെ കുറിച്ചു അഭിമാനം കൊള്ളാത്ത മലയാളികൾ കാണില്ല.
മൈസ്സൂർ കടുവാ എന്നറിയപ്പെടുന്ന ടിപ്പു സുൽത്താം തിരുവിതാം ആക്രമിച്ചു അനന്തപുരിയിലെത്തി
ശ്രീപത്മനാഭ ക്ഷേത്രത്തിലെ കൊടിമരത്തിൽ തന്റെ കുതിരയെ കെട്ടുമെന്നും നിധി മുഴുവൻ കൊള്ളചെയ്യുമെന്നും
വീമ്പടിച്ചു.നടക്കുകയില്ല എന്നു മച്ചാട്ട് ഇളയത് എന്ന ജ്യോതിഷി.ഫലം അറിയുമ വരെ ഇളയതിനെ ടിപ്പു
തുറുങ്കിൽ അടച്ചു.രണ്ടു തവണ ടീപൂ സുൽത്താൻ പർശ്രമിച്ചു.രണ്ടു തവ്വണയും അതിനെ തടഞ്ഞത് വൈക്കം
പത്മനാഭപിള്ള എന്ന തിരുവിതാം കൂർ സൈന്യാധിപൻ,
ആ ചരിത്രം നമുക്കൊന്നു വായിക്കാം
നെടുംകോട്ട
1750 കാലഘട്ടത്തിൽ കേരളം മഹാരാവിന്റെ ഭരണമുള്ള തിരുവിതാം കൂർ
രാജാവിന്റെ ഭരണത്തിലുള്ള കൊച്ചി,സാമൂതിരി ഭരണത്തിലുള്ള മലബാർ
എന്നിങ്ങനെ മൂന്നു നാട്ടുരാജ്യങ്ങൾ ആയിരുന്നു.കന്യാകുമാരി മുതല് അരൂക്കുറ്റി
വരെ തിരുവിതാം കൂർ.ഇപ്പോഴത്തെ എറണാകുളം തൃശ്ശൂർ ജില്ലകൾ കൊച്ചി.
പാലക്കാടും കാസർഗോഡും മലബാർ.
ഡച്ചുകാരും പോർട്ടുഗീസ്കാരും ബ്രിട്ടീഷുകാരും മൈസ്സൂറിലെ ഹൈദർ,ടിപ്പു
എന്നീ സുൽത്താന്മാരും ആർക്കോട്ട് നവാബ്,തുടങ്ങിയവർക്കെല്ലാം കുരുമുളകിന്റെ
നാടായ തിരുവിതാം കൂറിനേയും കൊച്ചിയേയും മലബാറിനേയും അധീനതയിലാക്കണമെന്ന
മോഹമുണ്ടായി.1741 ലെ കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ ഡച്ചു കാരെ തോൽപ്പിച്ചു
ചരിത്രം സൃഷ്ടിച്ചു.ഡച്ചു കമാൻഡർ ഡിലനായി പിന്നീട് തിരുവിതാം കൂറിന്റെ സൈന്യാധിപനായി.
ഡിലനായിയുടെ മേൽനോട്ടത്തിൽ തിരുവിതാംകൂറിനെശത്രുക്കളിൽ നിന്നു രക്ഷിക്കാൻ വടക്കൻ അതിർത്തിയിൽ
നെടുംകോട്ട പണിതുയർത്തി.അഴീക്കോട്ടെ കൃഷ്ണൻ കോട്ട മുതൽ ആനമല വരെ നീണ്ട ഈ കോട്ട ചേറ്റുവാ,
ചാലക്കുടി,മുല്ലൂർക്കര,ഏനമനയ്ക്കൽ.കാരിക്കോട് വഴി ആനമലയിൽ എത്തി.48 കിലോമീറ്റർ നീളം.20 അടി വീതി.
12 അടി പൊക്കം.ചെളിയും മണ്ണും ഉപയോഗിച്ചായിരുന്നു നിർമ്മിതി.ഇടയ്ക്കിടെ വെട്ടുകല്ലും കരിങ്കല്ലും ഉൾപ്പെടുത്തി
യിരുന്നു.രഹസ്യ അറകളിൽ വെടിമരുന്നു ശേഖരിച്ചിരുന്നു.പട്ടാളക്കാർക്ക് ഒളിച്ചിരുന്നു രംഗനിരീക്ഷണം നടത്താനുള്ള
രഹസ്യ അറകളുമുണ്ടായിരുന്നു,
കോട്ടയുടെ വടക്കുവശത്തായ് 20 അടി വീതിയിലും 16അടി താഴ്ചയിലും നെടുനീളെ കിടങ്ങും നിർമ്മിക്കപ്പെട്ടു.അതു
നിറയെ വിഷമുള്ളകളുള്ള ചെടികളും വിഷ്പാമ്പുകളും ഉണ്ടായിരുന്നു.മുകളിലോട്ടു മുന നിൽക്കുന്നകുന്തങ്ങളും
കിടങ്ങുകളിൽ കുഴിച്ചു നിർത്തിയിരുന്നു.കോട്ടയുടെ തെക്കു ഭാഗം നെടുനീളത്തിൽ ഗതാഗതത്തിനായി നല്ല റോഡും
നിർമ്മിച്ചിരുന്നു.പട്ടാളക്കാർക്കു യുദ്ധസാമഗ്രികളുമായി സഞ്ചരിക്കാനായിരുന്നു ഈ റോഡ്.
കോട്ടയുടെ ഒരു ഭാഗം കൊച്ചി രാജ്യത്തിൽ പെട്ടിരുന്നു.
കോട്ടമുറി
ഇപ്പോഴത്തെ കേരളത്തിന്റെ ഭൂരിഭാഗം വടക്കൻ പ്രദേശങ്ങളുടേയും അധിപനായിരുന്ന സാമൂതിരിക്ക്
കൊച്ചി രാജാക്കൻ‌മാരുമായിട്ട് നീണ്ട നാളത്തെ ശത്രുത നിലനിന്നിരുന്നു. കൊച്ചിയിലെ രാജവംശത്തിന്റെ
സ്വരൂപം ആയിരുന്ന പെരുമ്പടപ്പു പ്രദേശം സാമൂതിരി കീഴടക്കിയിരുന്നു. സാമൂതിരിയുടെ ശക്തിയും
പ്രതാപവും വർദ്ധിച്ചപ്പോൾ, സാമൂതിരി കൊച്ചിക്കും തിരുവിതാംകൂറിനും ഭീഷണീയായിത്തീർന്നു കൂടാതെ
കൊച്ചി രാജ്യത്തിനു നേരെ നിരന്തരമായ ആക്രമണങ്ങളും തുടങ്ങി. മൈസൂർ സുൽത്താനായിരുന്ന ഹൈദർ
അലിയും തിരുവിതാംകൂർ ലക്ഷ്യമിട്ടുതുടങ്ങി. ഈ അവസരത്തിലാണ് തിരുവിതാംകൂർ മഹാരാജാവായിരുന്ന
ധർമ്മരാജ കാർത്തിക തിരുന്നാളും കൊച്ചി മഹാരാജാവും കൂടി ആലോചിച്ച് ഒരു വൻ മതിൽ പണിയാൻ തിരുമാനിച്ചത്.
പിന്നീട് സാമൂതിരിയുടെ രാജ്യം മൈസൂരിലെ സൈന്യാധിപനായിരുന്ന ഹൈദരാലി പിടിച്ചടക്കുകയും,കൊച്ചിയും
തിരുവിതാംകൂറിനേയും ഒറ്റയടിക്കു കൈയടക്കാൻ ശ്രമിച്ച ഹൈദരാലിയുടെ മകൻ ടിപ്പുസുൽത്താന് തടയായതു
ഈ വൻ മതിലാണ്. 1789-ൽ ടിപ്പു സുൽത്താൻ ‍കൊച്ചിയെ ആക്രമിക്കുന്നതിനായി പുറപ്പെട്ട വഴിയിൽ പ്രധാന
തടസ്സമായിരുന്നത് ചാലക്കുടിക്കടുത്തുള്ള ഈ നെടുങ്കോട്ടയാണ്. ചാലക്കുടിയിലെ മുരിങ്ങൂരിലെ കോട്ടമുറി എന്ന
സ്ഥലത്ത വച്ച് നെടുങ്കോട്ടയുടെ മേൽ 1790 മാർച്ച 2 നു ആക്രമണം തുടങ്ങി ഏപ്രിൽ 21-നാണ് വിജയം കൈവരിച്ചത്.
ഈ സ്ഥലം പിന്നീട് കോട്ടമുറി എന്നറിയപ്പെട്ടു.
ഭൂതത്താൻ അണക്കെട്ട്
1790 ഏപ്രിൽ 15ന് കൂടുതൽ സേനാബലത്തോടു കൂടി പീരങ്കികളും മറ്റും ഉപയോഗിച്ച് ടിപ്പു
ഉഗ്രമായ ആക്രമണം അഴിച്ചു വിട്ടു. തിരുവിതാംകൂർ സൈന്യം തകർന്നു തരിപ്പണമായി. കിടങ്ങു
നികത്തി കോട്ടക്കകത്തേയ്ക്ക് പ്രവേശിച്ചു. ആറു ദിവസം കോണ്ട് ഒരു കിലോമീറ്ററോളം ദൂരത്തിൽ
നെടുങ്കോട്ടയുടെ ഭാഗം ഇടിച്ചു നിരത്തി. കൊടുങ്ങല്ലൂർക്ക് പിന്തിരിഞ്ഞോടിയ തിരുവിതാംകൂർ സൈന്യത്തെ
പിന്തുടർന്ന് മേയ് 7 കൊടുങ്ങല്ലൂർ കോട്ടയിലും എത്തി. ഒന്നിനു പിറകേ ഒന്നായി മറ്റു അനുബന്ധ കോട്ടകളും പിടിച്ചടക്കി.
എന്നാൽ തിരുവിതാംകൂർ ആക്രമിക്കാൻ പദ്ധതിയിട്ട് ആലുവാ മണൽപ്പുറത്തു വിശ്രമിക്കുമ്പോൾ ഒളിപ്പോരു
നടത്താൻ വൈക്കം പത്മനാഭപിള്ളതീരുമാനിച്ചു. ആലുവായ്ക്കു 30 കിലോമീറ്റർകിഴക്കായി കോതമങ്ങലത്തിനടുത്തുള്ള
ഭൂതത്താൻ കെട്ട് എന്ന അണക്കെട്ട്രാത്രിയിൽ പദ്മനാഭപിള്ളയുടെ നേതൃത്വത്തിൽ പൊട്ടിച്ചു വിട്ടു.മണൽപ്പുറത്ത്
ഉറങ്ങിക്കിടന്ന ടിപ്പുവിന്റെഭടയാളികൾ
അവിചാരിതമായുണ്ടായ വെള്ളപ്പൊക്കത്തിലൊലിച്ചു പോയി.
.

No comments:

Post a Comment