Wednesday, 1 June 2016

കപ്പലോട്ടിയ വെള്ളാളന്‍ - (V.O.C)

കപ്പലോട്ടിയ വെള്ളാളന്‍ - (V.O.C)
===========================

The Vellala Helmsman
ഇന്ത്യയിലെ ആദ്യത്തെ ഷിപ്പിങ്ങ് സര്‍വീസ് തുടങ്ങിയത്
ഒരു വെള്ളാളന്‍ , V. O. ചിദംബരം പിള്ളൈ എന്ന VOC.ആയിരുന്നു
തമിഴ്നാട്ടിലെ ഒരു സാധാരണക്കാരനും വക്കീലുമായിരുന്ന ചിദംബരം പിള്ള ലോകമൊട്ടാകെ അറിയപ്പെടുന്നത് മറ്റൊരു പേരിലാണ്; കപ്പലോട്ടിയ തമിഴന്‍ എന്ന പേരില്‍. കാരണം ഇന്ത്യന്‍ സമുദ്രത്തിലെ ബ്രിട്ടീഷ് മേല്‍ക്കോയ്മ അവസാനിപ്പിക്കാന്‍ ആദ്യമായി ഇന്തയില്‍ ഒരു ഷിപ്പിങ്ങ് കമ്പനി തുടങ്ങിയ വ്യക്തിയാണ് ചിദംബരം പിള്ള.
തൂത്തുക്കുടിയില്‍ ഗോലി കളിച്ചും, വൈകീട്ട് ഇംഗ്ലീഷ് പഠിച്ചും വളര്‍ന്ന പിള്ളയെ നല്ല വിദ്യാഭ്യാസം നല്‍കി ഉന്നതനാക്കാന്‍ അച്ഛന്‍ ഉലഗനാഥന്‍ പിള്ള വളരെയധികം ശ്രദ്ധിച്ചിരുന്നു. വളര്‍ന്നപ്പോള്‍ തൃശ്ശിനാപ്പള്ളിയില്‍ നിന്ന് നിയമം പഠിച്ച പിള്ള നാട്ടിലേക്ക് ഒരു സാധാരണ വക്കീലായി തിരിച്ചെത്തിയെങ്കിലും, വൈകാതെ തന്നെ തുടര്‍പഠനത്തിനായി മദ്രാസ്സിലേക്ക് തിരിച്ചു. അവിടെവച്ചാണ് പിള്ള സ്വാതന്ത്ര്യസമരത്തെ കുറിച്ച് കൂടുതലായി മനസ്സിലാക്കി, അതിലേക്ക് അടുക്കുന്നത്. ആയിടയ്ക്ക് തന്നെയാണ് കവി ഭാരതിയാറുമായുള്ള പിള്ളയുടെ സൗഹൃദവും തുടങ്ങുന്നത്. വൈകാതെ പിള്ള ബാലഗംഗാധര തിലകിന്‍റെ സ്വദേശി പ്രസ്ഥാനത്തിലേക്കെത്തി, മദ്രാസ്സില്‍ അതിന്‍റെ പ്രധാന വക്താക്കളില്‍ ഒരാളായി മാറി. അധികം വൈകാതെ അതിലൂടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലേക്കും എത്തിപ്പെട്ട പിള്ള പിന്നീടാണ് ധാരാളം സ്വദേശി പ്രസ്ഥാനങ്ങള്‍ക്ക് രൂപം കൊടുക്കുന്നത്. അതില്‍ പ്രധാനമായ ഒന്നാണ് സ്വദേശി ഷിപ്പിങ്ങ് കമ്പനി.
തൂത്തുക്കുടിയിലെ കച്ചവടക്കാരാണ് ആദ്യമായി ബ്രിട്ടീഷ് കപ്പലുകളിലെ മോശം അവസ്ഥകളെപ്പറ്റി മദ്രാസ് ലെജിസ്ലേറ്റിവ് കൌണ്‍സിലില്‍ ബോധിപ്പിക്കുന്നത്. ബ്രിട്ടീഷ് കമ്പനികളും, മറ്റു യൂറോപ്യന്‍ കമ്പനികളും ഇന്ത്യന്‍ കച്ചവടക്കാരെ വളരെ മോശമായാണ് കൈകാര്യം ചെയ്യുന്നതെന്ന് ഗുരുസ്വാമി അയ്യരുടെ നേതൃത്വത്തില്‍ അവര്‍ കൌണ്‍സിലിനെ അറിയിച്ചെങ്കിലും അത് വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല. തുടര്‍ന്ന് നീതി ലഭിക്കില്ലെന്ന് മനസിലാക്കി കച്ചവടക്കാര്‍ തന്നെ സ്വയം പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടെങ്കിലും അവിടെയും നിരാശയായിരുന്നു ഫലം. അങ്ങിനെയാണ് പിള്ള ഈ പ്രശ്നം ഏറ്റെടുക്കുന്നത്.
ഇന്ത്യന്‍ സമുദ്ര തീരങ്ങളിലെ ബ്രിട്ടീഷ് സ്ട്രീം ഇന്ത്യ നാവിഗേഷന്‍ കമ്പനിയുടെ മേല്‍ക്കോയ്മ അവസാനിപ്പിക്കാന്‍, 1906ലാണ് പിള്ള പത്ത് ലക്ഷം രൂപ മൂലധനത്തോടെ സ്വദേശി ഷിപ്പിങ്ങ് കമ്പനി തുടങ്ങുന്നത്. പാണ്ടിദുരൈ തേവര്‍ ആയിരുന്നു കമ്പനിയുടെ ഡയറക്ടര്‍, ഹാജി മുഹമ്മദ്‌ ബക്കീര്‍ സേട്ട് എന്ന പ്രമുഖനാണ് കമ്പനി മൂലധനത്തിന്‍റെ സിംഹഭാഗവും നല്‍കിയത്. ഏത് ഏഷ്യനും വാങ്ങാം എന്ന നിഭന്ധനയോടെ കമ്പനി 25 രൂപ വിലയില്‍ ഷെയറുകളും വിറ്റഴിച്ചിരുന്നു. മുഴുവന്‍ ഭാരതീയരുടെയും കമ്പനിയാക്കാമെന്ന ലക്ഷ്യവും, ശ്രീലങ്കയിലും, മറ്റു സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലുമുള്ള തമിഴ് വംശജരെ കമ്പനിയിലേക്ക് ഇന്‍വെസ്റ്റ്‌ ചെയ്യാന്‍ ആകര്‍ഷിക്കാം എന്നതുമായിരുന്നു ഈ നിബന്ധനയുടെ പ്രധാന ഉദ്ദേശങ്ങള്‍.
തുടക്കത്തില്‍ കമ്പനിക്ക് സ്വന്തമായി കപ്പലുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അന്ന് നഷ്ടത്തില്‍ ഓടിയിരുന്ന ഷാലൈന്‍ സ്ട്രീമര്‍സ് എന്ന പ്രൈവറ്റ് കമ്പനിയില്‍ നിന്ന് കരാര്‍ എടുത്താണ് സ്വദേശി ഷിപ്പിങ്ങ് കമ്പനി സര്‍വ്വീസ് നടത്തിയിരുന്നത്. തൂത്തുക്കുടിക്കും, ശ്രീലങ്കയ്‌ക്കുമിടയില്‍ പിള്ളയുടെ കപ്പലുകള്‍ ഓടാന്‍ തുടങ്ങിയതോടെ ബ്രിട്ടീഷ് സ്ട്രീം ഇന്ത്യ നാവിഗേഷന്‍ കമ്പനിക്ക് ആളുകള്‍ കുറയാന്‍ തുടങ്ങി, സാധാരണക്കാരും ഇടത്തരക്കാരും കൂട്ടത്തോടെ പിള്ളയുടെ കപ്പലുകളിലേക്ക് ചേക്കേറി. പണക്കാരില്‍ പലരും അപ്പോഴും സ്ട്രീം ഇന്ത്യയില്‍ത്തന്നെ നിന്നു, കാരണം തുടക്കമായത് കൊണ്ട് അത്ര മികച്ചതായിരുന്നില്ല പിള്ളയുടെ കപ്പലുകളിലെ സേവനം. പക്ഷെ സാധാരണ കച്ചവടക്കാര്‍, ഉദ്യോഗസ്ഥര്‍, ഇടത്തരക്കാര്‍ എന്നിവര്‍ക്ക് വേണ്ടതിലധികം അവിടന്ന് കിട്ടിയിരുന്നു.
കുപിതരായ ബ്രിട്ടീഷുകാര്‍ പലവഴിക്ക് പിള്ളയുടെ കമ്പനി പൂട്ടിക്കാനും, ആളുകളെ അതില്‍നിന്ന് അകറ്റാനും നോക്കിയെങ്കിലും നടന്നില്ല. ഒടുക്കം അധിക കരം ചുമത്താന്‍ വരെ അവര്‍ നോക്കിയിരുന്നു. ഒന്നിനും വഴങ്ങാതായപ്പോള്‍ അവര്‍ പിള്ളയ്ക്ക് കപ്പല്‍ വാടകയ്ക്ക് കൊടുക്കുന്നതില്‍ നിന്ന് ഷാലൈന്‍ സ്ട്രീമര്‍സ് കമ്പനിയെ വിലക്കി. അപ്പോഴേക്കും ഷാലൈന്‍, ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യന്‍ തീരങ്ങളിലേക്ക് ബിസിനസും വ്യാപിപ്പിച്ചു.
അങ്ങിനെ കപ്പല്‍ ഇല്ലാതായെങ്കിലും പിള്ള തകര്‍ന്നില്ല. ബ്രിട്ടീഷുകാര്‍ പിള്ളയെ ദ്രോഹിക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ അദ്ദേഹം മനസിലാക്കിയിരുന്നു; എന്നെങ്കിലും അവര്‍ ഷാലൈന്‍ സ്ട്രീമര്‍സ് കമ്പനിയിലേക്കും എത്തും, അവരെ പിന്തിരിപ്പിക്കും. അങ്ങിനെ വന്നാല്‍ തുടര്‍ന്നും സര്‍വീസ് നടത്താനുള്ള വഴി പിള്ള കണ്ടത്തിയിരുന്നു, സ്വന്തമായി കപ്പലുകള്‍ വാങ്ങുക. അതിനുള്ള പണം സമാഹരിക്കും വരെ എങ്ങിനെയെങ്കിലും സര്‍വ്വീസ് നടന്നാല്‍മ്മതിയെന്ന് പിള്ള ആഗ്രഹിച്ചിരുന്നു. പക്ഷെ കപ്പലുകള്‍ പോയ സ്ഥിതിക്ക് ഇനി പണത്തിന് വേറെ വഴി കാണണം.
പിള്ള തളര്‍ന്നില്ല. ശ്രീലങ്കയില്‍ നിന്ന് വാടകയ്ക്ക് കിട്ടിയ ഒരു വലിയ ചരക്ക് കപ്പല്‍ വച്ച് പിള്ള സര്‍വീസ് പുനര്‍ആരംഭിച്ചു. കൂടാതെ രാജ്യം മുഴുവനും സഞ്ചരിച്ച് സ്വദേശി ഷിപ്പിങ്ങ് കമ്പനിയുടെ ഷെയറുകള്‍ വില്‍ക്കാനും തുടങ്ങി. അതും ചുമ്മാ പ്രസംഗിച്ച് വില്‍ക്കലല്ല, ഭാരതത്തിന്‍റെ തീരങ്ങളിലൂടെ ഭാരതീയരെ കൊണ്ടുപോകാന്‍ എന്ത് കൊണ്ട് ഭാരതീയരുടെ സ്വന്തം കപ്പലുകള്‍ തന്നെ വേണമെന്ന് വാദിച്ച പിള്ളയെ വമ്പിച്ച കരഘോഷത്തോടെയാണ് പലയിടത്തും ജനങ്ങള്‍ സ്വീകരിച്ചത്. സുബ്രഹ്മണ്യം ഭാരതി, ജനങ്ങളോട് ഷെയറുകള്‍ വാങ്ങാന്‍ ആഹ്വാനം ചെയ്ത് നിരന്തരം പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതി. ഭാരതിയുടെ സ്വന്തം പത്രമായ 'ഇന്ത്യാ ജേര്‍ണലില്‍' നിരന്തരം പിള്ളയുടെ വാര്‍ത്തകളായിരുന്നു. പ്രമുഖ നേതാവായ G. സുബ്രഹ്മണ്യം അയ്യര്‍, അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളില്‍ ജനങ്ങളോട് സ്വദേശി കമ്പനിയെ ശക്തിപ്പെടുത്തുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചിരുന്നു. കമ്പനി ഡയറക്ടറായ പാണ്ടിദുരൈ തേവര്‍ മധുര, മദ്രാസ്, സേലം ജില്ലകളിലൂടെ സഞ്ചരിച്ച് വ്യാപാരികളെക്കൊണ്ട് കമ്പനിയില്‍ അനേകം ഷെയറുകള്‍ എടുപ്പിച്ചു. എല്ലായിടത്തും തന്‍റെ വാക്കുകള്‍ കേള്‍ക്കാന്‍ കൂടിനിന്ന ജനങ്ങളോട് പിള്ള ഊന്നിപ്പറഞ്ഞു. "ഒന്നുകില്‍ ഞാന്‍ നമ്മുടെ കപ്പലുകളുമായി വരും, അല്ലെങ്കില്‍ കടലില്‍ മുങ്ങിമരിക്കും". പിള്ള ശ്രീലങ്ക വരെ പോയി ഷെയര്‍ വിറ്റിരുന്നെങ്കില്‍, ബര്‍മ്മ വരെ പോയി ഷെയര്‍ വിറ്റ കമ്പനി പ്രതിനിധികളുണ്ടായിരുന്നു. കൂടാതെ സുബ്രഹ്മണ്യം ഭാരതിയുടെ അടുത്തയാളായ ശ്രീനിവാസാചാര്യര്‍, സ്വന്തം കുടുംബത്തിലെയും, ബന്ധുക്കളുടെയും സ്വര്‍ണ്ണം വിറ്റ പണവുമായി എഴുപത്തയ്യായിരം രൂപയ്ക്കാണ് ഷെയര്‍ വാങ്ങിയത്. അങ്ങിനെ നിരവധി പേര്‍ സ്വദേശി കമ്പനിക്കായി വിലപ്പെട്ട സമയവും, സമ്പാദ്യവും അന്ന് ചിലവഴിച്ചു.
അങ്ങിനെ സ്വദേശി ഷിപ്പിങ്ങ് കമ്പനിക്ക് ആദ്യ കപ്പലായി, SS Galia. തൊട്ടടുത്ത മാസം തന്നെ ഫ്രാന്‍സില്‍ നിന്ന് അടുത്ത കപ്പലും എത്തി, SS Lavo. ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയര്‍ന്ന കമ്പനി കൂടിയ രീതിയില്‍ സര്‍വ്വീസ് തുടങ്ങിയത് ബ്രിട്ടീഷ് കമ്പനിക്ക് ഒരു കനത്ത തിരിച്ചടിയായിരുന്നു. സ്വദേശി കമ്പനിക്ക് ധാരാളം കടങ്ങള്‍ ഉണ്ടെന്ന് മനസിലാക്കിയ ബ്രിട്ടീഷുകാര്‍ അടുത്ത കുടില തന്ത്രമിറക്കി; അവരുടെ കപ്പലിലെ യാത്രാനിരക്ക് കുത്തനെ കുറച്ചു. നിരക്ക് കുറയ്ക്കാനാകാതെയും, ആള് കയറാതെയും പിള്ളയുടെ കമ്പനി വൈകാതെ തന്നെ പൂട്ടിക്കോളുമെന്ന് അവര്‍ കണക്കുകൂട്ടിയെങ്കിലും അവിടെയും പിള്ള അവരെ ഞെട്ടിച്ചു. ബ്രിട്ടീഷ് കമ്പനി ഒരു രൂപ നിരക്കില്‍ സര്‍വ്വീസ് നടത്തിയപ്പോള്‍ പിള്ള അന്‍പത് പൈസക്കാണ് സര്‍വ്വീസ് നടത്തിയത്. ബ്രിട്ടീഷ് കമ്പനി വീണ്ടും പല ഓഫറുകളുമായി മുന്നോട്ടു വന്നെങ്കിലും ഒന്നും ഏശിയില്ല. തൂത്തുക്കുടി - ശ്രീലങ്ക റൂട്ട് പിന്നീട് സ്വദേശി ഷിപ്പിങ്ങ് കമ്പനി തന്നെ വാണു. അക്കാലത്ത് പ്രതിമാസം അരലക്ഷം രൂപ വരെ ബ്രിട്ടീഷ് കമ്പനിക്ക് നഷ്ടം സഹിക്കേണ്ടി വന്നിരുന്നു. ഇതിനിടെ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് പിള്ളയുടെ കപ്പല്‍ കേടുവരുത്താന്‍ വരെ അവര്‍ നോക്കി. ആത്മാഭിമാനമുള്ള ഇന്ത്യക്കാര്‍ സ്വദേശി കപ്പലില്‍ മാത്രമേ യാത്ര ചെയ്യാവൂ എന്ന് ആളുകള്‍ അന്ന് വിശ്വസിച്ചിരുന്നു. പുതിയ കപ്പലുകളെക്കുറിച്ച് സുബ്രഹ്മണ്യം ഭാരതി തന്‍റെ കാര്‍ട്ടൂണില്‍ എഴുതിയത് ഇങ്ങിനെയാണ്‌. "Swadeshi ship with Vandematram flag is coming. People are joyous at the arrival of swadeshi steamers at Thoothukudi. We are proud to publish the cartoon."
ആയിടയ്ക്കാണ് പിള്ള, തൂത്തുക്കുടിയിലെ കോറല്‍ മില്‍ തൊഴിലാളികളുടെ സമരം ഏറ്റെടുത്ത് നടത്തുന്നത്. ന്യായമായ കൂലിയും, ജോലി സമയവും, അവധിയും ഒക്കെ തൊഴിലാളികള്‍ക്ക് നേടിക്കൊടുത്ത പിള്ള ആ സംഭവം കൊണ്ട് അധികാരികളുടെ കണ്ണിലെ കരടായെന്ന് മാത്രമല്ല, പിള്ളയുടെ സമരം മറ്റു യൂറോപ്യന്‍ കമ്പനികളിലും സമരത്തിന്‍റെ തീജ്വാലകള്‍ ഉയര്‍ത്തി. പിള്ളയുടെ നേതൃത്വത്തില്‍ ബംഗാളി നേതാവ് ബിപിന്‍ ചന്ദ്രപാലിന്‍റെ വിടുതല്‍ ആഘോഷിക്കാന്‍ തമിഴ്നാട്ടില്‍ ഒരുക്കങ്ങള്‍ നടക്കുന്നുണ്ട് എന്ന് കേട്ട അധികാരികള്‍ തൊട്ടടുത്ത ദിവസം തന്നെ തിരുനെല്‍വേലിയില്‍ വച്ച് അദ്ദേഹവുമായി ഒരു മീറ്റിംഗ് വച്ചു. ബ്രിട്ടീഷ് സര്‍ക്കാരിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിള്ള വിട്ടു നില്‍ക്കണം എന്നാണ് അവര്‍ ആവശ്യപ്പെട്ടത്. അത് നിഷേധിച്ച പിള്ളയെയും, സഹയാത്രികനും എഴുത്തുകാരനുമായ സുബ്രഹ്മണ്യന്‍ ശിവയെയും അവര്‍ അറസ്റ്റ് ചെയ്തു.
പിള്ളയുടെയും ശിവയുടെയും അറസ്റ്റ് തിരുനല്‍വേലിയേ ഇളക്കിമറിച്ചു. ജനങ്ങള്‍ പ്രതിഷേധവുമായി നിരത്തിലേക്കിറങ്ങി, പോസ്റ്റ്‌ ഓഫീസും, പോലീസ് സ്റ്റെഷനുകളും, സര്‍ക്കാര്‍ ഓഫീസുകളും ആക്രമിക്കപ്പെട്ടു. ഈ സമയം തൂത്തുക്കുടി മുഴുവന്‍ സമരത്തിലായിരുന്നു, ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സമരം. പോലീസ് തിരിച്ചടിയില്‍ നാലു പേരാണ് കൊല്ലപ്പെട്ടത്. പിള്ളയ്ക്ക് ജാമ്യത്തിന് വഴിയുണ്ടായിരുന്നെങ്കിലും, ശിവയെക്കൂടാതെ താന്‍ ജയിലില്‍ നിന്ന് ഇറങ്ങില്ലായെന്ന് പിള്ള ഉറപ്പിച്ചു പറഞ്ഞു. കേസ് കോടതിയില്‍ എത്തിയപ്പോള്‍ പിള്ളയ്ക്ക് വേണ്ടി വാദിക്കാന്‍ പ്രമുഖരുടെ ഒഴുക്കായിരുന്നു അങ്ങോട്ട്‌. പക്ഷെ സര്‍ക്കാരിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന കുറ്റം ചുമത്തി രണ്ട് ജീവപര്യന്തമായിരുന്നു അദ്ദേഹത്തിന് ബ്രിട്ടീഷ് കോടതി വിധിച്ചത്. പിന്നീട് ഹൈക്കോടതിയുടെ ഇടപെടലില്‍ ശിക്ഷ കുറച്ചിരുന്നു.
പിള്ളയുടെ അറസ്റ്റിനെ തുടര്‍ന്ന് കമ്പനിയുടെ താളമാകെ തെറ്റിയിരുന്നു. വീണ്ടും സാമ്പത്തിക പ്രശ്നങ്ങളിലേക്ക് കൂപ്പു കുത്തിയ കമ്പനിയെ രക്ഷിക്കാന്‍ ആദ്യമുണ്ടായവര്‍ തന്നെ മുന്നിട്ടിറങ്ങിയെങ്കിലും പിരിഞ്ഞു കിട്ടിയ പണം കൊണ്ട് ഒന്നിനും തികയില്ലായിരുന്നു. അതിനിടെ ബ്രിട്ടീഷ് കമ്പനി, സര്‍ക്കാര്‍ പിന്‍ബലത്തോടെ സ്വദേശി കമ്പനിയെ ഏറ്റെടുക്കാനുള്ള നീക്കങ്ങളും തുടങ്ങിയിരുന്നു. പിള്ളയുടെ അഭാവത്തില്‍ മുങ്ങിത്തുടങ്ങിയ കമ്പനിയെ നിലനിര്‍ത്താന്‍ സുബ്രഹ്മണ്യം ഭാരതി അടക്കമുള്ളവര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും, 1911ല്‍ ഭാരതത്തിന്‍റെ അഭിമാനമായിരുന്ന ആ കമ്പനി എന്നെന്നേക്കുമായി അടച്ചുപൂട്ടി. കമ്പനിയുടെ ആദ്യ കപ്പലായ SS Gallio ലേലത്തില്‍ വാങ്ങിയത് ബ്രിട്ടീഷ് കമ്പനിയായിരുന്നു. നമ്മള്‍ നെയ്ത സ്വപ്നം ഒടുക്കം അവരുടെ കൈകളില്‍ എത്തി.
കുറച്ചു കാലം കോയമ്പത്തൂര്‍ ജയിലിലും, കണ്ണൂര്‍ ജയിലിലും കിടന്ന പിള്ളയ്ക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ ചില്ലറയായിരുന്നില്ല. പൊരിവെയിലില്‍ കാളയ്ക്ക് പകരം നിന്ന് ചക്കാട്ടിയ പിള്ളയുടെ ഓര്‍മ്മയ്ക്കായ് ആ ചക്ക് ഇന്ന് ഗിണ്ടിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ജയിലില്‍ നിന്നിറങ്ങിയപ്പോഴേക്കും പിള്ളയുടെ ആരോഗ്യത്തോടൊപ്പം അദ്ദേഹത്തിന്‍റെ നിയമ ബിരുദവും അധികൃതര്‍ പിഴിഞ്ഞെടുത്തിരുന്നു. കൂടാതെ തൂത്തുക്കുടിയിലേക്ക് പോകുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക് ശേഷം കോയമ്പത്തൂര് വച്ചാണ് ബ്രിട്ടീഷുകാരനായ ജഡ്ജി വാല്ലസ്, പിള്ളയുടെ ബിരുദം വീണ്ടും സാധുവാക്കി കൊടുക്കുന്നത്. പിന്നീടുള്ള കാലം കൊണ്ഗ്രസ്സില്‍ പ്രവര്‍ത്തിച്ചും, ചിലപ്പോഴൊക്കെ ഇറങ്ങിയും, പുസ്തകങ്ങള്‍ എഴുതിയും ജീവിച്ച അദ്ദേഹം 1936ലാണ് മരണമടയുന്നത്.
സത്യത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ഷിപ്പിങ്ങ് കമ്പനി ഉണ്ടാക്കിയത് പിള്ളയായിരുന്നില്ല. മദ്രാസ് ലെജിസ്ലേറ്റിവ് കൌണ്‍സിലില്‍ നിന്ന് നീതി ലഭിക്കാതിരുന്ന തൂത്തുക്കുടിയിലെ കച്ചവടക്കാര്‍ സ്വയം പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടെന്ന് പറഞ്ഞിരുന്നല്ലോ. പ്രശ്നങ്ങള്‍ക്ക് അവര്‍ കണ്ട പരിഹാരമായിരുന്നു സ്വന്തമായി ഒരു ഷിപ്പിങ്ങ് കമ്പനി. അങ്ങിനെ നല്ലൈ പെരുമാള്‍ എന്ന പ്രമുഖ വ്യാപാരിയുടെ നേതൃത്വത്തില്‍ അവര്‍ തുടങ്ങിയതാണ് Seena Vana ഷിപ്പിങ്ങ് കമ്പനി, പക്ഷെ അത് കച്ചവടക്കാര്‍ക്ക് വേണ്ടി മാത്രമായിരുന്നു. ഒരു ബോംബെ കമ്പനിയില്‍ നിന്ന് വാടകയ്ക്ക് എടുത്ത കപ്പല്‍ വച്ച് അവര്‍ സര്‍വീസ് നടത്താന്‍ ശ്രമിച്ചെങ്കിലും ബ്രിട്ടീഷ് ഷിപ്പിംഗ് കമ്പനി അവരെ വളരെ വേഗത്തില്‍ പൂട്ടിച്ചു. തുടര്‍ന്നാണ്‌ പിള്ളയുടെ വരവ്. പിള്ളയുടെ കപ്പലുകളില്‍ എല്ലാത്തരം ആളുകള്‍ക്കും യാത്ര ചെയ്യാമായിരുന്നു. ചില താഴ്ന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരും, ബ്രിട്ടീഷുകാരായ ജോലിക്കാരും വരെ സ്ഥിരമായി പിള്ളയുടെ സ്വദേശി കമ്പനിയിലൂടെ കടല് കടന്നിരുന്നു. കൂടാതെ ആദ്യമായി ഇന്ത്യാക്കാര്‍ക്ക് വേണ്ടി സ്വന്തമായി കപ്പല് വാങ്ങി സര്‍വ്വീസ് നടത്തിയ കമ്പനി, അതായിരുന്നു പിള്ളയുടെ സ്വദേശി ഷിപ്പിങ്ങ് കമ്പനി. എതിരെ വന്ന എല്ലാ പ്രശ്നങ്ങളോടും പൊരുതി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ കീഴിലുള്ള ബ്രിട്ടീഷ് ഷിപ്പിങ്ങ് കമ്പനിയോട് എതിരിട്ട് നില്‍ക്കാനും, അവര്‍ക്ക് പോലും ഭീഷണിയായി വളര്‍ന്ന ഒരു കമ്പനിയെ മുന്നോട് നയിക്കാനും കഴിഞ്ഞ പിള്ള തന്നെയാണ് ശരിക്കും ഇന്ത്യയിലെ ആദ്യ ഷിപ്പിങ്ങ് കമ്പനിയുടെ ഉടമ എന്ന പേരും, കപ്പലോട്ടിയ തമിഴന്‍ എന്ന അംഗീകാരവും അര്‍ഹിക്കുന്നത്.
പിള്ളയുടെ സ്മരണാര്‍ത്ഥം തൂത്തുക്കുടി തുറുമുഖ ട്രസ്റ്റിന് അദ്ദേഹത്തിന്‍റെ പേരാണ് നല്‍കിയിരിക്കുന്നത്. 1961ല്‍ അദ്ദേഹത്തിന്‍റെ ജീവിതം ഒരു സിനിമയായി ഇറങ്ങിയിരുന്നു. 'കപ്പലോട്ടിയ തമിഴന്‍' എന്ന ആ ചിത്രത്തില്‍ പിള്ളയായി അഭിനയിച്ചിരിക്കുന്നത് ശിവാജി ഗണേശനാണ്.
courtesy

- King Of Kochi Blog: കപ്പലോട്ടിയ തമിഴന്‍ - The Tamil Helmsman

- King Of Kochi Blog: കപ്പലോട്ടിയ തമിഴന്‍ - The Tamil Helmsman: ഇന്ത്യയിലെ ആദ്യത്തെ ഷിപ്പിങ്ങ് സര്‍വീസ് തുടങ്ങിയത് ആരാണെന്ന് അറിയുമോ?  ഒരു തമിഴനാണ്, V. O. ചിദംബരം പിള്ളൈ എന്ന VOC. തമിഴ്നാട്ടിലെ ...

Saturday, 28 May 2016

പി.എസ്.നടരാജ പിള്ള (1891-1966)



പി.എസ്.നടരാജ പിള്ള (1891-1966)

സ്വാതന്ത്ര്യം കിട്ടിയ ശേഷം, നമ്മുടെ സംസ്ഥാനം (ആദ്യം തിരുക്കൊച്ചി  1947-57.കാലം . പിന്നെ കേരളം ,1957 മുതല്‍) കണ്ട ഏറ്റവും നല്ല ഭരണാധികാരി (മന്ത്രി) വെള്ളാള കുലത്തില്‍ ജനിച്ചപി.എസ്.നടരാജ പെരുമാള്‍ പിള്ള എന്ന പി.എസ്.നടരാജപിള്ള എന്ന “പി .എസ്” (1891-1966) ആയിരുന്നു എന്നറിയാവുന്നവര്‍  വിരളം




.
ഇതു മനസ്സിലാക്കിയ  മറ്റൊരു മന്ത്രിഅന്തരിച്ച ടി.എം ജേക്കബ്ബ്കേരളം കണ്ട “ഏറ്റവും നല്ല നിയമസഭാ സാമാജികന്‍” എന്ന് സി.അച്ചുതമേനോനാല്‍ വിശേഷിപ്പിക്കപ്പെട്ട മന്തിസാംസ്കാരിക വകുപ്പ് ഭരിച്ചപ്പോള്‍,  സാഹിത്യകാരനും ഹജൂര്‍ കച്ചേരിയില്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്നപി.സുബ്ബയ്യാപിള്ള (പുനലൂര്‍) യെ കൊണ്ട് പി.എസ്സിന്റെ വിശദമായ ജീവചരിത്രംഅദ്ദേഹത്തിന്റെ സംഭാവനകള്‍ഭരണപരിഷ്കാരങ്ങള്‍, നിയമസഭാ പ്രസംഗങ്ങള്‍  എന്നിവ എടുത്തുകാട്ടി,  പുസ്തകമാക്കി പ്രിസിദ്ധീകരിച്ച് റിക്കൊര്ഡാക്കി. പി.എസ് ജന്മശതാബ്ദി വര്‍ഷത്തില്‍ (1991)
ആ ജീവചരിത്രം (പേജ്  186 ,വില 20 രൂപാ മാത്രം ,സാംസ്കാരിക വകുപ്പ് പ്രസിദ്ധീകരണം ) പുറത്തിറങ്ങി .ആ പുസ്തകത്തിലൂടെ  നമുക്കൊരോട്ട പ്രതിക്ഷണം വയ്ക്കാം .പി.എസ്സിനെ ഒന്ന് മനസ്സിലാക്കാം .

സഖാവ് എം.എന്‍ ഗോവിന്ദന്‍  നായര്‍ നടരാജപിള്ളയോടും  കേരളത്തോടും ചെയ്ത ആ വന്‍ ചതി ,തെക്കന്‍ തിരുവിതാം കൂറിനെ വെട്ടിമുറിച്ച്വെള്ളാള സമുദായ അംഗസഖ്യ കുറച്ച്വെള്ളാളരെ ഭരണത്തില്‍ നിന്നകറ്റി കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം നടപ്പിലാക്കിയ കഥ മനസ്സിലാക്കാം .

രാഷ്ട്രീയത്തില്‍ പ്രവര്ത്തിച്ചുകൊണ്ട്കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിച്ച ജനപ്രതിനിധി. പ്രഗല്‍ഭനായ പാര്‍ലമെന്‍റെറിയന്‍ ,വിദഗ്ദനായ ഭരണതന്ത്രജ്ജന്‍,,ഭരണഘടനാ ശില്‍പ്പി ,രാഷ്ട്രീയഗവേഷകന്‍ഭൂപരിഷ്കരണ ബില്ലുകള്‍ അവതരിപ്പിച്ച സാമൂഹ്യ വിപ്ലവകാരി ,കണ്ണന്‍ ദേവനില്‍ നിന്നും തോട്ടം ഏറ്റെടുക്കാന്‍ ശ്രമിച്ച ദീര്‍ഘദര്‍ശി ,സമുദായ സ്നേഹി ഒക്കെ ആയിരുന്നു വായില്‍ വെള്ളിക്കരണ്ടിയുമായി ,ആയിരം ഏക്കറിലെ (സുബ്ബയ്യാ പിള്ള പേജ് 10,നൂറു ഏക്കര്‍എന്ന് പി.വിശ്വംഭരന്‍ ,പി.എസ് നടരാജപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സോവനീര്‍ 2008 പേജ് 39 ) കൊട്ടാരസമാനമായ ഹാര്വ്വിപുരം ബംഗ്ലാവില്‍ ജനിച്ചഅതിസമ്പന്ന പണ്ഡിതന്റെ  ഏക മകനായിട്ടും,  മന്ത്രി ആയപ്പോഴും പതിനാലു  സെന്റിലെ തെങ്ങോല  കെട്ടിയ കൊച്ചു പുരയില്‍ കഴിഞ്ഞ നൂറുശതമാനം ജനകീയനായ മന്ത്രി. അഴിമതി പുരളാത്ത കൈകളുണ്ടായിരുന്ന തിരുക്കൊച്ചി   ധനമന്ത്രി.(1891-1966) 


മനോന്മണീയം സുന്ദരന്‍ പിള്ളയുടെ ഏക മകന്‍ പി.എസ് നടരാജ  പെരുമാള്‍ പിള്ള  ജനിച്ചത് 1891 മാര്‍ച്ച് 10-ന്,പന്ത്രണ്ടില്‍ വ്യാഴം നില്‍ക്കുമ്പോഴുള്ള ജനനം എന്നത് പിതാവിനും അടുത്ത സുഹൃത്തായിരുന്ന കൊട്ടാരം ജ്യോത്സ്യന്‍ എസ്.താണൂപിള്ളയും അന്നേ മനസ്സിലാക്കി .ഇത്രയെല്ലാം കരുതിവച്ചാലും അതൊന്നും അനുഭവിക്കാന്‍ യോഗം കിട്ടില്ല .ദാരിദ്ര്യത്തില്‍ കഴിയേണ്ടിവരും .മനോന്മണീയത്തിന്‍റെ  ദുഃഖം മനസ്സിലാക്കിയ മഹാരാജാവ് ജനിച്ച മാസം മുതല്‍ നടരാജന് ഇരുപതു രൂപാ വീതം അലവന്‍സ് നല്‍കാന്‍ ഉത്തരവിറക്കി “തിരുവിതാം കൂറിലെ ചില പുരാതന രാജാക്കന്മാര്‍ “ എന്ന ചരിത്ര പ്രബന്ധത്തിന് ബ്രിട്ടീഷ് രാജ്ഞി നല്‍കിയ സമ്മാനത്തുക പത്മനാഭ  ക്ഷേത്ര ഫണ്ടില്‍ നിക്ഷേപിച്ചതിനു കിട്ടിയ പലിശ ആയിരുന്നു ഇത് എന്ന് ചിലര്‍ പറയുന്നു.കുമാരപുരത്തെ കഞ്ഞിപ്പുരയില്‍ നിന്നും ദിവസവും കഞ്ഞി കുടിക്കാനും അനുവാദം കിട്ടി എന്ന് ഡോ.ശശി ഭൂഷന്‍.എന്തായിലും പിതാവ് സമ്പാദിച്ച ആയിരം ഏക്കറിലെ ഹാര്വ്വി ബംഗ്ലാവില്‍ അധികകാലം താമസിക്കാന്‍ നടരാജന് കഴിഞ്ഞില്ല .ആറാം വയസ്സില്‍ പിതാവ് മരണമടഞ്ഞു . ശിവകാമി അമ്മ മകനുമൊത്ത് ആലപ്പുഴയിലേക്ക് താമസം മാറ്റി. .പേരൂര്‍ക്കടയിലെ വസ്തുവഹകള്‍ മാതുലന്മാര്‍ നോക്കിപ്പോന്നു .
മെട്രിക്കൂലേഷന് ശേഷം ഇംഗ്ലണ്ടില്‍ പോയി ബാര്‍ അറ്റ് ലോയ്ക്ക്  പഠിക്കുക എന്നതായിരുന്നു  നടരാജന്റെ ആഗ്രഹം .എന്നാല്‍ അതിനായി പോയ മകന്‍ മദിരാശിയിലെത്തിയപ്പോള്‍ മാതാവ് തിരികെ വിളിച്ചു .അതോടെ അദ്ദേഹത്തിന്‍റെ സാമ്പ്രദായിക വിദ്യാഭ്യാസം അവസാനിച്ചു .പില്‍ക്കാലത്ത് എഴുത്തുകുതുകളില്‍
പലരും അദ്ദേഹത്തെ  BA.B.L,M.A എന്നെല്ലാം എന്നല്ലാം എഴുതി ബിരുദ ധാരിയാക്കി എങ്കിലും അദ്ദേഹത്തിന് ബിരുദം ഒന്നും ഉണ്ടായിരുന്നില്ല .

സ്ഥലം പാട്ടത്തിനു നല്‍ക ,പാട്ടം വാങ്ങുക ,സ്വന്തമായി കൃഷി ചെയ്യുക ,പാറ പൊട്ടിക്കാന്‍ വിലപറഞ്ഞു സ്ഥലം നല്‍കുക തുടങ്ങിയ കാര്യങ്ങളിലായി അദ്ദേഹത്തിന്‍റെ ശ്രദ്ധ .കൃഷിരീതികള്‍ ,ഭൂവുടമാ സമ്പ്രദായം ,ഭൂ നിയമങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഇക്കാലത്ത് അദ്ദേഹത്തിന് കിട്ടിയ അറിവ് പിന്നീട് തിരുക്കൊച്ചി ധകാര്യമന്ത്രി ആയപ്പോള്‍ സഹായകമായി എന്ന് ജീവചരിത്രകാരന്‍ സുബ്ബയ്യാപിള്ള (പേജ് 20.)ബഡജറ്റിനെ കുറിച്ച് സംസാരിക്കുമ്പോള്‍, അദ്ദേഹം ഒരു സാമ്പത്തിക വിദഗ്ദന്‍ ആകും. നിയമബില്ലുകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു നിയമപണ്ടി തന്‍ ആകും. കൃഷികാര്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ കൃഷി ശാസ്ത്രഞ്ജന്‍ ആകും .വിദ്യാഭ്യാസകാരങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ നല്ലൊരു വിദ്യാഭ്യാസ വിദഗ്ദന്‍ ആയിരിക്കും .പൊതുജനാരോഗ്യ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ആ കട്ടെ  നല്ലൊരു പോതുജനാരോഗ്യ വിദഗ്ദന്‍  ആയി മാറും

തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങള്‍ എടുത്ത് നടരാജപിള്ള നോട്ടെടുത്ത്  സ്വയം പഠിച്ചു .ചരിത്രം ,രാഷ്ട്രീയം ,ധനതത്വശാസ്ത്രം, നിയമം ,കൃഷി,വ്യവസായം എന്നിവയില്‍ അഗാധമായ അറിവ് നേടി എന്നതായിരുന്നു ഈ വൈദഗ്ദത്തിന്‍റെ   കാരണം .പേരൂര്‍ക്കടയില്‍ അദ്ദേഹം പിതാവിന്‍റെ സ്മരണ നിലനിര്‍ത്താന്‍ “സുന്ദരവിലാസം” എന്ന സ്കൂള്‍ തുടങ്ങി (1908) ഇന്നത് ശതാബ്ദി കഴിഞ്ഞ “പി.എസ.നടരാജപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍” ആണ് .പട്ടം താണൂപിള്ള ഈ സ്കൂളില്‍  ഒന്നാം സാര്‍ ആയിരുന്നു.
പിതാവ് സുന്ദരന്‍ പിള്ളയുടെ ശിഷ്യന്‍ ആയിരുന്നു പട്ടം . .വഞ്ചികേസരി എന്ന തമിഴ് പത്രവും പോപ്പുലര്‍ ഒപ്പീനിയന്‍ എന്നൊരു ഇംഗ്ലീഷ് പത്രവും തുടങ്ങി .നഷ്ടമായപ്പോള്‍ ഇംഗ്ലീഷ് പത്രം സുഹൃത്ത് തോമസ്‌ മുതലാളിക്ക് കൊടുത്തു .അതാണ്‌ “മലബാര്‍ മെയില്‍” .തിരുവനന്തപുരത്ത് രണ്ടു തമിഴ് സംഘങ്ങള്‍ രൂപികരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു .

1916-ല്‍ പി.എസ് ശ്രീമൂലം പോപ്പുലര്‍ അസംബ്ലി (1904) അംഗമായി .പന്ത്രണ്ടു കൊല്ലം കഴിഞ്ഞു (1928) മാത്രമാണ് പട്ടംതാണുപിള്ള മെമ്പര്‍ ആയത് .പി.എസ്സിന്‍റെ  കന്നി പ്രസംഗം 15-2-1917 ലായിരുന്നു .നെടും കൃഷി കടുംകൃഷി എന്നിവ പ്രോത്സാഹിപ്പിക്കാന്‍ കൃഷിഗവേഷണം, കാര്ഷികപ്രദര്‍ശനങ്ങള്‍ നടപ്പിലാക്കണം ശാസ്ത്രീയ കൃഷിമാര്‍ഗ്ഗങ്ങള്‍ക്ക്  സര്‍ക്കാര്‍ പ്രചരണം നല്‍കണം എന്നിവ ആയിരുന്നു അദ്ദേഹം ഉയര്‍ത്തിയ ആവശ്യങ്ങള്‍  .കാര്‍ഷിക വിദ്യാലയം  തുടങ്ങണമെന്നും സര്‍ക്കാര്‍ കാര്‍ഷിക വായ്പകള്‍ നല്‍കണമെന്നും ജലസേചന പരിപാടികള്‍ തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു ..ഭാവിയിലെ പ്രഗല്‍ഭനായ നിയമസഭാ സാമാജികന്‍ അങ്ങനെ അരങ്ങേറ്റം കുറിച്ചു. .മറ്റൊരിക്കല്‍ അധസ്ഥിത സമുദായത്തിന് സംവരണം ആയിരുന്നു വിഷയം .  ,നൂറു രൂപയോ അതില്‍ കവിഞ്ഞതോ ആയ ശമ്പളം ഉള്ള ജോലികള്‍ മത്സര പരീക്ഷ നടത്തി വേണം നല്‍കാന്‍ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു .മൈസൂറിലെ പോലെ സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ തുടങ്ങാനും അദ്ദേഹം ആവശ്യപ്പെട്ടു

ആ  വര്ഷം തന്നെ (1916) അദ്ദേഹം അമ്മാവന്‍റെ മകള്‍ ലക്ഷി അമ്മാളെ വിവാഹം കഴിച്ചു .ദിവാന്‍ എം .കൃഷ്ണന്‍ നായര്‍ അദ്ദേഹത്തിന് കാഴ്ചബംഗ്ലാവ് സൂപ്രണ്ട്  ഉദ്യോഗം  നല്‍കാന്‍ തയ്യാറായി.പക്ഷെ നടരാജപിള്ള അത് സ്വീകരിച്ചില്ല .ഹിന്ദു ദിനപത്രം പത്രാധിപസമതി അംഗമാകാനുള്ള ക്ഷണവും അദ്ദേഹം  നീരാകരിച്ചു .എന്നാല്‍ ആര്യങ്കാവ് വനത്തിലെ ആയിരം ഏക്കര്‍ വരുന്ന തളപ്പാറ കൂപ്പിലെ തടി മുറിച്ചു സര്‍ക്കാരിനെ ഏല്പ്പിക്കാനുള്ള കോണ്ട്രാക്റ്റ് സ്വീകരിച്ചു .മറിച്ചു  കൊടുത്താല്‍ ഒരു ലക്ഷം രൂപാ നല്കാമെന്നുള്ള ഒരു സായിപ്പിന്‍റെ  ആവശ്യം  അദ്ദേഹം നിരസ്സിച്ചു .റയില്‍വേയ്ക്ക് സ്ലീപ്പര്‍ നല്‍കാനുള്ള കോണ്ട്രാക്ടും അദ്ദേഹം  തുടര്‍ന്നു എടുത്തു

1936- ല്‍ സര്‍ സി.പി ദിവാനായി നിയമിക്കപ്പെട്ടപ്പോള്‍, .അതില്‍ പ്രതിഷേധിക്കാന്‍ കൂടിയ യോഗം സംഘടിപ്പിച്ചത് നടരാജപിള്ള ആയിരുന്നു .
തുടര്‍ന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിന്റെ ഒരു ശാഖ രൂപീകൃതമായി. പി.എസ് അതില്‍ അംഗമായി .സ്റേറ്റ് കോണ്ഗ്രസ് ഉണ്ടായപ്പോള്‍ അത് പിരിച്ചു വിടപ്പെട്ടു .സ്റ്റേറ്റ് കോണ്ഗ്രസ്സിലെ  ആദ്യ ആറുപേരില്‍ ഒരാള്‍ നടരാജപിള്ള ആയിരുന്നു .പട്ടം പ്രസിഡന്റും പി.എസ് സെക്രട്ടറിയും ആയി ടി.എം വര്‍ഗീസ്‌, കെ.ടി തോമസ്‌ ,വി അച്യുതമേനോന്‍ ,ഈ.ജോണ്‍ ഫീലിപ്പോസ് ,ഏ .ജെ ജോണ്‍, ഏ .നാരായണ പിള്ള ,സി.കേശവന്‍ ,എം.ആര്‍ മാധവ വാര്യര്‍ എന്നിവരായിരുന്നു സംഘടനാ ഭാരവാഹികള്‍ .തുടര്‍ന്നു സി.പി നടരാജപിള്ളയെ സ്വാധീനിച്ചു കോണ്‍ഗ്രസ്സില്‍ നിന്ന്  പിന്മാറ്റാന്‍ ശ്രമിച്ചു .എങ്കിലും പരാജയപ്പെട്ടു
വാശിതീര്‍ക്കാന്‍ അവസരം കിട്ടിയപ്പോള്‍ സി.പി പിള്ളയുടെ വസ്തുവകകള്‍ കണ്ടുകെട്ടി പ്രതികാരം ചെയ്തു .പിള്ള താമസം പതിനേഴു സെന്റിലെ തെങ്ങോലപ്പുരയിലേക്ക് മാറ്റി.ജീവിതാവസാനം വരെ അവിടെ കഴിഞ്ഞു കൂടി  .

1944 –ല്‍ ശ്രീമൂലം അസംബ്ലിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ പിള്ള വിജയിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് നെയ്യാറ്റിന്‍കര ടി.കെ നാരായണ പിള്ള ആയിരുന്നു  .സെക്രട്ടറി നടരാജപിള്ള. .നല്ല കാര്യങ്ങളില്‍ അവര്‍ സി.പിയെ പിന്താങ്ങി nനിര്‍ബന്ധിത വിദ്യാഭ്യാസ പരിപാടി ഉദാഹരണം ..ഈ പദ്ധതി തെക്കന്‍ തിരുവിതാംകൂറില്‍ നടപ്പാക്കാന്‍ നടരാജപിള്ള സഹായിച്ചു .അവിടെ ഗ്രാമങ്ങളില്‍ പ്രൈമറി സ്കൂളുകള്‍ തുറക്കപ്പെട്ടു .നിരവധി ചെറുപ്പക്കാര്‍ അധ്യാപകരായി. കന്യാകുമാരി ജില്ലയിലെ സാക്ഷരതയും സംസ്കാരവും വളര്‍ത്തിയെടുക്കാന്‍ പി.എസ് നടരാജപിള്ള യുടെ പ്രവര്‍ത്തനം സഹായകമായി .പക്ഷെ കോണ്ഗ്രസ് നേതൃത്വത്തിനും  ,പട്ടത്തിനും   അത്  ഇഷ്ടമായില്ല .

പട്ടവും പി.എസ്സും താല്‍ക്കാലികമായിട്ടെങ്കിലും   അകലാന്‍ അത് കാരണമായി .യുണിവേര്സിറ്റി നിലവാരം ഉയര്‍ത്തുക ,ഫ്രോഫസ്സറന്മാര്‍ക്ക് പ്രോത്സാഹനം 2നല്‍കുക, മരണശിക്ഷ നിര്‍ത്തലാക്കുക (1944-ല്‍ സര്‍ സി.പി തിരുവിതാം കൂറില്‍ മരണശിക്ഷ നല്‍കുന്ന സമ്പ്രദായം നീക്കി എന്ന് ആഖിലന്‍ കലാപൂര്‍ണ്ണ മാസിക 2016 മേയ് ലക്കം പേജ് 52) തമിഴ് ഭാഷാധ്യാപകര്‍ക്കും പെന്‍ഷന്‍ നല്‍കുക, എന്നിവ നടപ്പാക്കാന്‍ അദ്ദേഹം ശ്രമിച്ചു .എന്നാല്‍ സി.പി വ്യക്തിപരമായി ചെയ്ത തെറ്റുകുറ്റങ്ങള്‍ ഉദ്ദരിച്ച്‌ അവയെ എതിര്‍ക്കാനും പി.എസ് ധൈര്യം കാട്ടി. .സി.പിയുടെ അമേരിക്കന്‍ മോഡലിനെ പി.എസ് ശക്തിയായി എതിര്‍ത്തു .സി.പിയ്ക്ക് വെട്ട്  ഏറ്റപ്പോള്‍  പി.എസ്സും അറസ്റ്റ് ചെയ്യപ്പെടുക പോലും ഉണ്ടായി .
സ്വാതന്ത്ര്യം കിട്ടിയതിനെ തുടര്‍ന്നു 17-8-1944-ല്‍ ഭരണപരിഷ്കാര കമ്മറ്റി രൂപീകൃതമായപ്പോള്‍, പി.എസ് അതില്‍ അംഗമായി .തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഒന്നും രണ്ടും മണ്ഡലങ്ങളില്‍ നിന്ന് പട്ടവും പി.എസ്സും തെരഞ്ഞെടുക്കപ്പെട്ടു .പട്ടം പ്രധാനമന്ത്രി .സി.കേശവനും ടി.എം വരുഗീസ്സും മന്ത്രിമാര്‍ “പട്ടത്തിന്‍റെ  ഭരണം എന്നാല്‍ പി.എസ്സിന്റെ ഭരണം” എന്ന്
പലരും പരാതി  പറഞ്ഞിരുന്നു “വസ്തുവും നിഴലും” എന്നായിരുന്നു ടി.കെ നാരായണ പിള്ള അവരെ വിശേഷിപ്പിച്ചത് .അഞ്ചുമാസത്തിനുശേഷം പിഎസ്സിനെ മന്ത്രിസഭയില്‍ എടുത്തു .നിലവിലെ മന്ത്രിമാരായ കേശവും വര്‍ഗീസും  എതിര്‍ത്തു .മന്ത്രിസഭയില്‍ തങ്ങളുടെ പ്രാധാന്യം കുറഞ്ഞു  പോകും
എന്ന പേടി ആയിരുന്നു ഇരുവര്‍ക്കും . അവര്‍ പട്ടത്തിന്റെ നടപടിയെ എതിര്‍ത്തു . ഒരാഴ്ച കഴിയും മുമ്പെ, പി.എസ് രാജിവച്ചു (20-7-1948) തുടര്‍ന്നു ഡല്‍ഹിയില്‍ തിരുവിതാം കൂറിന്‍റെ  പ്രതിപുരുഷന്‍ ആയി നിയമിക്കപ്പെട്ടു. .
.ഈ സംഭവത്തെ അടിസ്ഥാനമാക്കി അന്ന് ഗവ സെക്രട്ടറി ആയിരുന്ന കൈനിക്കര പത്മനാഭ പിള്ള “ധര്‍മ്മദേവ്” എന്ന തൂലികാനാമത്തില്‍ “വിളക്കത്ത് വച്ച കൊലവാള്‍” എന്ന പേരില്‍ ലേഖനം എഴുതി “ഒരു മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അടുത്ത ദിവസം പിരിഞ്ഞുപോകുന്നത് മനസ്സിലാക്കാം .സത്യപ്രതിജ്ഞ ചെയ്ത മന്ത്രി കൃത്യവിലോപത്താല്‍ പിരിയെണ്ടിവരും .എന്നാല്‍ ഒരു രാഷ്ട്രീയ കക്ഷി അംഗത്തെ വിളിച്ചു വരുത്തി മന്ത്രിയാക്കിയിട്ടു പ്രതിജ്ഞാ പത്രത്തില്‍ ഒപ്പിട്ടു മഷി ഉണങ്ങുംമുമ്പ് അയാളെ തേജോ വധം ചെയ്തു ചാത്തമുന്നുന്ന സമ്പ്രദായം ജനായത്ത് ഭരണ സമ്പ്രദായത്തില്‍ ഇന്നോളം രേഖപ്പെടുത്തിയിട്ടില്ല
........മന്ത്രിസഭയില്‍ നിന്ന് മാറിക്കഴിഞ്ഞപ്പോള്‍ ഗവ പ്രതിപുരുഷന്‍ ആയി നിയമിക്കാന്‍ തക്കവണ്ണം വീണ്ടും വിശ്വാസ്യന്‍ ആയതെങ്ങനെ ..?”

22-10-1948 ല്‍ മന്ത്രിസഭ രാജിവയ്ക്കേണ്ടി വന്നു .നടരാജപിള്ളയുടെ പ്രതി പുരുഷസ്ഥാനവും അവസാനിച്ചു .1949 ജൂലായില്‍ തിരുക്കൊച്ചി സംയോജനം നടന്നു .നടരാജപിള്ള കേന്ദ്ര ഭരണഘടന നിര്‍മ്മാണ സഭയില്‍ അംഗമാക്കപ്പെട്ടു .
തിരുവിതാം കൂറില്‍ നിന്ന് കമ്മ്യൂണിസവും സോഷ്യലിസവും തുടച്ചു നീക്കും എന്ന് വീമ്പടിച്ചു നടന്ന പട്ടം കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ചു പി.എസ് പി (പ്രജാസോഷ്യ ലിസ്റ്റ് പാര്‍ട്ടി) സ്ഥാപിച്ചപ്പോള്‍ നടരാജപിള്ളയും പട്ടത്തെ അനുഗമിച്ചു .1954-ല്‍ പട്ടം കോണ്ഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രി ആയി
.നടരാജപിള്ള ധനകാര്യം,റവന്യു,കൃഷി,വാണിജ്യം ,വനം .ഫിഷറീസ് എന്നിവയുടെ   മന്ത്രി . .മന്‍മോഹന്‍ ബംഗ്ലാവ് മന്ത്രി മന്ദിരം .പക്ഷെ ഓഫീസായി മാത്രം അതുപയോഗിച്ചു .താമസം പേരൂര്‍ക്കടയില്‍ പതിനേഴു സെന്റിലെ ഓലപ്പുരയില്‍. .കുടുംബാഗങ്ങളെ ഒരിക്കല്‍ പോലും ഔദ്യോഗിക വാഹനത്തില്‍ കയറ്റിയിരുന്നില്ല .സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൂട്ടിയ പി.എസ് മന്ത്രിമാരുടെ ശമ്പളം എഴുനൂറില്‍ നിന്ന് അഞ്ഞൂറായി  വെട്ടിക്കുറച്ചു
ക്ലാര്‍ക്ക് മാരുടെ ശമ്പളം അതുവരെ 20-25,25-40,45-75,80-120 എന്നിങ്ങനെ  സ്കെയിലുകളില്‍ ആയിരുന്നു .ഉയര്‍ന്ന സ്കെയിലില്‍ വേക്കന്‍സി വന്നാല്‍ മാത്രമേ അടുത്ത സ്കെയില്‍ കിട്ടിയിരുന്നുള്ളു .അതിനാല്‍ നൂറുകണക്കിന് ക്ലാര്‍ക്കുമാര്‍ 25രൂപാ അല്ലെങ്കില്‍  ,40രൂപാ മാത്രം പരമാവധി ശമ്പളം വാങ്ങി പെന്‍ഷന്‍ പറ്റുമായിരുന്നു .സ്കെയില്‍ 40-120 എന്നാക്കി പ്രൊമോഷന്‍ കിട്ടിയില്ല എങ്കിലും പരമാവധി ശമ്പളം അവസാന കാലം വാങ്ങാന്‍ സഹായിക്കുന്ന ടൈം സ്കെയില്‍ നടപ്പാക്കിയത് പി.എസ് ആണെന്ന കാര്യം എടുത്തു പറയട്ടെ .പക്ഷെ ചരിത്രത്തിനു മറവി രോഗം ഉണ്ടെന്നു സഹപ്രവര്‍ത്തകന്‍ ആയിരുന്ന പി.വിശ്വംഭരന്‍ (പേജ് 41)
.ഹൈറേഞ്ചിലെ കോളനൈസേഷ്യന്‍,മണ്ണൊലിപ്പ് പദ്ധതി ,കണ്ണന്‍ ദേവന്‍ കമ്പനി ദേശവല്‍ക്കരണം
തുടങ്ങിയവ നടപ്പിലാക്കാന്‍ അദ്ദേഹം ശ്രമിച്ചു ,സോഷ്യലിസ്റ്റ് ആദര്‍ശങ്ങള്‍ പ്രയോഗത്തിലാക്കാനുള്ള ആദ്യ ബഡ്ജറ്റ്  അവതരിപ്പിക്കാനുള്ള അവസരം പി.എസ്സിന് കിട്ടി .അദ്ധ്വാന വര്‍ഗ്ഗത്തിന്റെ കഷ്ടപ്പാട് കണക്കിലെടുത്ത് അധികം നികുതി ചുമത്താത്ത ,രാജ്യത്തിന് സാമ്പത്തിക ഭാരം വരുത്താത്ത ,എന്നാല്‍ വികസന പ്രവര്ത്തനങ്ങള്‍ക്ക് വക കൊള്ളിച്ചു കൊണ്ടുള്ള ആദ്യ ബട്ജറ്റ് .ഭൂപരിഷ്കരണം ,വാര്‍ദ്ധ്യക്യ കാല പെന്‍ഷന്‍ സൌജന്യ മിഡില്‍ സ്കൂള്‍ വിദ്യാഭ്യാസം ,എന്‍.ജി ഓ മാര്‍ക്ക് ശമ്പള ഭരിഷ്കരണം എന്നിവയൊക്കെ അദ്ദേഹത്തിന്റെ സംഭാവനകള്‍ ആയിരുന്നു
മുന്‍ വര്‍ഷത്തെയും നടപ്പ് വര്‍ഷത്തെയും സര്‍ക്കാര്‍ വരവുചിലവ് കണക്കുകള്‍ നിരത്തി വരുംവര്‍ഷം പ്രതീക്ഷിക്കുന്ന സമാനമായ്‌ തുകകള്‍ ഉള്‍ക്കൊള്ളിക്കുന്ന ശിഷ്കമായ ബട്ജറ്റ് ആയിരുന്നു അത് വരെ അവതരിപ്പിക്കപ്പെട്ടിരുന്നത് .നടരാജപിള്ള ആകട്ടെ ദേശീയ സാമ്പത്തിക പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്‍റെ മൊത്തത്തിലുള്ള സാമ്പത്തിക സംവിധാനത്തെയും നിലവാരത്തെയും അതില്‍ വരുത്തേണ്ട മാറ്റങ്ങളെയും കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളെയും മറ്റും പ്രതിപാദിക്കുന്ന വിശദമായ ഒരു പ്രബന്ധം ആണ് ബടജട്റ്റ് ആയി അവതരിപ്പിച്ചത് ..തന്‍റെ വകുപ്പിലെ ഉദ്യോഗസ്ഥരെ മാത്രം ആശ്രയിക്കാതെ പലസാമ്പതിക വിദഗ്ദരുമായി ആലോചിച്ചു തയ്യാറാക്കിയ പ്രബന്ധം .അന്നത്തെ കേന്ദ്ര ധനമന്ത്രി ആവോളം പ്രശംസിച്ച ബഡജറ്റ് .ആ പ്രസംഗ മാതൃകയാണ്
ഇന്നും കേരളത്തില്‍ മാറി മാറി വന്ന ധനമന്ത്രിമാര്‍  ആവര്‍ത്തിച്ചു പോരുന്നത്

.സി. അച്യുതമേനോന്‍ എഴുതി “ഭൂപരിഷ്കരണ സംബന്ധമായി എല്ലാ കാര്യങ്ങളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് നാലോ അഞ്ചോ ബില്ലുകള്‍ നടരാജപിള്ളയുടെ  സ്വന്തം കരവിരുതായിരുന്നു .അന്നത്തെ പി.എസ പി നിയമസഭാ പാര്‍ട്ടിയില്‍ ഭൂപരിഷ്കരണ നിയമങ്ങളെ പറ്റി എന്തെങ്കിലും പിടി പാടുള്ളവര്‍ മറ്റാരും ഉണ്ടായിരുന്നില്ല”

1954-ആഗസ്റ്റ്‌ ഏഴിനാണ് പി.എസ് ഭൂപരിഷ്കരനതിനായി ആറു ബില്ലുകള്‍ അവതരിപ്പിച്ചത്ഇരുപ്പൂ നിലമാനെങ്കില്‍ പതിനഞ്ചു ഏക്കറും ഒരുപ്പൂ നിലമോ പറമ്പോ ആണെങ്കില്‍ മുപ്പതേക്കറും വരുന്ന ഭൂമിയില്‍ കൂടുതല്‍ കൈവശമുള്ളവര്‍ ആറു മാസത്തിനുള്ളില്‍ പരിധിയില്‍ കവിഞ്ഞ വസ്തുക്കള്‍ മറ്റുള്ളവര്‍ക്ക് പാട്ടത്തിനു നല്‍കണം .അല്ലെങ്കില്‍ സര്‍ക്കാര്‍ അത് ചെയ്യും  എന്നതായിരുന്നു ബില്ലുകളുടെ ചുരുക്കം  
താഴെപ്പറയുന്നവ ആയിരുന്നു ബില്ലുകള്‍

1.ഭൂമി കൈവശം വയ്ക്കലും ഭൂവുടമസ്ഥതയും നിയന്ത്രിക്കുന്ന ബില്ല്
2.തിരുക്കൊച്ചി വെറും പാട്ടബില്ല്
3.കാണം  ടെനന്‍സി ബില്ല്
4.ഭൂമിയില്‍ പ്രത്യേക അവകാശം അവസാനിപ്പിക്കുന്ന ബില്ല്
5.കുടികിടപ്പ് ഒഴിപ്പിക്കല്‍ നിരോധന ബില്ല്
6.കുടിയാന് ദേഹണ്ടാവില നല്‍കാനുള്ള ബില്ല്

ബില്ലിന്റെ ചര്‍ച്ചയില്‍ അന്നത്തെ മെമ്പര്‍ കെ ആര്‍ ഗൌരി (പില്‍ക്കാലത്ത് ഭൂനിയമബില്ലുകള്‍ തന്‍റെ സംഭാവന എന്ന് അവകാശപ്പെട്ട കെ.ആര്‍ ഗൌരിയമ്മ )
പ്രസംഗിച്ചത് ഈ ബില്ലുകള്‍ അവസാനത്തിന്‍റെ ആദ്യം കുറിയ്ക്കുന്നു എന്നായിരുന്നു (പി.സുബ്ബയ്യാപിള്ള പി.എസ് നടരാജപിള്ള പേജ് 127)
ആറു ബില്ലുകള്‍ ആയി അവതരിപ്പിക്കാന്‍ കാരണം ഒറ്റ ബില്ലാണെങ്കില്‍ നിയമസഭ തള്ളിയാല്‍ ഒരു കാര്യവും നടക്കില്ല .ആറെണ്ണ മാകുമ്പോള്‍ ചിലതെങ്കിലും പാസാക്കും .കുറെ കാര്യങ്ങള്‍ നടക്കും എന്നായിരുന്നു കാരണം .

1954-ല്‍ പട്ടം താണുപിള്ള യുടെ നേതൃത്വത്തിലുള്ള പി.എസ.പി മന്ത്രിസഭ ഇന്ത്യയിലാദ്യമായി ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നു” (ഡോ .ഈജെ ജോസഫ് ,കേരളത്തിന്‍റെ സാമൂഹ്യ ഘടനയും രൂപാന്തരവും ഡി.സി ബുക്സ് 1997പേജ്  93)

ഒരു പത്രപ്രവര്ത്തകനു മായി താന്‍  നടത്തുന്ന  സൌഹൃദ സംഭാഷണം അടുത്ത ദിവസം പത്രങ്ങളില്‍ മത്തങ്ങായില്‍ അച്ചടിച്ചു വരും എന്നും മുഖ്യമന്ത്രി പട്ടം  മനസ്സിലാക്കാതെ പോയി .ഭൂപരിഷ്കരണ ബില്ല് പാസായി അത് നടപ്പിലാക്കിയാല്‍,  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവരുടെ ഓഫീസ്‌ അടച്ചു പൂട്ടേണ്ടി വരും എന്ന് പട്ടം  പറഞ്ഞു .അപ്പോള്‍ കോണ്ഗ്രസ്സോ? എന്നായി പത്രലേഖകന്‍ .അവര്‍ക്കും അതെ ഗതി വരും എന്നായിരുന്നു പട്ടത്തിന്റെ മറുപടി പിറ്റേദിവസം .പത്രവാര്‍ത്ത കണ്ട കോണ്ഗ്രസ് പി.എസ് .പി മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു .കമ്മ്യൂണിസ്റ്റുകള്‍ പി.എസ് പി യെ സഹായിക്കാന്‍ കൂട്ടാക്കിയില്ല .ചുരുക്കത്തില്‍ ഭൂ പരിഷ്കരണ ബില്ലുകള്‍ പാസ്സാക്കാനാവാതെ പട്ടം മന്തിസഭ നിലം പതിച്ചു (1955 ഫെബ്രുവരി) പി.എസ്സിന്റെ ഭൂപരിഷ്കരണ ബില്ലുകള്‍ ആയിരുന്നു മന്ത്രിസഭാ പതനത്തിനു കാരണം (സുബ്ബയ്യാപിള്ള പേജ് 132).പിന്നീടു പനമ്പള്ളി മന്ത്രിസഭ അധികാരത്തില്‍ വന്നു .പി.എസ് പ്രതിപക്ഷത്തിരുന്നു  ആ ഒരു വര്‍ഷക്കാലം ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ അദ്ദേഹത്തെ ബഹുമാനിച്ചു .ഏതുപ്രശ്നം വരുമ്പോഴും പി.എസ് അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് സഭ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചിരുന്നു .

മന്ത്രിമാരുടെ അഴിമതിയെകുറിച്ചന്വേഷിക്കാന്‍ സംവിധാനം വേണം എന്നാവശ്യപ്പെട്ടത് പി.എസ് ആയിരുന്നു.പി.എസ്സിന്‍റെ അവസാന പ്രസംഗം ഇന്നും പ്രസക്തം .” ഒരു രാഷ്ട്രീയ പാര്‍ട്ടി വെറും പാര്‍ട്ടി താല്പ്പര്യത്തിനും ഗ്രൂപ്പ് താല്പ്പര്യത്തിനും അതീതമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാകാത്ത കാലം വരെ ഈ നാട്ടിന്‍റെ പൊതു ജീവിതം നന്നാകാന്‍ പോകുന്നില്ല “

സംസ്ഥാന പുനസംഘടന നടപ്പിലാക്കാന്‍ ശ്രമം നടക്കുന്ന കാലം  .കേരളം രൂപമെടുക്കും എന്നുറപ്പായി .മലബാര്‍ കേരളത്തിന്റെ ഭാഗം ആയിമാറും .തിരുക്കൊച്ചിയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി പ്രഖ്യാപിച്ചു .കേരളത്തിലെ ആദ്യ മന്ത്രിസഭ കമ്യൂണിസ്റ്റ് മന്ത്രിസഭ ആയിരിക്കും .കമ്മ്യൂണിസ്റ്റ്കാര്‍ പോലും അന്തിച്ചു പോയി .കാക്ക മലന്നു പറക്കുമോ .തന്ത്രശാലിയായ എം.എന്‍ പലതും കണ്ടിരുന്നു  അദ്ദേഹം .ചില തന്ത്രങ്ങള്‍ ആവിഷ്കരിച്ചു .ഭാര്യാപിതാവ്
സര്‍ദാര്‍ ചാലയില്‍ കെ.എം പണിക്കര്‍  സംസ്ഥാന പുനസംഘടന കമ്മറ്റി അംഗം കമ്മൂണിസ്റ്റ്കാര്‍ ഏറെയുള്ള മലബാര്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ നടരാജപിള്ളയുടെ സമുദായക്കാര്‍ (വെള്ളാളര്‍) ഏറെ ഉള്ള തെക്കന്‍ തിരുവിതാം കൂര്‍ മുറിച്ചു കളയണം .അങ്ങനെ ചാലയില്‍ പണിക്കരുടെ കാര്‍മ്മികത്വത്തില്‍ കേരള മാതാവിന്‍റെ കണങ്കാലുകള്‍ മുറിച്ചു മാറ്റി കമ്മ്യൂണിസ്റ്റ് ഭരണം കേരളത്തില്‍ നടപ്പിലായി (1957).

പട്ടത്തിന്റെ രൂക്ഷമായ എതിര്‍പ്പിനോ പി.എസ്സിന്‍റെ നിശബ്ദമായ നിരാശയ്ക്കോ
പാലാക്കാരന്‍ ജോര്‍ജ് തോമസ്‌ കൊട്ടുകാപ്പള്ളിയുടെ പാരലമെന്റിലെ അതുഗ്രന്‍ പ്രസംഗത്തിനോ (ജോര്‍ജ് ആലയ്ക്കാപ്പള്ളി  എഴുതിയ കൊട്ടുകാപ്പള്ളി ജീവചരിത്രം പേജ് 154-163 )ചരിത്രത്തിന്‍റെ ഗതി മാറ്റാന്‍ കഴിഞ്ഞില്ല .തെക്കന്‍ തിരുവിതാംകൂറിലെ ജില്ലകള്‍ തമിഴ്നാട്ടില്‍ ലയിച്ചു .

തെരഞ്ഞെടുപ്പിന് മുമ്പൊരു ദിവസം അച്യുതമേനോന്‍ പി.എസ്സിന്‍റെ  വസതിയില്‍ എത്തി പി.എസ് പി കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചേരണമേന്നാവശ്യപ്പെട്ടു. രാഷ്ട്രീയ ഗുരു ആയ പട്ടത്തിനെ ഉപേക്ഷിച്ചു താന്‍ വരില്ല എന്ന് പറഞ്ഞു പി.എസ് .പക്ഷെ അത്തവണ പട്ടം പി.എസ്സിന് സീറ്റ് നല്‍കിയില്ല .തന്‍റെ ഭരണകാലത്ത് തെക്കന്‍ തിരുവിതാംകൂര്‍ പ്രക്ഷോഭണവും തുടര്‍ന്നു  വെടിവയ്പ്പ് മരണങ്ങളും നടന്നപ്പോള്‍,  പ്രക്ഷോഭകരോട് പി.എസ് അനുഭാവം കാട്ടിയോ  എന്ന ശങ്ക ആയിരുന്നിരിക്കാം കാരണം ..സി.കേശവന്‍  പി.എസ്സിന് സീറ്റ് നല്‍കുന്നത് എതിര്‍ത്തു . ടി.എം വര്‍ഗീസ്‌ ആകട്ടെ സ്വസമുദായത്തിലെ  ഈ.പി  ഈപ്പന് സീറ്റ് നല്‍കാന്‍ പ്രേരിപ്പിക്കയും ചെയ്തു പട്ടം പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഒന്നിച്ചു മത്സരിച്ചു .പാര്‍ലമെന്റിലേക്ക് സ്വതന്ത്രനായിരുന്ന ഈശ്വരയ്യര്‍ ജയിച്ചു..നിയമസഭയിലേക്ക് പട്ടവും ജയിച്ചു  കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു .

പി.എസ് ഇല്ലാത്ത നിയമസഭ .ധനകാര്യ മന്ത്രിയായിരുന്ന അച്യുതമേനോന്‍ ഭരണ ചെലവു ചുരുക്കാന്‍ മൂന്നംഗ കമ്മറ്റിയെ എടുത്തപ്പോള്‍, അതില്‍ ഒരംഗം പി.എസ് ആയിരുന്നു എന്നത് ശ്രദ്ധേയം .(സുബ്ബയ്യാപിള്ള പേജ് 142) തിരുവനന്ഹപുരത്ത് ഹൈക്കോടതി ബഞ്ച് കിട്ടാന്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത് അദ്ദേഹം ശിക്ഷ വരിക്കയും ചെയ്തു .കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പിരിച്ചുവിടപ്പെട്ടപ്പോള്‍ അതിനെ കുറിച്ച് പ്രതികരിക്കാന്‍ പി.എസ് വിസമ്മതിച്ചു .1960 ലെ തെരഞ്ഞെടുപ്പിലും പട്ടം നടരാജപിള്ള യ്ക്ക് സീറ്റ് നല്‍കിയില്ല .നെടുമങ്ങാട് അദ്ദേഹത്തിന്റെ ഇഷ്ടക്കാരന്‍  ശ്രീകുമാറിന് നല്‍കി .പക്ഷെ ശ്രീകുമാര്‍  അത് സ്വീകരിച്ചില്ല .അവസാനം പട്ടം വഴങ്ങി .പി.എസ്നെടുമങ്ങാട്ടെ  സ്ഥാനാര്‍ഥി ആയി പക്ഷെ തെരജെടുപ്പില്‍ വിജയിച്ചത് എതിരാളി എന്‍.എം പണ്ടാരത്തില്‍ ആയിരുന്നു (ഇരുനൂറു വോട്ടിന്‍റെ വ്യത്യാസം പി.എസ്.പി .മുന്‍ മന്ത്രിസഭയിലെ ഒരംഗം ആയിരുന്നു പരാജയം ഉണ്ടാകാനുള്ള കാരണം .സ്വന്തം ജാതിയില്‍ പെട്ട അറുനൂറു പേരെ നടരാജപിള്ളയ്ക്ക് വോട്ടു ചെയ്യുന്നതില്‍ നിന്നും വിലക്കി എന്ന് പില്‍ക്കാലത്ത് മനസ്സിലായി .ഒരു പാര്‍ട്ടിയ്ക്കും തനിച്ചു ഭൂരിപക്ഷം കിട്ടിയില്ല .പി.എസ് പിയും കൊണ്ഗ്രസ്സും ചേര്‍ ന്നു കൂട്ടുമന്ത്രിസഭ ഉണ്ടാക്കി  പട്ടംമൂന്നാമതും  മുഖ്യന്‍ . ആര്‍ ശങ്കര്‍ ഉപമുഖ്യമാന്ത്രിയുമായി മന്ത്രിസഭാ വന്നു .പക്ഷെ പി.എസ്.പിയ്ക്ക് മന്ത്രിസഭയില്‍ യാതൊരു സ്വാധീനവും കിട്ടിയില്ല .താമസിയാതെ പട്ടത്തിനെ പഞ്ചാബ് ഗവര്‍ണ്ണര്‍ ആക്കി കേന്ദ്രം ശങ്കറെ മുഖ്യമന്ത്രിയാക്കി .
1962 ല്‍ ലോകസഭ ഇലക്ഷന്‍ വന്നു .പട്ടം സ്വന്തം മകന്‍ പട്ടം കൃഷ്ണപിള്ളയെ സ്ഥാനാര്‍ഥി ആക്കി .പൊന്നറ ശ്രീധര്‍   എതിര്‍ത്തപ്പോള്‍ പട്ടം പറഞ്ഞു “വയസ്സായില്ലേ നടരാജപിള്ളയ്ക്ക് .അയാള്‍ ഇനി പാര്‍ലമെന്റില്‍ പോകേണ്ട .വല്ല കാശിക്കും പോകട്ടെ “.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പി.എസ്സിന് പിന്‍ തുണ നല്‍കി .അവസാനം പി.എസ് മത്സരിക്കാന്‍ തയ്യാറായി പക്ഷെ സ്വതന്ത്രന്‍ ആയി മാത്രം
ജയിച്ചാല്‍ ഏതു പാര്‍ട്ടിയിലും ചേരാന്‍ അവകാശം ഉണ്ടായിരിക്കും എന്ന വ്യവസ്ഥയില്‍ .പട്ടം കൃഷ്ണപിള്ള പരാജയപ്പെടുകയും പി.എസ് വിജയിക്കയും ചെയ്തു .
എഴുപത്തിരണ്ടാം വയസ്സില്‍ പി.എസ് അങ്ങനെ എം പി ആയി .ഒരു മനുഷ്യജീവിതം കൊണ്ട് നേടാവുന്നതിലധികം അറിവും അനുഭവവും നേടിയ രാജ്യസ്നേഹി .ഒരു പത്രാധിപര്‍,തടവുകാരന്‍ ,മന്ത്രി. ആറു തെരഞ്ഞെടുപ്പുകളില്‍  മത്സരിച്ചു .ഒന്നില്‍ മാത്രം പരാജയം .ധനകാര്യമന്ത്രി ആയി സംസ്ഥാനത്തിന് മോഡല്‍ ബഡജറ്റ് നല്‍കി .ഒപ്പം മറ്റു നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്തു. .സ്വതന്ത്രന്‍ ആയിരുന്നതിനാല്‍ ലോകസഭയല്‍ പിന്‍ബഞ്ചു കാരന്‍ ആയിരുന്നു ആദ്യം .പക്ഷെ ബഡ്ജറ്റിനെ വിമര്‍ശിച്ചു കൊണ്ടുള്ള കന്നി പ്രസംഗം വഴി സഭയെ മൊത്തം പിള്ള അത്ഭുതപ്പെടുത്തി .തുടര്‍ന്നു ധനകാര്യ മന്ത്രി ടി ടി കൃഷ്ണമാചാരിയുടെ ആവശ്യപ്രകാരം അദ്ദേഹത്തെ കോ ണ്ഗ്രസ്സില്‍ ചേര്‍ത്തു
ഓര്മ്മിക്കുക .ജയിച്ചുകഴിഞ്ഞാല്‍ ഏതു പാര്‍ട്ടിയില്‍ ചേരാനും ഉള്ള സ്വാതന്ത്ര്യം നിലനിര്ത്തിയായിരുന്നു നടരാജപിള്ള കമ്മ്യൂണിസ്റ്റ് പിന്തുണ നേടിയത് “കമ്മ്യൂണിസ്റ്റ് സ്വതന്ത്രന്‍” എന്നുള്ള ചുമര്‍ എഴുത്തുകള്‍  “കമ്മ്യൂണിസ്റ്റ് പിന്തുണ ഉള്ള സ്വതന്ത്രന്‍” എന്നദ്ദേഹം മാറ്റി എഴുതിച്ചിരുന്നു എന്ന് സുബ്ബയ്യാപിള്ള (പേജ് 159) .


ആയിരം ഏക്കര്‍ സ്വന്തം ആയുണ്ടായിരുന്ന ഒരു കുബേരന്‍റെ  ഏക മകന്‍. ആറാം വയസ്സില്‍ പിതാവ് മരിച്ചു .സ്വത്തുക്കള്‍ കുറേശ്ശെ  നഷ്ടമായി .ദിവാനെ എതിര്‍ത്തതിനാല്‍ സ്വത്ത് മുഴുവന്‍ കണ്ടുകെട്ടപ്പെടുക .സ്വാതന്ത്ര്യം കിട്ടിയിട്ടും അത് തിരിച്ചെടുക്കാന്‍ നടപടികള്‍  സ്വീകരിക്കാതിരിക്കുക  .യവ്വനത്തില്‍ തീര്‍ത്തും  ദരിദ്രന്‍ .എം.എല്‍ ഏ ,മന്ത്രി ,എം.പി എന്നീ നിലകളില്‍ രാജ്യസേവനം .മന്ത്രിയായിരുന്നപ്പോള്‍ പോലും പതിനാലു സെന്റിലെ ഓലപ്പുരയില്‍ താമസം .(സുബ്ബയ്യാപിള്ള പേജ് 153 ).അതിനിടയില്‍ ഒരിക്കലും അഴിമതി കാട്ടാതിരിക്കുക. മരിക്കുമ്പോള്‍ അറുപതിനായിരം രൂപയുടെ കടക്കാരന്‍  ആയിരിക്കുക.  അങ്ങനെ ഉള്ള ഒരു രാഷ്ടീയക്കാരനായിരുന്നു പി.എസ് നടരാജപിള്ള .അപൂര്‍വ്വതകളില്‍ അപൂര്‍വ്വത .

ജാതി രാഷ്ട്രീയം മൂലം എത്തേണ്ടിടത്ത് എത്താതെ പോയ രാഷ്ട്രതന്ത്രജ്ഞന്‍ .
1966 ജനുവരി 10-നു അദ്ദേഹം അന്തരിച്ചു.പേരൂര്‍ക്കടയില്‍ പിതാവിന്‍റെ സ്മരണയ്ക്കായി അദ്ദേഹം സ്ഥാപിച്ച സുന്ദരവിലാസം സ്കൂള്‍  ഇന്ന് ശതാബ്ദി ആഘോഷിച്ച ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയി അദ്ദേഹത്തിന്‍റെ  സ്മരണ നില നിരത്തുന്നു .അതല്ലാതെ അദ്ദേഹത്തിന് സര്‍ക്കാര്‍ വക  സ്മാരകം ഒന്നും ഇല്ല .



റഫറന്‍സ് പ്രൈമറി
1.ഡോ .ഈജെ ജോസഫ്  ,കേരളത്തിന്‍റെ സാമൂഹ്യ ഘടനയും രൂപാന്തരവും ഡി.സി ബുക്സ് 1997പേജ്  93
2.പി. വിശ്വംഭരന്‍ ,പ്രതിഭാസമ്പന്നനായ പി.എസ് നടരാജപിള്ള .പി.എസ് നടരാജപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സോവനീര്‍ 2008
3.സുകുമാരന്‍ കല്ലുവിള   ,പി.എസ് നടരാജപിള്ള ജീവചരിത്രം ,പി.എസ് നടരാജപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സോവനീര്‍ 2008
4.പി.സുബ്ബയ്യാ പിള്ള  ,പി.എസ് നടരാജപിള്ള സാംസ്കാരിക വകുപ്പ് കേരളം 1991
5.ജോര്‍ജ് ആലയ്ക്കാപ്പള്ളി  ,കൊട്ടുകാപ്പള്ളി (ജീവചരിത്രം ),1980 പേജ് 154-163
6.മാതൃഭൂമി ദിനപ്പത്രം “ഇവിടെ ഇങ്ങനെയും ഒരു മന്ത്രി ഉണ്ടായിരുന്നു 2003 മാര്‍ച്ച്   11പേജ്  11







Sunday, 3 April 2016

വി.ആര്‍ പരമേശ്വരന്‍ പിള്ള

വി.ആര്‍ പരമേശ്വരന്‍ പിള്ള
=========================
ഇളംകുളം കുഞ്ഞന്‍പിള്ള .ശൂരനാട് കുഞ്ഞന്‍പിള്ള എന്നിവരെപ്പോലെ കേരള ചരിത്രരചനയില്‍ ഗണ്യമായ സംഭാവന നല്‍കിയ, അവരുടെ സമകാലികന്‍ കൂടി ആയിരുന്ന ചരിത്ര പണ്ഡിതന്‍ ആയിരുന്നു വി.ആര്‍
പരമേശ്വരന്‍ പിള്ള (തക്ഷശില പൂജപ്പുര ,തിരുവനന്തപുര്രം -2).

മറ്റു രണ്ടുപേരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്ഥനാക്കിയത് അദ്ദേഹത്തിന് ഹാരപ്പന്‍ ഉല്ഘനനത്തില്‍ നേരില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു എന്നതാണ് .

36 മലയാള കൃതികളുടെ രചയുതാവ് .ഒപ്പം Temple Culture of South Indiaഎന്ന
ഇംഗ്ലീഷ് കൃതിയുടെയും കര്‍ത്താവ് .

ചിന്താസരണി ,വിസ്മൃതിയില്‍ നിന്ന് ,ഗധ്യോപഹാരം ,
വിഞാനാരാമം ,നമ്മുടെ ചരിത്രസാമാഗ്രികള്‍ ,ചരിത്രഗവേഷനതിന്റെ പുരോഗതി ,
പ്രാചീന ലിഖിതപഠനം  , പുരാവൃത്തദീപിക ,പ്രാചീനലിഖിതങ്ങള്‍
ഗവേഷണ രംഗം ,പുരാവസ്തുഗവേഷണം ,ശിലാലിഖിത വിജ്ഞാനം ,
സംഘകാലത്തെ കേരളം ,ശാക്യസിംഹന്‍ ,തിരുമാലനായ്ക്കന്‍,
ആത്മാര്‍പ്പണം (വേലുത്തമ്പി ),ജ്ഞാന്സി റാണി ,ധന്യ ജീവിതം
രാജാകേശവ ദാസ് ,വെളുത്തമ്പി ദളവ ,എന്‍റെ ഹൃദയെശ്വരി,
ആ എഴുപതു വര്‍ഷങ്ങള്‍ ,പുന്യസ്മൃതികള്‍ ,സംസ്കാരജ്യോതിസ്സുകള്‍ ,
മധുരസ്മരണകള്‍ ,തക്ഷശിലാ യാത്ര ,കുസുമാന്ജലി ,മോഹനരംഗം ,
സുഗതകുമാരി ,സ്നേഹമയി ,
ഇന്ദിര (ബംകിം ചന്ദ്രകൃതി )മനസ്വനി ,ഗോരാ (ടാഗോര്‍ ) പുറനാനൂര്‍
ബംകിം  ചന്ദ്രന്‍ -ജീവിതവും സാഹിത്യവും
ദ്രാവിഡ സംസ്കാരം സഹ്യാദ്രി സാനുക്കളില്‍(1987)

എന്നിവയാണ് കൃതികള്‍     

Thursday, 24 March 2016

സംഗീത സംവിധായകന്‍ രാജാമണി (1956-2016)

സംഗീത സംവിധായകന്‍ രാജാമണി (1956-2016)
============================================
സ്വാതി തിരുനാള്‍ മഹാരാജാവ് കര്‍ണ്ണാടക സംഗീതം പ്രചരിപ്പിക്കാന്‍
തഞ്ചാവൂരില്‍ നിന്ന് വരുത്തിയ സംഗീതജ്ഞന്‍ വേലുപ്പിള്ളയും മകന്‍ അരുണാചലം അണ്ണാവി പിള്ളയും ആസ്ഥാന ഗായകര്‍ ആയിരുന്നു .അണ്ണാവി പിള്ളയുടെ മകന്‍ ആയിരുന്നു സംഗീത സംവിധായകന്‍ ബി.എ ചിദംബരനാഥ് .ചിദംബരനാഥി ന്‍റെ മകന്‍ രാജാമണി . മലയാളമുൾപ്പെടെ പത്തു ഭാഷകളിൽ സംഗീതസംവിധാനം നിർവ്വഹിച്ച ഇദ്ദേഹം 700-ൽപ്പരം ചിത്രങ്ങളുടെ പശ്ചാത്തലസംഗീതം ഒരുക്കിയിട്ടുണ്ട്. 1997-ൽ ആറാം തമ്പുരാൻ ... എന്ന ചിത്രത്തിന്റെ പശ്ചാത്തലസംഗീതത്തിന് കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. ഇൻ ദ നെയിം ഓഫ് ബുദ്ധ എന്ന ഇംഗ്ലീഷ് ചലച്ചിത്രത്തിന്റെ പശ്ചാത്തലസംഗീതത്തിന് മൂന്ന് രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്
അമ്മ തുളസി കോഴിക്കോട് ആകാശവാണി ജീവനക്കാരിയായിരുന്നു. ബാല്യകാലം ചെലവിട്ടത് കോഴിക്കോട്ടായിരുന്നു. ചിദംബരനാഥ് തുളസി ദമ്പതിമാരുടെ ആറു മക്കളിൽ മൂത്തവനായ രാജാമണി, വായ്പ്പാട്ടും കർണാടക സംഗീതവും പഠിക്കുന്നത് അച്ഛനിൽനിന്നു തന്നെയാണ്. 1969-ൽ അച്ഛൻ തന്നെ സംഗീതം നൽകിയ 'കുഞ്ഞിക്കൂനൻ' എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് കോംഗോ ഡ്രം വായിച്ചുകൊണ്ടാണ് ഏഴാം ക്ലാസുകാരനായ രാജാമണി പിന്നണിയിലെത്തിയത്.[5]പിന്നീട് വിദ്യാഭ്യാസത്തിനായി ചെന്നൈയിലേക്ക് കുടിയേറി. ചെന്നൈ എച്ച്.ഐ.ടി. കോളേജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായ കാലത്തുതന്നെ ഒരു സുഹൃത്തിന്റെ അടുക്കൽനിന്ന് ഗിറ്റാറിലും കീബോർഡിലും പാശ്ചാതല സംഗീതത്തിലും പഠനം നടത്തി.
കുറച്ചുകാലം ഗൾഫിൽ ജോലി ചെയ്ത ശേഷം ചെന്നൈയിൽ തിരിച്ചെത്തി ജോൺസന്റെ സഹായിയായി പ്രവർത്തിച്ചാണ് രാജാമണി ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. രണ്ടു തമിഴ് സിനിമകൾക്കു പശ്ചാത്തലസംഗീതം നൽകിയായിരുന്നു തുടക്കം. 1981-ൽ ഗ്രാമത്തിൽ കിളികൾ എന്ന തമിഴ് ചിത്രത്തിലൂടെ രാജാമണി സംഗീതസംവിധായകന്റെ വേഷവുമണിഞ്ഞു. 1985-ൽ നുള്ളി നോവിക്കാതെ എന്ന ചിത്രത്തിൽ 'ഈറൻമേഘങ്ങൾ' എന്ന ഗാനത്തിന് സംഗീതം നൽകി മലയാള സംഗീതലോകത്തെത്തിയ രാജാമണി പിന്നീട് നിരവധി മലയാളചിത്രങ്ങൾക്ക് സംഗീതം നൽകിയെങ്കിലും പശ്ചാത്തലസംഗീതരംഗത്താണ് കൂടുതൽ സജീവമായത്.
2012-ൽ പുറത്തിറങ്ങിയ ഹൈഡ് ആന്റ് സീക്കിലെ ഗാനങ്ങൾക്കാണ് രാജാമണി അവസാനമായി സംഗീതം ഒരുക്കിയത്. 2015-ൽ പുറത്തിറങ്ങിയ ലോഹംഎന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയതും രാജാമണിയായിരുന്നു. 2016 ഫെബ്രുവരി 14 -ന് ചെന്നൈയിൽ വെച്ചു മരണമടഞ്ഞു.
രാജാമണിയുടെ മകന്‍ അച്ചു രാജാമണിയും സംഗീത സംവിധായകനാണ്. ബീനയാണ് ഭാര്യ. മറ്റൊരു മകന്‍ ആദിത്യ അഭിഭാഷകനാണ്.
ശ്രദ്ധേയമായ ഗാനങ്ങൾ
• കൂട്ടിൽ നിന്നും (താളവട്ടം)
• "മഞ്ഞിൻ ചിറകുള്ള" (സ്വാഗതം)
• "നന്ദ കിഷോരാ" (ഏകലവ്യൻ)
• "ജപമായ്" (പുന്നാരം)
• "മഞ്ഞുകൂട്ടികൾ" (വെൽകം ടു കൊടൈകനാൽ

Thursday, 21 January 2016

ചരിത്ര വായന : ചെങ്ങന്നൂരിലെ വിറമിണ്ടനായനാര്‍

ചരിത്ര വായന : ചെങ്ങന്നൂരിലെ വിറമിണ്ടനായനാര്‍: ചെങ്ങന്നൂരിലെ വിറമിണ്ടനായനാര്‍ ===================================== എ റമ്പാല കൃഷ്ണന്‍(E.K) നായനാര്‍ എന്ന മുന്‍മുഖ്യമന്ത്രി ഈ.കെ നായനാ...

Sunday, 4 October 2015

വി .ഐ .സുബ്രഹ്മന്യം (വി .ഐ.എസ്1926 --2009)

വി .ഐ .സുബ്രഹ്മന്യം (വി .ഐ.എസ്-1926-2009)
=========================================
സി.അച്യുതമേനോന്‍  ഒരിക്കല്‍ എഴുതി :’ലോകം ശ്രദ്ധിക്കുന്ന ഒരു ഭാഷാ പണ്ഡീതന്‍ നമുക്കുണ്ടായിട്ടുണ്ട്. അത് ഡോ.വി.ഐ സുബ്രഹ്മണ്യമല്ലാതെ മറ്റാരുമല്ല . അദ്ദേഹത്തിന്റെ നിര്‍ഭാഗ്യത്തിനു അദ്ദേഹം തമിഴനായി ജനിച്ചു പോയി.,പഴയ തിരുവിതാംകൂറിലെ നാഗര്‍കോവിലിനടുത്ത് ഒരു ഗ്രാമത്തില്‍ . എങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രധാനഭാഗം മുഴുവന്‍ തിരുവനന്തപുരത്താണ് കഴിച്ചു കൂട്ടിയത്.കേരള യൂണിവേര്സിറ്റിയിലെ ഭാഷാ ശാസ്ത്രപ്രൊഫസ്സര്‍ ആയി റിട്ടയര്‍ ചെയ്യുകയും ചെയ്തു .പക്ഷെ കേരളീയര്‍ അദ്ദേഹത്തെ അറിയുകയില്ല .റിട്ടയര്‍ ചെയ്യും മുമ്പുതന്നെ അദ്ദേഹം തിരുവനന്തപുരത്ത് കേരളപാണിയുടെ  നാമധേയത്തില്‍ ദ്രാവിഡഭാഷാ പ0നങ്ങല്‍ക്കായി ഒരു കേന്ദ്രം സ്ഥാപിച്ചു. നമുക്ക് അദ്ദേഹത്തെ വേണ്ടായിരുന്നു എങ്കിലും തമിഴര്‍ക്കു അദ്ദേഹത്തെ വേണമായിരുനൂ .അവര്‍ അദ്ദേഹത്തെ ക്ഷണിച്ചു കൊണ്ട് പോയി തഞ്ചാവൂര്‍ യുണിവേര്സിട്ടിയുറെ വൈസ് ചാന്‍സലര്‍ ആക്കി.നാല് വര്ഷം ആ സ്ഥാനം വഹിച്ച ശേഷം അദ്ദേ ഹം തിരുവനന്തപുരത്ത് മടങ്ങി എത്തി ഇഷ്ടഭാജനമായ ദ്രാവിഡഭാഷാ ഗവേഷണത്തെ  വളര്‍ത്തിക്കൊണ്ടു വന്നു. .ഈ സ്ഥാപനം വളരത്തി ക്കൊണ്ടുവരാന്‍ അദ്ദേഹം ഒറ്റയ്ക്കാണ് പ്രവര്ത്തിച്ചതൂ .കുളിച്ചു നെറ്റിയില്‍ ഒരു ഭസ്മ രേഖയുമായി നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന ഡോ.സുബ്രഹ്മണ്യത്തിന്റെ വിനയവും മധുരമായ പെരുമാറ്റവും നമ്മെ അത്ഭുതപ്പെടുത്തും (കലാകൌമുടി 690/1988) .
വടശ്ശേരി അയ്യം പെരുമാള്‍ സുഭ്രഹ്മന്യം പഴയതിരുവിതാം കൂറിലെ നാഗര്‍കോവിലിനടുത്തുള്ള വടശ്ശേരിയില്‍  അയ്യംപെരുമാള്‍ പിള്ളയുടെയും  കെ.ശിവകാമി എന്നിവരുടെ പുത്രനായി 1926ഫെബ്രുവരി   18 നു  ജനിച്ചു.എസ്.എം.ആര്‍.പി ഹിന്ദു സ്കൂള്‍,വടശ്ശേരി ,സ്കൊട്ട് ക്രിസ്ത്യന്‍ കോളേജ് ,അണ്ണാമല യൂനിവേര്‍സിറ്റി എന്നിവിടങ്ങളില്‍ പ൦നം.
അമേരിക്കയിലെ ഇന്ത്യാന യൂനിവേര്‍സിറ്റിയില്‍ നിന്നും നരവംശ ശാസ്ത്രത്ത്തിലും  ചരിത്രാത്മിക ഭാഷാശാസ്ത്രത്തിലും അധിഷ്ടിതമായ ഭാഷാ പ൦നത്തിനു 1957-ല്‍  അദ്ദേഹത്തിനു പി.എച്ച്.ഡി ലഭിച്ചു .തിരുനെല്‍ വേലി ഹിന്ദ്‌ കോളെജില്‍ തമിഴ് ലക്ചറര്‍ ,തിരുവിതാം കൂര്‍ സര്‍വ്വകലാശാലയില്‍ തമിഴ് ഭാഷാവിഭാഗം തലവന്‍ ,കേരള സര്‍വ്വകലാശാല ഭാശാവകുപ്പു തലവന്‍ തഞ്ചാവൂര്‍ യൂനിവേര്‍സിറ്റി വൈസ് ചാന്‍സലര്‍ , ആന്ധ്രയിലെ കുപ്പം ദ്രാവിഡ സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം
തിളങ്ങി.


അറുപതു വര്‍ഷക്കാലം അദ്ദേഹം  ഭാഷാഗവേഷണ രംഗത്ത് പ്രവര്‍ത്തിച്ചു.ഭാഷാശാസ്ത്രം,നരവംശശാസ്ത്രം ,പുരാവസ്തു വിജ്ഞാനീയം എന്നിവയില്‍ നിരവധി ഗവേഷണ പടനങ്ങള്‍ക്ക് നേതൃത്വം നല്‍കി.ഈഴവ-തീയ ഭാഷാഭേദം ,നായര്‍ ഭാഷാ സര്‍വ്വേ ,അന്ധ ബാധിരര്‍ക്കുള്ള ഭാഷാ ബോധനം എന്നിവ അദ്ദേഹത്തിന്റെ സംഭാവനകളില്‍ ചിലത് മാത്രം .ഭാഷണവൈകല്യവും അദ്ദേഹം പഠന വിധേയമാക്കി .ഫോക്ലോര്‍-ന്യൂറോ-കമ്പ്യൂട്ടെഷന്‍-എത്തനോ ലിം ഗിസ്ടിക്സുകളില്‍ അദ്ദേഹം പഠനം നടത്തി .ഇന്ടര്നാഷണല്‍  അസോസിയേഷന്‍ ഓഫ് തമിഴ് റിസേര്‍ച് (IATR) സെക്രട്ടറി ജനറല്‍,
ജേര്‍ണല്‍ ഓഫ് തമിഴ് സ്റ്ടീസ് (JTS) അസ്സോസ്സിയെറ്റ് എഡിറ്റര്‍ ,ആള്‍ ഇന്ത്യാ  ദ്രവീഡിയന്‍ ലിമ്ഗസ്റ്റിക്സ് അസ്സോസ്സിയേഷന്‍ സ്ഥാപക സെക്രട്ടറി ,ഇന്ടര്നാഷണല്‍   സ്കൂള്‍ ഓഫ് ദ്രവീഡിയന്‍ ലിമ്ഗസ്ട്ടികസ് സ്ഥാപക ഡയരക്ടര്‍, ജ്ഞാനപീഠ കമ്മറ്റി അംഗം കേരള സര്‍വ്വകലാശാലയിലെ ഒരിയന്റ്റ് ഫാക്കല്‍റ്റി അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചു .
6 ഡി.ലിറ്റ് ബിരുദങ്ങള്‍ ലഭിച്ച പണ്ഡിതന്‍ .ജപ്പാനില്‍ നിന്ന് ഫെലോഷിപ്പ് ,ചെന്നൈ രാമാസുബ്രമണയരാജാ അവാര്‍ഡ് ,വെള്ളാള അരക്കത്തല കാഷ് അവാര്‍ഡ് ശ്രീലങ്ക തമിഴ് സംഘ അവാര്ട് എന്നിവ അദ്ദേഹത്തെ തേടി വന്നു .കലൈനര്‍ വിരുത് ,തമിഴ് ചെമ്മല്‍ എന്നീ ബിരുദങ്ങളും അദ്ദേഹത്തിന് ലഭിച്ചു .
മൂന്നു വാല്യമുള്ള ദ്രവീഡിയന്‍ എന്സ്യ്കലോപീഡിയ,  ഈഴവ-തീയ
ദയലക്റ്റ് റിപ്പോര്‍ട്ട് ,നായര്‍ ഡയലക്റ്റ് റിപ്പോര്‍ട്ട് എന്നിവ അദ്ദേഹത്തിന്റെ സംഭാവനകള്‍ .1977-ല്‍ അദ്ദേഹം തിരുവനന്തപുരത്ത് മേനംകുളത്ത് സ്ഥാപിച്ച ഇന്ടര്നാഷണല്‍ സ്കൂള്‍ ഓഫ് ദ്രവീഡിയന്‍ ലിം ഗസ്ടിക്സ് എന്ന സ്ഥാപനത്തില്‍ കേരള പാണിനി ,നന്നയ്യ ,തൊല്‍കാപ്പിയര്‍ ,കേശിരാജാ ,എല്‍.വി.രാമസ്വാമി അയ്യര്‍, അനന്തരംഗം പിള്ള ,രവീന്ദ്രനാഥ ടാഗോര്‍ എന്നിവരുടെ പേരില്‍ ബ്ലോക്കുകളൂണ്ട്.
തമിഴ് ,മലയാളം,ഇംഗ്ലീഷ് ഭാഷകളില്‍ വി സൃഷ്ടിച്ചു .ഐ.എസ് ഗവേഷണം നടത്തിയിരുന്നു .ഫോക്ലോര്‍ സാഹിത്യം ,സ്ഥലനാമപടനം,നരവംശശാസ്ത്രം ,സാമൂഹികശാസ്ത്രം ,തത്വ ശാസ്ത്രം എന്നിവ ഉള്‍പ്പെടുത്തി ഭാഷാശാസ്ത്ര ത്തില്‍ അദ്ദേഹം അന്തര്‍ വിജ്ഞാനപരിപ്രേഷ്യം സൃഷ്ടിച്ചു .വിദേശത്ത് നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല .ദ്രാവിഡം എന്നാ പദം
ഒഴിവാക്കിയാല്‍ സാമ്പത്തിക സഹായം നല്‍കാം എന്ന് മാനവവിഭവശേഷി മന്ത്രി പറഞ്ഞപ്പോള്‍ എങ്കില്‍ വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്ന് ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍ എഴുതുന്നു .തന്റെ സ്ഥാപനത്തില്‍ “മനോന്മണീയം മാളിക”യും അദ്ദേഹം സ്ഥാപിച്ചു .തനിക്കു കിട്ടിയ അവാര്‍ഡു തുകകള്‍ സ്ഥാപനത്തിനു നല്‍കി .ഇരുപത്തിയാറു ഏക്കറില്‍ പടര്‍ന്നു പന്തലിച്ച സ്ഥാപനം നമുക്കഭിമാനം നല്‍കുന്നു. 2009 ജൂണ്‍   29-നു അദ്ദേഹം അന്തരിച്ചു .

അവലംബം
==============
ഭാഷാശാസ്ത്ര രംഗത്തെ കര്‍മ്മയോഗി 
:ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍

(സംസ്കാരമുദ്ര എന്ന ഗ്രന്ഥം )